മരിച്ചെന്ന് ശാസ്ത്രലോകം വിധിയെഴുതി, മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു; യുവാവ് ജീവിതത്തിലേക്ക്
സിനിമകളിലും കഥകളിലുമൊക്കെ മരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവരെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ യുവാവ് അടുത്തിടെ തെലങ്കാനയില്‍ നിന്നും വീണ്ടും ജീവിതത്തിലേക്ക് വന്ന വാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. സംസ്കാര ചടങ്ങിനിടെയാണ് യുവാവ് ജീവിതത്തിലേക്ക് മടങ്ങിയത്. എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്ന് കരുതിയ മാതാപിതാക്കള്‍ മകന്റെ തിരിച്ചുവരവോടെ ഞെട്ടിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ യു എസിലും അങ്ങനെ ഒരു സമാന സംഭവം നടന്നിരിക്കുകയാണ്. ശാസ്ത്രലോകം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട സാമി ബെര്‍ക്കോ എന്ന ടെക്സാസ് സ്വദേശിയായ യുവാവ് മിനിറ്റുകള്‍ക്കുള്ളിലാണ് ജീവന് വീണ്ടെടുത്തത്. ഡോക്ടര്‍മാര്‍ വരെ ഈ അത്ഭുതത്തില്‍ ഞെട്ടിത്തരിച്ചു.

മിസോറി സിറ്റിയിലെ ഒരു ജിമ്മില്‍ റോക്ക് ക്ലൈംബിംഗ് ചെയ്യുന്നതിനിടെയാണ് സാമിക്ക് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുക്കയായിരുന്നു. ജനുവരി ഏഴിനായിരുന്നു സംഭവം. ജിമ്മിലെ ജീവനക്കാരും ആശുപത്രിയിലെ ഡോക്ടര്‍മാരും രണ്ട് മണിക്കൂറോളം സി പി ആര് നടത്തിയിട്ടും സാമിയുടെ കുടുംബത്തിന് അദ്ദേഹം മരിച്ചെന്ന വാര്‍ത്തയാണ് നല്കാന് കഴിഞ്ഞത്.
എന്നാല്‍ മരിച്ചെന്ന് വിധിയെഴുതി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് സാമിയുടെ ശരീരത്തില്‍ ചലനം കണ്ടുതുടങ്ങിയത്. സാമിയുടെ പിതാവായിരുന്നു ആദ്യം കൈ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായം തേടുകയായിരുന്നു. പിന്നാലെ തന്നെ സാമി ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
തങ്ങളുടെ ഇത്രയും വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവത്തിന് സാക്ഷിയാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ ഒരു സംഭവം ആദ്യമായാണ് കാണുന്നതെന്നും അവര്‍ പറയുന്നു. സാമിയുടെ മസ്തിഷ്കം കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും ഓക്സിജന്‍ ഇല്ലാതെ പോയിരുന്നുവെങ്കിലും, അദ്ദേഹത്തിന് കുറച്ച് നേരത്തെ മെമ്മറി നഷ്ടം മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ, സംഭവത്തിനിടയില്‍ ഉണ്ടായ നട്ടെല്ലിന്റെ പരിക്കില്‍ നിന്ന് ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സാമിയുടെ ഈ തിരിച്ചുവരവിനെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതമെന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. 2020ല്‍ തന്റെ ഇളയ സഹോദരന്റെ ജീവന് നഷ്ടപ്പെടുത്തിയ കാറ്റകോളമിനേര്ജിക് പോളിമോര്‍ഫിക് വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ എന്ന അപൂര്‍വ ജനിതക അവസ്ഥയാണ് തന്റെ ഹൃദയസ്തംഭനത്തിന് കാരണമെന്ന് സാമി പറയുന്നത്.
തന്റെ രണ്ടാം ജീവിതമാണിതെന്നാണ് സാമി പറയുന്നത്. ഇനി തന്റെ ആരോഗ്യം ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം പറയുന്നു. ഇത് തന്റെ രണ്ടാം ജന്മമാണെന്നാണ് സാമി സ്വയം പറയുന്നത്. എന്തായാലും സാമിക്ക് ജീവന് തിരിച്ചുകിട്ടിയ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications