Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയെക്കുറിച്ച് പറഞ്ഞ് ബോറടിച്ചു'; പ്രിയങ്കയെക്കുറിച്ചുള്ള രസകരമായ ഓർമ്മ പങ്കുവെച്ച് രാഹുൽ ​ഗാന്ധി

കൽപറ്റ: വരാനിരിക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി സഹോദരിയും കോൺ​ഗ്രസ് സ്ഥാനാർത്ഥിയുമായ പ്രിയങ്ക ​ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് എത്തി രാഹുൽ ​ഗാന്ധി. ഇത്തവണ രാഹുൽ തന്റെ പ്രസം​ഗത്തിൽ മോദിയേയും മറ്റുള്ളവരേയും വിമർശിക്കുന്നത് ഒഴിവാക്കി. പ്രിയങ്ക മോദിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും മോദിയെക്കുറിച്ച് പറഞ്ഞ് ബോറടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

" എന്തായാലും പ്രിയങ്ക ഇതിനകം മോദിയെക്കുറിച്ച് പറഞ്ഞു. നമുക്കെല്ലാം അദ്ദേഹത്തെ ബോറടിച്ചു. പിന്നെ എന്തിനാണ് അദ്ദേഹത്തെക്കുറിച്ച് രണ്ട് തവണ പറയുന്നത് " രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി ജനങ്ങളുടെ ക്ഷേമത്തെക്കാൾ വൻകിട ബിസിനസ്സ് താല്പര്യങ്ങൾക്കാണ് മുൻ​ഗണന നൽകുന്നതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

rahul

" ഈ യോ​ഗത്തിൽ ഒരു രാഷ്ട്രീയ സന്ദേശം നൽകാനോ അല്ലെങ്കിൽ എന്റെ കുടാംബത്തോട് സംസാരിക്കുന്നത് പോലെ നിങ്ങളോട് സംസാരിക്കാനോ ഉള്ള ചോയ്സ് എന്റെ മുന്നിലുണ്ട്. എന്റെ കുടുംബത്തോട് സംസാരിക്കുന്നത് പോലെ ഞാൻ നിങ്ങളോട് സംസാരിക്കാം. സ്ഥാനാർത്ഥിയെക്കുറിച്ച് തന്നെ കൂടുതൽ സംസാരിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു.

പ്രിയങ്ക എപ്പോഴും പ്രചാരണത്തിനാണ് പങ്കെടുക്കാറുള്ളതെന്നും ഒരിക്കലും തിരഞ്ഞെടുപ്പിന് നിന്നിട്ടല്ലെന്നും പ്രിയങ്കയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ പറയണമെന്നും രാഹുൽ പറയുന്നു.

എൻ്റെ സഹോദരി എപ്പോഴും ഒരു പ്രചാരകയാണ്. അവൾ ഒരിക്കലും തിരഞ്ഞെടുപ്പിൽ നിന്നില്ല. അത് അവളുടെ സ്വഭാവത്തെക്കുറിച്ച് എന്തെങ്കിലും പറയണം, അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്തെ ഓർമകൾ അദ്ദേഹം പങ്കുവെച്ചു. പിതാവ് സമ്മാനിച്ച ക്യാമറ കൊണ്ട് മികച്ച ഫോട്ടോയെടുക്കാൻ പരസ്പരം മത്സരിച്ചിട്ടുണ്ടെന്നും ആരാണ് മത്സരത്തിൽ വിജയിച്ചതെന്ന് തനിക്കിപ്പോഴും ഓർമയില്ലെന്നും പ്രിയങ്ക ഇപ്പോൾ പറയുന്നത് ഞാനാണ് വിജയിച്ചതെന്നും രാഹുൽ പറഞ്ഞു.

പ്രിയങ്ക സമൂഹത്തിലെ ഓരോ വ്യക്തികളയെും നോക്കിക്കാണുന്നത് ഇതുപോലെയാണ്. ഒരു കർഷകനെ നോക്കിക്കാണുന്നത് വെറുമൊരു കർഷകനായല്ല. ഒരച്ഛനായും അധ്വാനിക്കുന്ന കുടുംബനാഥനായും അദ്ദേഹം നേരിടുന്ന പ്രയാസങ്ങളും ഉൾച്ചേർന്നാണ് അദ്ദേഹത്തെ കാണുന്നത്. ഒരു ബിസിനസ്കാരനായാലും വ്യാപാരി ആയാലും സമൂഹ​ത്തിലെ ഏത് വ്യക്തിയായാലും അവരോടുള്ള പ്രിയങ്കയുടെ കാഴ്ചപ്പാട് ഇതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം വയനാട്ടിലെ മെഡിക്കൽ കോളേജിന് വേണ്ടിയും തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വേണ്ടിയും രാഹുൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മേൽ വലിയ തോതിൽ സമ്മർദ്ദം ചെലത്തിയിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം ഇനി തന്റേത് കൂടിയാണെന്നും ആ ലക്ഷ്യത്തിന് വേണ്ടി വയനാട്ടുകാർക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്ക പറഞ്ഞു.

' പാർലമെന്റിൽ ഈ വിഷയങ്ങളെല്ലാം രാ​ഹുൽ ഉന്നയിച്ചിരുന്നു, എന്നാൽ ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാരിനെ പോലെയല്ല കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നത്. അധികാരത്തിൽ തുടരുക എന്നത് മാത്രമാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പ്രധാനമന്ത്രി തയ്യാറല്ല. കോടീശ്വരന്മാരായ ബിസിനസസ്സുകാരായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+