സെക്‌സ്‌ടോയി കാമുകന്റെ കയ്യില്‍; ദേഷ്യം സഹിക്കാനാവാതെ കടിച്ച് പരിക്കേല്‍പ്പിച്ച് യുവതി
പ്രണയിക്കുമ്പോള്‍ വഴക്കുകളും പിണക്കങ്ങളും ഒക്കെ ഉണ്ടാവും. കാരണം രണ്ട് വ്യക്തികളാണല്ലോ..വ്യത്യസ്ത അഭിപ്രായം ആയിരിക്കും ..തീരുമാനങ്ങള്‍ ഉണ്ടാവും. വഴക്ക് സ്വാഭാവികമാണ്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന സംഭവം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. എന്താണെന്നോ..പറയാന്‍ പോകുന്നത് പ്രണയിതാക്കള്‍ തമ്മില്‍ നടന്ന വഴക്കിനെക്കുറിച്ചാണ്. വഴക്കെന്നുവെച്ചാല്‍ ചെറിയ വഴക്കൊന്നുമല്ല, വന്‍ വഴക്ക്. വഴക്ക് മൂത്ത് കാമുകി കാമുകനെ കടിച്ചു. എന്നാല്‍ ഇവര്‍ വഴക്കിട്ട വിഷയം കേട്ടാല്‍ അയ്യേ എന്ന് പറഞ്ഞുപോകും...
ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. 34 വയസുകാരിയായ കാമുകി 33 വയസ്സുള്ള തന്റെ കാമുകനെ കടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കാമുകനെ കടിച്ച കുറ്റത്തിന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇനി എന്ത് പ്രശ്‌നത്തിന്റെ പേരിലാണ് യുവതി യുവാവിനെ കടിച്ചതെന്ന് അറിയാം..
സെക്‌സ് ടോയിയുടെ പേരിലായിരുന്നു വഴക്കും ആക്രമണവും. കാമുകന്റേതായിരുന്നു സെക്‌സ് ടോയി. ഇവര്‍ തമ്മില്‍ വഴക്ക് മൂത്തപ്പോള്‍ സെക്‌സ് ടോയ് തിരികെ വേണമെന്ന് കാമുകന്‍ പറഞ്ഞു. ഇത് യുവതിക്ക് അത്ര ഇഷ്ടമായില്ല. വഴക്ക് ശക്തിപ്പെട്ടു. ഒടുവില്‍ യുവതി കാമുകനെ കടിക്കുകയായിരുന്നു.
അലാറം അടിക്കുന്നതിന് മുമ്പ് ഉറക്കം ഉണരുന്നവരാണോ നിങ്ങള്‍? കാരണം കേട്ട് ഞെട്ടരുത്
തര്‍ക്കത്തിനിടെ കാമുകന്‍ യുവതിയുടെ ബാഗ് എടുക്കുികയും സെക്‌സ് ടോയ് തന്നാല്‍ മാത്രമേ തിരിച്ചുനല്‍കുകയുള്ളൂ എന്ന് പറയുകയും ചെയ്തു. ഇതാണ് യുവതിയെ പ്രകോപിപ്പി ച്ചത്. ബാഗ് തിരിച്ചുവാങ്ങുന്ന ശ്രമത്തിനിടയില്‍ ദേഷ്യം വന്ന യുവതി കാമുകനെ കടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ വേണ്ടി കാമുകന്‍ യുവതിയെ ഇടിച്ചെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഫ്‌ളോറിഡയില്‍ ഇതുപോലെ ഒരു സംഭവം അടുത്തിടെ നടന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ 23 കാരി കടിക്കുകയായിരുന്നു. കാറോടിച്ചു വരികയായിരുന്ന പെണ്‍കുട്ടിയെ പരിശോധിക്കാന്‍ വേണ്ടിയായിരുന്നു, പോലീസ് തടഞ്ഞത്.
അന്വേഷണത്തില്‍, ട്രാഫിക് പിഴ അടക്കാത്തതിന് അവളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ഉദ്യോഗസ്ഥന്‍ കണ്ടെത്തി. ബാലസഹായം നല്‍കാത്തതിന് കുറ്റവാളിക്കെതിരെ ഒരു അറസ്റ്റ് വാറന്റും ഉണ്ടെന്ന് പോലീസ് മനസ്സിലാക്കി. ഇതിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസുകാര്‍ ഒരുങ്ങുമ്പോഴായിരുന്നു യുവതി അക്രമാസക്തമായത്. പോലീസുകാരന്റെ വിരല്‍ കടിക്കുകയായിരുന്നു. മോതിര വിരലില്‍ കടിച്ച് ചോര വരുത്തിക്കുകയായിരുന്നു,.
പിന്നീട്, ചോദ്യം ചെയ്യലിനിടെ, തന്റെ പേഴ്സിൽ ഒരു ഗ്ലോക്ക് 19 കൈവശമുണ്ടെന്നും ഒളിപ്പിച്ച ആയുധം കൈവശം വയ്ക്കാനുള്ള അനുമതിയില്ലെന്നും യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒരു ലോ എൻഫോഴ്‌സ്‌മെന്റ് ഓഫീസറെ ആക്രമിച്ചതിനും ആയുധം ഒളിപ്പിച്ച് വെച്ചതിനും യുവതിക്കെതിരെ കേസെടുത്തിട്ടുമുണ്ട്..