Get Updates
Get notified of breaking news, exclusive insights, and must-see stories!

15ാം ജയ്പൂര്‍ സാഹിത്യോത്സവം: മൂന്നാം ദിവസത്തെ മനോഹരമാക്കി ഇന്ദ്ര നൂയിയും ഡേവിഡ് മിച്ചലും

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ 15-ാമത് എഡിഷന്‍, മാര്‍ച്ച് 5 ശനിയാഴ്ച, അതിന്റെ മൂന്നാമത്തെ ദിനത്തില്‍ ഗംഭീരമായ തുടക്കത്തോടെയാണ് ആരംഭിച്ചത്. മൂന്നാം ദിവസം ചിന്തനീയമായ സംഭാഷണങ്ങള്‍ നടത്തുന്ന പ്രഭാഷകരുടെ വലിയൊരു നീണ്ട നിര ഉണ്ടായിരുന്നത്. പെപ്സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയി, മൈ ലൈഫ് ഇന്‍ ഫുള്‍ എന്ന തന്റെ ഓര്‍മ്മക്കുറിപ്പില്‍, നിരവധി പ്രതിസന്ധികലെ ഭേദിച്ച് ഒരു ആഗോള ബിസിനസ്സ് മേധാവിയാകാന്‍ കഴിഞ്ഞതിന്റെ കഥകളെ കുറിച്ചും നിശ്ചയദാര്‍ഢ്യത്തോടെയുള്ള തന്റെ യാത്രയെക്കുറിച്ച് സംസാരിച്ചു.

ഒപ്പം നൂയി തന്റെ കോര്‍പ്പറേറ്റ് യാത്രയെ തുറന്നുകാട്ടുകയും ചെയ്തു. അമ്മയെന്ന റോളിലേക്കുള്ള യാത്രകളെ കുറിച്ചും അവര്‍ തുറന്നുപറഞ്ഞു. എഴുത്തുകാരി അപര്‍ണ പിരമല്‍ രാജെയുമായുള്ള സംഭാഷണത്തില്‍, നൂയി തന്റെ ജീവിതത്തെക്കുറിച്ചും തത്ത്വചിന്തയെക്കുറിച്ചും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രയോജനപ്പെടുന്ന ഒരു പരിചരണ അടിസ്ഥാന സൗകര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.

india

ബ്രിട്ടീഷ്-ഐറിഷ് നോവലിസ്റ്റും ടെലിവിഷന്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഡേവിഡ് മിച്ചല്‍ സാമി ബസുവുമായി നടത്തിയ സംഭാഷണമാണ് പരിപാടിയിലെ ആകര്‍ഷകമായ മറ്റൊന്ന്. മിച്ചലിന്റെ പുതിയ പുസ്തകമായ ഉട്ടോപ്യ അവന്യൂവിനെക്കുറിച്ച് രണ്ട് എഴുത്തുകാരും സംസാരിച്ചു. 1960കളിലെ ബ്രിട്ടീഷ് റോക്ക് ബാന്‍ഡായ ഉട്ടോപ്യ അവന്യൂവിനെ ചുറ്റിപ്പറ്റിയാണ് 2020ല്‍ പുറത്തിറങ്ങിയ പുസ്തകം.

സോഹോ ക്ലബ്ബുകളിലൂടെയും ഡ്രാഫ്റ്റ് വേദികളിലൂടെയും അമേരിക്കയുടെ വാഗ്ദത്ത ഭൂമിയിലേക്കും തിളങ്ങുന്ന ലോസ് ഏഞ്ചല്‍സിലേക്കും, മിച്ചല്‍ വായനക്കാരനെ ഉജ്ജ്വലവും മാനസികവുമായ യുഗത്തിലൂടെ കൊണ്ടുപോകുന്നുണ്ട്. എഴുത്തുകാരനായ സമിത് ബസുവുമായുള്ള സംഭാഷണത്തില്‍, അദ്ദേഹം തന്റെ മോഹിപ്പിക്കുന്ന നോവലിനെക്കുറിച്ചും സംഗീതത്തെ കുറിച്ചും ആഘോഷത്തെ കുറിച്ചും ചര്‍ച്ച ചെയ്തു.

ഇവയില്‍ പലതിനും പുറമേ, ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ഒരു സെഷനും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. നോബല്‍ സമ്മാന ജേതാവായ ഡാനിയല്‍ കാഹ്നെമാന്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എഴുത്തുകാരനും അക്കാദമിക് പ്രൊഫസറുമായ ഒലിവിയര്‍ സിബോണി, നിയമ പണ്ഡിതനായ കാസ് ആര്‍ സണ്‍സ്‌റ്റൈന്‍ എന്നിവരുള്ള മറ്റൊരു സെഷനായിരുന്നു പരിപാടിയില്‍ പ്രധാനപ്പെട്ടത്. എങ്ങനെ, എന്തുകൊണ്ട് മനുഷ്യര്‍ ന്യായവിധിയില്‍ ശബ്ദത്തിന് ഇരയാകുന്നു, അതിനെക്കുറിച്ച് നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്നാണ് ഈ സെഷനില്‍ ചര്‍ച്ച ചെയ്തത്.

ഡേ 2 റൗണ്ടപ്പ്

രണ്ടാം ദിവസം, 'അവര്‍ ബോഡീസ്, ദെയര്‍ ബാറ്റില്‍ഫീല്‍ഡ്: വാട്ട് വാര്‍ ഡുസ് ടു വുമണ്‍', 'ഞാന്‍ മലാല', എന്നിവയുള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവായ ക്രിസ്റ്റീന ലാംബ് 'ലുക്കിംഗ് ഫോര്‍ ദ എനിമി: മുല്ല ഒമര്‍ ആന്‍ഡ് ദ അണ്‍ നോണ്‍ താലിബാന്‍' എന്ന കൃതിയുടെ രചയിതാവായ ബെറ്റെ ഡാമും കാണികളെ യുദ്ധമേഖലകളുടെ കഠിനമായ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുപോയി. രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവി എന്തായിരിക്കുമെന്ന് ആ സെഷനില്‍ ചര്‍ച്ച ചെയ്തു.

'ബെറ്റെ ഡാമും ക്രിസ്റ്റീന ലാംബും അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷത്തിന്റെ മുഴുവന്‍ കാഴ്ചകളും വളരെ ധീരമായി കാണിച്ചുതന്നെന്നും രാജ്യത്തെ നല്ലതും ചീത്തയുമായ സമയങ്ങളിലൂടെ കാണുകയും ചെയ്‌തെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് ഡാല്‍റിംപിള്‍ പറഞ്ഞു, യുക്രെയിനിലും അഫ്ഗാനിസ്ഥാനിലും യുദ്ധസമാനമായ സാഹചര്യങ്ങളില്‍ നാറ്റോയുടെ പരാജയം ലാംബ് എടുത്തുപറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ യുദ്ധസമയത്ത് കണ്ടിട്ടില്ലാത്ത ഒത്തിരി വനിതാ പോരാളികളെ യുക്രെയ്‌നില്‍ നാം കാണുന്നു, എന്നാല്‍ ദേശസ്‌നേഹികളായ ആളുകള്‍ക്ക് എങ്ങനെ മികച്ച സൈനിക ശക്തിയെ പുറത്താക്കാന്‍ കഴിയുമെന്ന് നമ്മള്‍ കണ്ടെന്നും ലാംബ് പറഞ്ഞു.

ഹാര്‍വാര്‍ഡിലെ സൈക്കോളജി പ്രൊഫസര്‍ സ്റ്റീവന്‍ പിങ്കര്‍ തന്റെ ഏറ്റവും പുതിയ പുസ്തകത്തെ കുറിച്ച് ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും കോളമിസ്റ്റുമായ മിഹിര്‍ എസ്. ശര്‍മ്മയുമായി ചര്‍ച്ച ചെയ്തു.

ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനായ പ്രൊഫസര്‍ ജോര്‍ജിയോ പാരിസി തന്റെ ഇന്‍ ഫ്‌ലൈറ്റ് ഓഫ് സ്റ്റാര്‍ലിംഗ്‌സ്: ദി വണ്ടേഴ്‌സ് ഓഫ് കോംപ്ലക്‌സ് സിസ്റ്റംസ് എന്ന പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. കോണ്‍ഗ്രസ് എംപി മനീഷ് തിവാരി, തന്റെ ഏറ്റവും പുതിയ പുസ്തകമായ 10 ഫ്‌ലാഷ്പോയിന്റുകളെക്കുറിച്ച് സൗത്ത് ഏഷ്യ പ്രോഗ്രാമിന്റെ ഡയറക്ടറായ മിലന്‍ വൈഷ്ണവുമായി സംസാരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിദേശനയം നേരിടുന്ന വെല്ലുവിളികളുടെ ഉള്‍ക്കാഴ്ചയുള്ള പരിശോധനയാണ് ഈ പുസ്തകം. ശത്രുതാപരമായ രണ്ട് അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ഈ പുസ്തകം സംസാരിക്കുന്നു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ വെബ്സൈറ്റ് സന്ദർശിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+