Get Updates
Get notified of breaking news, exclusive insights, and must-see stories!

84000 കോടിയുടെ സ്വത്തുണ്ട്, എല്ലാം സ്വന്തം ജോലിക്കാരന് കൈമാറുന്നു, ഈ കോടീശ്വരന്റെ തീരുമാനം വൈറല്‍

കോടികളുണ്ടെങ്കില്‍ ചിലര്‍ ചെയ്യുന്ന കാര്യം നമുക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നതായിരിക്കില്ല. അത്തരത്തിലൊരു പ്രമുഖ കോടീശ്വരനാണ് നിക്കോളാസ് പ്യൂക്ക്. പ്രമുഖ കമ്പനിയായ ഹെര്‍മസിന്റെ സ്ഥാപകനായ തിയറി ഹെര്‍മസിന്റെ പേരക്കുട്ടിയാണ് അദ്ദേഹം. പ്യൂക്ക് ഇപ്പോള്‍ സ്വന്തം സമ്പാദ്യങ്ങളെല്ലാം വെറും തോട്ടക്കാരന് നല്‍കാന്‍ പോവുകയാണ്. കേട്ടിട്ട് തന്നെ അമ്പരന്ന് പോകുന്നുവല്ലേ.

തന്റെ 51 വയസ്സുള്ള തോട്ടക്കാരനാണ് 11.4 ബില്യണോളം വരുന്ന ആസ്തി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കാരണം ഈ ജോലിക്കാരനെ നിക്കോളാസ് പ്യൂക്ക് ദത്തെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തന്റെ സമ്പത്തുകളുടെ എല്ലാം അനന്തരാവകാശിയാക്കാനാണ് അദ്ദേഹത്തെ ദത്തെടുക്കുന്നത്.നിക്കോളാസ് പ്യൂക്കിന്റെ മൊത്തം ആസ്തി 84000 കോടി രൂപ വരും.

nicholas-puech

പ്യൂക്ക് ഇപ്പോള്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതോടെ ആസ്തിയില്‍ നല്ലൊരു പങ്കും ഈ ജോലിക്കാരന് ലഭിക്കും. ബിസിനസ് ലോകത്ത് തന്നെ ഇക്കാര്യം ചര്‍ച്ചയായിരിക്കുകയാണ്. ഹെര്‍മെസ് കുടുംബത്തിലെ അഞ്ചാം തലമുറക്കാരനാണ് നിക്കോളാസ് പ്യൂക്ക്. തന്റെ വിശ്വസ്തനും മുന്‍ ഗാര്‍ഡനറുമാണ് പിന്തുടര്‍ച്ചാവകാശക്കാരനായി വരുന്നത്.

സാധാരണ മൊറോക്കന്‍ കുടുംബത്തില്‍ ജനിച്ചയാളാണ് ഈ ജോലിക്കാരന്‍. ഇയാളെ തന്റെ നിയമപരമായ അവകാശിയായി മാറ്റാനാണ് പ്യൂക്കിന്റെ തീരുമാനം. ഹെര്‍മെസിന് 220 ബില്യണ്‍ മൂല്യമുണ്ട്. അതിന്റെ ആറ് ശതമാനം ഉടമസ്ഥാവകാശമായിരിക്കും കൈമാറുക.അതേസമയം ഗാര്‍ഡനറുടെ പേര് ഇപ്പോഴും പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബിസിനസ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ തീരുമാനത്തിലൂടെ പ്യൂക്ക്.

അതേസമയം ഈ മുന്‍ ജീവനക്കാരന്‍ ഒരു സ്പാനിഷ് യുവതിയെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്നും, രണ്ട് കുട്ടികളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിക്കോളാസ് പ്യൂക്കിന് നിലവില്‍ 80 വയസ്സുണ്ട്. അദ്ദേഹത്തിന്റെ സമ്പത്തില്‍ നല്ലൊരു ശതമാനവും ഈ തൊഴിലാളിക്കാണ് ലഭിക്കുക. ഇപ്പോള്‍ തന്നെ മാരക്കാഷ്, മൊറോക്കോ, മൊണ്‍ട്രിയോ, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലുള്ള വസ്തുക്കളെല്ലാം ഈ ജീവനക്കാരന്റെ പേരിലേക്ക് മാറ്റിയിരിക്കുകയാണ്. എല്ലാം ചേര്‍ത്ത് 5.9 മില്യണ്‍ ഡോളര്‍ വില വരും.

അതേസമയം ഹെര്‍മസുമായുള്ള നിക്കോളാസ് പ്യൂക്കിന്റെ ബന്ധം വളരെ സങ്കീര്‍ണമാണ്. 2014ല്‍ കമ്പനിയുടെ സൂപ്പര്‍ വൈസറി ബോര്‍ഡില്‍ നിന്ന് അദ്ദേഹം പിന്‍മാറിയിരുന്നു. ഈ കമ്പനി ഏറ്റെടുക്കാന്‍ ലൂയി വുയ്‌തോണ്‍ ശ്രമിച്ചിരുന്നു. ഇത് പ്യൂക്കിന് ഒട്ടും താല്‍പര്യമില്ലാത്തതായിരുന്നു.

കുടുംബാംഗങ്ങളുമായി പ്യൂക്കിനുള്ള ബന്ധമാണ് ഇപ്പോഴത്തെ ഈ വലിയ തീരുമാനത്തിന്റെ കാരണം. തന്റെ സ്വത്തുക്കള്‍ക്ക് എല്ലാ അവകാശിയായി വെറുമൊരു ജോലിക്കാരനെ അദ്ദേഹം തിരഞ്ഞെടുക്കുകയായിരുന്നു. നിക്കോളാസ് പ്യൂക്ക് അവിവാഹിതനാണ്. കുട്ടികളും അദ്ദേഹത്തിനില്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെ കോടീശ്വരന്മാരില്‍ ഒരാളാണ് അദ്ദേഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+