മിഷൻ ദിവ്യാസ്ത്രയ്ക്ക് പിന്നിലെ പെൺകരുത്ത്; ദൗത്യത്തിന് നേതൃത്വം നൽകിയത് മലയാളിയായ ഷീന റാണി
അഗ്നി- 5 മിസൈൽ ഇന്ത്യ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചു. അഗ്നി -5 മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പ് വികസിപ്പിച്ച ഡി ആർ ഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളിയായ ഷീന റാണിയാണ്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്ജ്ഞയാണ. തിരുവനന്തപുരം സ്വദേശിയാണ് ഷീന. മിഷൻ ദിവ്യാസ്ത്ര എന്ന ദൗത്യമാണ് ഷീന നയിച്ചത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്‌നി-5 മിസൈലുകൾ സാങ്കേതിക വിദ്യയിലും മികച്ചു നിൽക്കുകയാണ്. ഒന്നിലേറെ ആണവ പോർമുനകളുള്ളതും 5000 കിലോ മീറ്റർ ദൂരപരിധി ഉള്ളതുമായ അഗ്നി - 5 മിസൈൽ ഇന്ത്യയെ സംബന്ധിച്ച് അഭിമാനമായ മിഷനാണ്. അതിനെ നയിച്ചത് മലയാളി ആണ് എന്ന് കേരളീയർക്കും അഭിമാനമാണ്.

ഡിഫൻസ് റിസർച്ച് ഡെവലപ്പ്മെൻര് ഓർഗനൈസേഷൻ ( ഡി ആർ ഡി ഒ ) കീഴിലുള്ള ഹൈദരാബാദിലുള്ള അഡ്വാൻസ് സിസ്റ്റംസ് ലബോറട്ടറിയിലെ ( എ എസ് എൽ ) പ്രോഗ്രാം ഡയറക്ടറായ 57 കാരിയായ ഷീന 1999 മുതൽ അഗ്നി ദൗത്യത്തിന്റെ ഭാഗമാണ്. വിക്രം സാരാഭായി സ്പേസ് സെന്ററിലെ എട്ട് വർഷത്തെ സേവനത്തിന് ശേഷം ആണ് ഷീന ഡി ആർ ഡി ഒയിലേക്ക് എത്തിയത്.
1998 ലെ പൊഖ്റാൻ രണ്ട് ആണവ പരീക്ഷണത്തിന് ശേഷം ആയിരുന്നു ഇത്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ( സി ഇ ടി) ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയതിന് ശേഷം ആണ് 1998 ൽ പൊഖ്റാൻ ആണവ പരീക്ഷണത്തിന്റെ ഭാഗമായത്. അതിന് ശേഷമാണ് ഷീന ഡി ആർ ഡി ഒയിൽ ചേർന്നത്.
തിരുവനന്തപുരത്താണ് ഷീന റാണി ജനിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പിതാവിനെ നഷ്ടമായി. അതിന് ശേഷം ഷീനയേയും സഹോദരിയയേയും വളർത്തിയത് അമ്മ ഒറ്റയ്ക്കായിരുന്നു. ഡി ആർ ഡി ഒയിലെ മിസൈൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന പി എസ് ആർ എസ് ശാസ്ത്രിയാണ് ഷീനയുടെ ഭർത്താവ്.
എ പി ജെ അബുൾ കലാമാണ് തന്റെ പ്രചോദനം എന്ന് ഷീന നേരത്തെ പറഞ്ഞിട്ടുണ്ട്. മിസൈൽ രംഗത്തെ വിദഗ്ധനായ ഡോ. അവിനാഷ് ചന്ദറും ഷീന റാണിത്ത് പിന്തുണ നൽകിയിട്ടുണ്ട്. 2016 ലെ സയന്ററിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം ഷീന നേടിയിട്ടുണ്ട്.












Click it and Unblock the Notifications