79കാരനായ പൈലറ്റിന്റെ ബോധം പോയി; വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരി! പിന്നെ സംഭവിച്ചത്
വിമാനം പറത്തുന്നതിനെ പൈലറ്റിന്റെ ബോധം പോയി. ഇതോടെ വിമാനത്തിന്റെ നിയന്ത്രണ നഷ്ടമായി. ആരുടെയും നെഞ്ചിടിക്കുന്ന നിമിഷം. എന്നാൽ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരി കൃത്യമായ ഇടപെടൽ നടത്തി. അവർ ആ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ന്യൂയോർക്ക് പോസ്റ്റ് പ്രകാരം ജൂലൈ 15 ശനിയാഴ്ച, യുഎസിലെ മസാച്ചുസെറ്റ്‌സിലെ മാർത്താസ് വൈൻയാർഡിലാണ് വിമാനത്തിന്റെ നിയന്ത്രണം പോയത്. 79 കാരനായ പൈലറ്റ് പെട്ടെന്ന് ബോധരഹിതനായി എന്നാണ് റിപ്പോർട്ട്.

ന്യൂയോർക്കിലെ വെസ്റ്റ്‌ചെസ്റ്ററിൽ നിന്ന് വൈൻയാഡിലേക്കുള്ള യാത്രയുടെ അവസാന പാദത്തിലാണ് ഭയാനകമായ നിമിഷം സംഭവിച്ചത്. സംഭവം നടക്കുമ്പോൾ 2006-ലെ പൈപ്പർ മെറിഡിയനിൽ രണ്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതിസഹാസികമായി വിമാനത്തിൽ ഉണ്ടായിരുന്ന വനിതാ യാത്രക്കാരി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം താഴെയിറക്കുകയും ചെയ്യുകയായിരുന്നു.
വണ്ണം കുറയ്ക്കണോ? എന്നാൽ ബക്ക് വീറ്റ് കഴിച്ച് തുടങ്ങാം.. പേര് കേട്ട് ഞെട്ടേണ്ട.. വിശദമായി അറിയാം
യാത്രക്കാരിയും പൈലറ്റും കണക്റ്റിക്കട്ടിൽ നിന്നുള്ളവരാണ്, എന്നാൽ അവരുടെ ഐഡന്റിറ്റികൾ അജ്ഞാതമായി തുടരുന്നു. ഉച്ചകഴിഞ്ഞ് 3:15 ന് വിമാനം അപകടമേഖലയിൽ ഇറക്കിയതായി വനിതാ യാത്രക്കാരി പറയുന്നു. ദ്വീപിലെ വിമാനത്താവളത്തിന്റെ റൺവേയ്‌ക്ക് സമീപമുള്ള പ്രദേശം "ഹാർഷ് ലാൻഡിംഗ്" നടത്തുകയായിരുന്നു. ആഘാതം വളരെ ഗുരുതരമായതിനാൽ വിമാനത്തിന്റെ ഇടതു ചിറക് പകുതിയായി ഒടിഞ്ഞു.
ക്രാഷ് സൈറ്റിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റവരെ രക്ഷിക്കാനായി ഒന്നിലധികം വാഹനങ്ങൾ നിരനിരയായി നിൽക്കുന്നതും പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനത്തിലുണ്ടായിരുന്നവർ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.
ക്രാഷ് സൈറ്റിന്റെ വീഡിയോ ഒന്നിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചുവെങ്കിലും ചിലർ സ്ത്രീയുടെ ശ്രമത്തെ പ്രശംസിച്ചു. എല്ലാവരും രക്ഷപ്പെട്ടു എന്ന അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന ഒരാൾ പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റ് അനുസരിച്ച്, 79 കാരനായ പൈലറ്റിനെ ബോസ്റ്റണിലെ ഒരു മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി.
എന്നാൽ വിമാനാപകടത്തെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നമാണോ അപകടത്തിന് നിമിഷങ്ങൾക്കുമുമ്പ് അദ്ദേഹം അനുഭവിച്ച മെഡിക്കൽ എമർജൻസിയാണോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, യാത്രക്കാരിയായ യുവതിക്ക് പരിക്കില്ലെന്നാണ് റിപ്പോർട്ട്. മെഡിക്കൽ പരിശോധനയ്ക്കായി അവരെ മാർത്ത വൈൻയാർഡ് ആശുപത്രിയിലേക്ക് മാറ്റി, പിന്നീട് വിട്ടയച്ചു.
സംസ്ഥാന പോലീസ്, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ, നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നിവയുൾപ്പെടെ മൂന്ന് ഏജൻസികളാണ് അപകടത്തെക്കുറിച്ച് ഇപ്പോൾ അന്വേഷിക്കുന്നത്. മാത്രമല്ല, പൈലറ്റിന്റെ ബോധം പോകുന്നതിനും നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമായ മെഡിക്കൽ എപ്പിസോഡുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications