വിസയും വേണ്ട 3 പേരെ കൂടെകൂട്ടുകയും ചെയ്യാം: സൗദിയിലും കുശാല്‍ തന്നെ, എന്താണ് ഖത്തറിന്റെ ഹയ്യാ കാർഡ്
ദോഹ: ലോക ഫുട്ബോള്‍ മാമാങ്കത്തിന് നവംബർ 20 മുതല്‍ ഖത്തറില്‍ തുടക്കമാവും. ഗള്‍ഫ് മേഖലയിലേക്ക് ആദ്യമായി കടന്നെത്തുന്ന ലോകകപ്പിനെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ. ലോകകപ്പിന്റെ സുഖമമായ നടത്തിപ്പിനായി ചില നിയന്ത്രണങ്ങളും നിർദേശങ്ങളും ഖത്തർ പുറപ്പെടുവിച്ചിട്ടുണ്ട്.
അതില്‍ ഏറ്റവും പ്രധാനമാണ് ഹയ്യാ കാർഡ്. ലോകകപ്പ് കാണാനായി ടിക്കറ്റെടുത്ത എല്ലാവരും ഹയ്യ കാർഡിന് അപേക്ഷിക്കേണ്ടതുണ്ട്. ഫാൻ ഐഡിയായി വർത്തിക്കുന്ന ഹയ്യ കാർഡ്, ടിക്കറ്റ് ഹോൾഡർമാർക്ക് ഗെയിം ദിവസങ്ങളിൽ സൗജന്യ മെട്രോ, ബസ് യാത്രകൾ, കൂടാതെ ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശനം നൽകുന്നു.

മത്സരങ്ങള്‍ കാണുകയെന്ന ഉദ്ദേശത്തോടെ ഖത്തറിലെത്തുന്ന എല്ലാവരും ഹയ്യ കാർഡിന് അപേക്ഷിക്കണം. കുട്ടികൾക്കും ഹയ്യ കാർഡും ഉണ്ടായിരിക്കണം. 18 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ രക്ഷിതാക്കളുടെ വിവരങ്ങളും കാർഡില്‍ ഉള്‍പ്പെടുത്തണം. ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന വിദേശ സന്ദർശകർക്ക് സാധുതയുള്ള ഹയ്യ കാർഡ് ഉള്ളിടത്തോളം കാലം വിസ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ ഹയ്യ കാർഡുകൾ ഉള്ളവർക്ക് 2023 ജനുവരി 23 വരെ ഖത്തറിൽ തങ്ങാം.

ഹയ്യ ടു ഖത്തർ 22 മൊബൈൽ ആപ്പ് വഴിയോ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 വെബ്‌സൈറ്റ് വഴിയോ ഹയ്യ കാർഡിനായി ഓൺലൈനായി അപേക്ഷിക്കാന്‍ സാധിക്കും. രജിസ്ട്രേഷനായി ആരാധകർ മാച്ച് ടിക്കറ്റ് അപേക്ഷാ നമ്പറും അവരുടെ വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ട് വിശദാംശങ്ങളും വീട്ടുവിലാസവും നല്‍കേണ്ടതുണ്ട്.

ഒരു മത്സരം കാണുന്നതിന് ഒരു സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന്, നിങ്ങൾക്ക് ഗെയിം ടിക്കറ്റിനോടൊപ്പം തന്നെ ഹയ്യ കാർഡും ഉണ്ടായിരിക്കണം. ഹയാ കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ ഡിസംബർ 23 വരെ ഖത്തറിൽ പ്രവേശിക്കാന്‍ സാധിക്കും. ഈ സമയത്ത് സന്ദർശക വീസകൾക്കും ബിസിനസ് വീസകൾക്കും രാജ്യം നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വിദേശത്ത് നിന്നെത്തുന്ന ഹയാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത 3 പേരെ കൂടി അതിഥികളായി ഒപ്പം കൂട്ടാവുന്നതാണ്. സൗദിയിലേക്കു ലോകകപ്പിനു 10 ദിവസം മുൻപാണ് പ്രവേശനമെങ്കില്‍ യുഎഇ, ഒമാൻ രാജ്യങ്ങളിലേക്ക് നവംബർ 1 മുതൽ പ്രവേശിക്കാം. അതേസമയം, ഹയ്യാ കാർഡുള്ളവർക്ക് ഖത്തറിലേയ്ക്ക് പ്രവേശിക്കാൻ ഇഹ്‌തെറാസ് പ്രി -റെജിസ്‌ട്രേഷൻ വേണ്ട, കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റിന്റേയും ആവശ്യമില്ല.

അതേസമയം, 'ഹയ്യ കാർഡ്' ഉടമകൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള സന്ദർശക വിസകള്‍ കഴിഞ്ഞ ആഴ്ച മുതല്‍ തന്നെ നൽകി തുടങ്ങിയിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രാലയം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സന്ദർശന വിസയുടെ ഇലക്ട്രോണിക് സേവനമാണ് ഒക്ടോബർ 19 മുതല്‍ ആരംഭിച്ചത്. ലോകകപ്പിനായി ഖത്തറില്‍ എത്തുന്ന കാണികളെ തങ്ങളുടെ രാജ്യത്തേക്കും ലക്ഷ്യമിടുകയാണ് ഇതിലൂടെ സൌദി അറേബ്യ.

ഇത്തരം വിസ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങുകയും 60 ദിവസം വരെ രാജ്യത്ത് തങ്ങുകയും ചെയ്യാം എന്നതാണ് പ്രധാന സവിശേഷത. നിയന്ത്രണമില്ലാത്തെ രാജ്യം വിട്ടുംപോയി മടങ്ങി വരാനും സാധിക്കും. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയുമില്ല.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications