'ജോർജ്ജിനെ വീട്ടുകാർ ചികിത്സിക്കുന്നില്ലെങ്കിൽ ആരോഗ്യവകുപ്പ് ഇടപെട്ട് മാനസിക ചികിത്സാകേന്ദ്രത്തിൽ എത്തിക്കണം'
ഈശോ സിനിമ വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഇപ്പോൾ ഇ ബുൾ ജെറ്റ് വിവാദം വന്നത്. അതോടെ ഈശോ വിവാദത്തിന് ഒരൽപം ആശ്വാസം കിട്ടിയിട്ടുണ്ട് എന്ന് പറയാം. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട് പിസി ജോർജ്ജ് പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തിൽ എന്നും മായാതെ കിടക്കും എന്ന് ഉറപ്പാണ്.
മണിയറയിലെ അശോകൻ എന്ന സിനിമയിലെ പാട്ടിലെ കുറിച്ച് പിസി ജോർജ്ജ് പറഞ്ഞത് കേട്ട് തലയിൽ കൈവച്ചുപോയി എന്നാണ് എഴുത്തുകാരനായ ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കിൽ എഴുതുന്നത്. പിസി ജോർജ്ജിന് മാസിക ചികിത്സ നൽകണം എന്നും അദ്ദേഹം പറയുന്നുണ്ട്.
ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ

പിസി ജോർജ്ജ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് പാട്ട് ജിഹാദുമായിട്ടാണ് (സോങ് ജിഹാദ്) എന്നാണ് ബഷീർ വള്ളിക്കുന്ന് പറയുന്നത്. ചാനൽ ചർച്ചയിൽ ജോർജ്ജ് പറഞ്ഞതുകേട്ടപ്പോൾ തലയിൽ കൈവച്ചുപോയി. നമ്മുടെ നാടിനെ ഇതുപോലുള്ള രാഷ്ട്രീയ വിഴുപ്പുകൾ എങ്ങോട്ടാണ് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.

മണിയറയിലെ അശോകൻ എന്ന സിനിമയിലെ 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ, തഞ്ചത്തിലൊപ്പന പാടിവായോ' എന്ന പാട്ടിനെ ആണ് പിസി ജോർജ്ജ് വിമർശിച്ചത്. ഹിന്ദു സ്ത്രീ ആയ ഉണ്ണിമായയോട് ഒപ്പന പാടിവരാൻ പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് ജോർജ്ജിന്റെ ചോദ്യം. പാട്ടെഴുതിയ ആളുടെ മതത്തെ കുറിച്ചും പറയുന്നുണ്ട്. ഇതിൽ ഒരു ഹിഡൺ അജണ്ടയുണ്ട് എന്നും ജോർജ്ജ് പറഞ്ഞുവയ്ക്കുന്നു.

ഇങ്ങനെയൊക്കെ പറയുന്ന പിസി ജോർജ്ജിനെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയനാക്കണം എന്നാണ് ബഷീർ വള്ളിക്കുന്ന് പറയുന്നത്.
'എനിക്ക് ആരോഗ്യവകുപ്പിനോട് പറയാനുള്ളത്, ഇയാളെ ഇയാളുടെ കുടുംബക്കാർ ചികിത്സിക്കുന്നില്ല എങ്കിൽ ആരോഗ്യവകുപ്പ് ഇടപെട്ട് അടിയന്തിരമായി ഒരു മാനസിക ചികിത്സാ കേന്ദ്രത്തിൽ എത്തിക്കണമെന്നാണ്.' - ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ബഷീർ വള്ളിക്കുന്ന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഗുരുതരമായ വിദ്വേഷ പരാമർശങ്ങളായിരുന്നു രണ്ട് ദിവസങ്ങളായി പിസി ജോർജ്ജ് വാർത്താ മാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമ ആയിരുന്നു പ്രകോപനം. 'ഈശോ- നോട്ട് ഫ്രം ബൈബിൾ' എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ഇതിനെതിരെ ആദ്യം രംഗത്ത് വന്നത് ചില ക്രിസ്ത്യൻ സംഘടനകൾ ആയിരുന്നു. പിറകെ ആയിരുന്നു പിസി ജോർജ്ജിന്റെ രംഗപ്രവേശനം.

ഈ പേരിൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന വെല്ലുവിളിയും പിസി ജോർജ്ജ് നടത്തിയിരുന്നു. സിനിമ പ്രദർശിപ്പിക്കാതിരിക്കാൻ താൻ കേരളം മുഴുവൻ ഇറങ്ങുമെന്നും നാദിർഷ അടക്കമുള്ളവരെ നന്നാക്കിയിട്ടേ താൻ പോകൂ എന്നുമൊക്കെ പിസി ജോർജ്ജ് വെല്ലുവിളിച്ചിട്ടുണ്ട്.

ഇതിനിടെ ചാനൽ ചർച്ചയിൽ നടൻ ജയസൂര്യ പിസി ജോർജ്ജിന് കുറിയ്ക്കുകൊള്ളുന്ന മറുപടിയും നൽകിയിരുന്നു. 'ജോർജ്ജേട്ടൻ എത്രയോ തവണ എംഎൽഎ ആയ വ്യക്തിയല്ലേ. എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോർജ്ജേട്ടൻ എംഎൽഎ ആയത്' എന്നായിരുന്നു ജയസൂര്യയുടെ ചോദ്യം. മര്യാദയെ കുറിച്ച് പറഞ്ഞപ്പോൾ സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാം എന്നായിരുന്നു ജയസൂര്യയുടെ മറുപടി.
'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications