200 യൂറോ കിട്ടിയാല്‍ ഈ യുവാവ് എന്തും ചെയ്യും; പക്ഷേ പണി പാളി, കുടുങ്ങിയത് മറ്റൊരാള്‍, സംഭവം ഇങ്ങനെ
ലണ്ടന്‍: അര്‍മീനിയന്‍ യുവാവിന്റെ ഭൂലോക തട്ടിപ്പില്‍ ഞെട്ടി പോലീസുകാര്‍. മറ്റുള്ളവരുടെ കേസുകള്‍ പണം വാങ്ങി ഏറ്റെടുക്കുന്നയാളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇതോടെ പുറം ലോകം അറിഞ്ഞത്. ഇയാള്‍ ചെയ്ത കാര്യങ്ങള്‍ ഒടുവില്‍ പോലീസ് തന്നെ പൊക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ കേസ് ഏറ്റെടുത്തതിലൂടെ പണി കിട്ടിയത് മറ്റൊരു യുവാവിനാണ്.
പോലീസ് തെളിവ് സഹിതം ഇയാളെ അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ചായിരുന്നു പോലീസ് വലിയൊരു ക്രിമിനലിനെ കുടുക്കിയത്. വിശദമായ വിവരങ്ങളിലേക്ക്....

നൂറോളം പേര് ഡ്രൈവിംഗിനിടെ കാണിച്ച നിയമലംഘനങ്ങളാണ് യുവാവ് ഏറ്റെടുത്തത്. പണം വാങ്ങിയാണ് ഈ യുവാവ് ഇതെല്ലാം ചെയ്തത്. അര്‍മേനിയക്കാരനായ യുവാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തനിക്ക് പരിചിതരല്ലാത്ത ആളുകളുടെ കേസുകള്‍ ഇയാള്‍ താന്‍ ചെയ്തതാണെന്ന് ഏറ്റെടുക്കുകയാണ് പതിവ്. ഓണ്‍ലൈന്‍ വഴിയാണ് ഇയാള്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. അതേസമയം യഥാര്‍ത്ഥ പ്രതികള്‍ക്ക് ഇതിലൂടെ സ്വന്തം പേരില്‍ കേസില്ലാതിരിക്കാന് ലൈസന്‍സ് നഷ്ടമാകാതിരിക്കാനും ഇത് സഹായിക്കും.

75 മുതല്‍ 200 യൂറോ വരെയാണ് ഇതിനായി ഈ യുവാവ് ഈടാക്കിയിരുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം നോക്കിയാല്‍ ആറായിരം മുതല്‍ പതിനയ്യായിരം രൂപ വരെ ഇയാള്‍ ഈടാക്കിയിരുന്നു. ഇത് ഏത് തരം കുറ്റകൃത്യമാണെന്ന് നോക്കിയിട്ടായിരുന്നു പണം വാങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് ഈ വിഷയം പുറം ലോകമറിഞ്ഞത്. മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാനായുള്ള പരിശോധനയ്ക്കിടെ പോലീസുകാരന് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അതിന് വഴങ്ങാതെ ഒരു യുവാവ് ബൈക്കോടിച്ച് പോവുകയായിരുന്നു.

പോലീസുകാരന് ഇയാളുടെ വാഹനത്തിന്റെ നമ്പറുകള്‍ കുറിച്ച് വെച്ചിരുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ച സമയത്താണ്, താനാണ് കുറ്റവാളിയെന്ന് പറഞ്ഞ് ഒരു അര്മേനിയക്കാരന് രംഗത്ത് വരുന്നത്. എന്നാല്‍ പോലീസ് ഇയാളെ കുറിച്ച് വിശദമായി ഒന്ന് അന്വേഷിച്ചു. ഇയാള്‍ക്ക് ബൈക്ക് പോലുമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ ആ പ്രദേശത്ത് പോലുമില്ലായിരുന്നു. ഇയാളുടെ ലൈസന്‍സിന്റെ പോയിന്റ് പോലും നഷ്ടമായതായിരുന്നു.

പിന്നീടുള്ള അന്വേഷണത്തില്‍ ഡ്രൈവിംഗ് കുറ്റകൃത്യങ്ങള്‍ നിരവധി ഇയാള്‍ ചെയ്തതായി പോലീസ് കണ്ടെത്തി. കുറ്റം ചെയ്യുന്നതിനായി ഉപയോഗിച്ച വാഹനം ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നില്ല. അര്‍മേനിയക്കാരന്റെ ലൈസന്‍സ് പോലും സസ്പെന്‍ഡ് ചെയ്യപ്പെട്ടതായിരുന്നു. ഒരേ ദിവസം രണ്ട് കുറ്റങ്ങള്‍ ഇയാള്‍ ചെയ്തതായി കണ്ടെത്തി. രണ്ടും തമ്മില്‍ 800 കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്. അതും അര മണിക്കൂറിന്റെ ഗ്യാപ്പില്‍ ഇയാള്‍ ചെയ്തതാണ്. ഇതില്‍ നിന്ന് തന്നെ കള്ളം പൊളിയുകയായിരുന്നു. രണ്ടിടത്തും അരമണിക്കൂര്‍ കൊണ്ട് എത്താനാവില്ല. തന്നെ ബലിയാടാക്കി പലര്‍ക്കും രക്ഷപ്പെടാന്‍ ഇയാള്‍ അവസരമൊരുക്കിയെന്നാണ് പോലീസ് പറയുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications