Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ ചോദ്യം ചെയ്ത് അഖിലേഷ് ഉള്‍പ്പെടെയുള്ളവര്‍; ഇന്ത്യ യോഗം ഓരോ 2 മാസത്തിലും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഒന്നിച്ചു നീങ്ങാന്‍ ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ ധാരണ. ഡിഎംകെ ഇല്ലാതെ നടന്ന ആദ്യ യോഗത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഒന്നിച്ചു നില്‍ക്കാനാണ് തീരുമാനം. എഎപിയും യോഗത്തില്‍ പങ്കെടുത്തില്ല. മൊത്തം 25 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ന്നു.

എസ്പി നേതാവ് അഖിലേഷ് യാദവ് ആണ് കോണ്‍ഗ്രസിന്റെ ചില നിലപാടുകള്‍ ചോദ്യം ചെയ്തത്. തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹം വിമര്‍ശിച്ചത്. കൂടാതെ, ഏകോപനമില്ലായ്മയും ചൂണ്ടിക്കാട്ടി. ഇടതുപാര്‍ട്ടികളും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. ദേശീയ തലത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സംസ്ഥാന തലത്തില്‍ പ്രാദേശിക വിഷയങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി മറുപടി നല്‍കി.

india alliance meeting in delhi

പാര്‍ലമെന്റില്‍ മഴക്കാല സമ്മേളനത്തില്‍ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ യോഗം തീരുമാനിച്ചു. എല്ലാ ദിവസവും എം.പിമാരുടെ സംയുക്തയോഗം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ ചേരുകയും ചെയ്യും. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വളര്‍ച്ച യോഗം ചര്‍ച്ച ചെയ്തു.

രാജ്യത്തെ വിലക്കയറ്റം, സാമ്പത്തിക സാഹചര്യം, തൊഴിലില്ലായ്മ, കര്‍ഷകരും സാധാരണക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായിനിന്ന് മോദി സര്‍ക്കാര്‍ ദുരുദ്ദേശ്യത്തോടെ കൊണ്ടുവന്ന മണ്ഡല പുനഃസംഘടനാ ബില്ലിനെ എതിര്‍ത്തു തോല്‍പ്പിച്ചത് ചൂണ്ടിക്കാട്ടി തുടര്‍ന്നും ഐക്യം നിലനിര്‍ത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഖാര്‍ഗെ പറഞ്ഞു.

മുന്നണി യോഗങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ ചേരാന്‍ തീരുമാനമായി. ഓഗസ്റ്റില്‍ ഹൈദരാബാദില്‍ അടുത്ത യോഗം നടക്കും. ഡിഎംകെയും എഎപിയും ഇത്തവണ യോഗത്തില്‍ നിന്നും വിട്ടുനിന്നു. കോണ്‍ഗ്രസുമായുള്ള പോരാണ് ഇതിന് പ്രധാന കാരണമായത്. തമിഴ് നാട്ടില്‍ വിജയ്യുടെ ടിവികെയെ കോണ്‍ഗ്രസ് പിന്തുണച്ചതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും നേരിട്ട് ഏറ്റുമുട്ടാനിരിക്കുന്നത് എഎപിയുടെ വിട്ടു നില്‍ക്കലിന് കാരണമാണ്.

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗെയ്ക്കും പുറമെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, അഖിലേഷ് യാദവ്, ഉമര്‍ അബ്ദുല്ല, തേജസ്വി യാദവ്, സുപ്രിയാ സുലെ, മെഹ്ബുബ മുഫ്തി, കപില്‍ സിബല്‍, ജോസ് കെ മാണി, വൈക്കോ, തോല്‍ തിരുമാവളവന്‍, ജോണ്‍ ബ്രിട്ടാസ്, ഡി.രാജ, എന്‍.കെ പ്രേമചന്ദ്രന്‍, ജി ദേവരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ നേരിട്ടും ഉദ്ദവ് താക്കറെ, ഹേമന്ദ് സോറന്‍ ഓണ്‍ലൈനിലും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+