ബഹ്റിന്‍: മുന്‍ക്രിക്കറ്റ് താരത്തെ കുത്തിക്കൊന്ന ശേഷം ഇന്ത്യക്കാരിയായ ഭാര്യ കോടതിയോട് പറഞ്ഞത്
ബഹ്‌റിന്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരി ബഹ്‌റനില്‍ വിചാരണ നേരിടുന്നു. മുന്‍ക്രിക്കറ്റ് താരമായിരുന്ന ഭര്‍ത്താവിനെയാണ് യുവതി കുത്തിക്കൊന്നത്.സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതേ സമയം വിചാരണ വേളയില്‍ യുവതി കുറ്റം നിഷേധിച്ചു.
മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് കലശലായ വയറുവേദന അനുഭവപ്പെട്ട ഭർത്താവ് സ്വയം വയറില്‍ കുത്തി മരിച്ചതാണെന്ന് യുവതി പറയുകയുണ്ടായി. സംഭവത്തിന് ദൃക്‌സാക്ഷികളായ ദമ്പതിമാരുടെ രണ്ട് മക്കളും യുവതിയുടെ മൊഴിയെ തള്ളിപ്പറഞ്ഞു.
2004 ലാണ് യുവതിയും ക്രിക്കറ്റ് താരവും വിവാഹിതരായത്. ബഹ്‌റിനിലെ ഒരു ജ്വല്ലറിയില്‍ ഇവര്‍ ജോലി ചെയ്യുകയായിരുന്നു. നാട്ടില്‍ വീട് പണിയുന്നതിന് വേണ്ടി ഇവര്‍ പലരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. കൂടുതല്‍ പണം കടം വാങ്ങുന്നതിന് വേണ്ടി ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു .
ക്രമേണ ദമ്പതിമാരുടെ സാമ്പത്തിക ഭദ്രത തകര്‍ന്നു . ഷെയറിംഗ് അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് താമസം മാറി. പണത്തെപ്പറ്റി പറഞ്ഞ് വഴക്കായി. ഇതിനിടെ യുവതിയുടെ കുത്തേറ്റ് ഭര്‍ത്താവ് മരിയ്ക്കുകയും ചെയ്തു. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ളവ യുവതിയ്ക്ക് എതിരാണ്. കേസിന്റെ വിധി നവംബറില്‍ പ്രഖ്യാപിയ്ക്കം.