തന്നോട് ഇത്രയും വിദ്വേഷം തോന്നാൻ കാരണം എന്തായിരുന്നു; ഞെട്ടിച്ച് റിമിയുടെ ചോദ്യം, പിഷാരടിയുടെ മറുപടി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് റിമി ടോമിയും രമേശ് പിഷാരടിയും. മീശമാധവനിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തോടെയാണ് റിമി സിനിമ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് അവതാരകയായും നടിയായും താരം തിളങ്ങി. റിമിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രമേശ് പിഷാരടി. അവതാരകന്‍, അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പിഷാരടി കഴിവ് തെളിയിച്ചിട്ടുണ്ട്.
അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍
കൂടാതെ റിമിയും പിഷാരടിയും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഇപ്പോഴിതാ രമേശ് പിഷാരടിയോട് റിമി ടോമി ചോദിച്ച ഒരു ചോദ്യവും ഉത്തവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവലാകുന്നത്. ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലായിരുന്നു ഈ ചോദ്യം. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു റിമിയുടെ ചോദ്യം .
2018ല്‍ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പഞ്ചവര്‍ണതത്ത. ജയറാം, അനുശ്രീ, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. പിഷാരടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചത്. ഈ ചിത്രത്തില്‍ തന്നെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നായിരുന്നു റിമി ചോദിച്ചത്.
അടുത്ത സുഹൃത്തായ റിമി വളരെ രസകരമായിട്ടാണ് ഈ ചോദ്യം ചോദിച്ചത്. പിഷാരടി ആദ്യമായി ഒരു സിനിമ ചെയ്തപ്പോള്‍ വേണ്ടപ്പെട്ടവരെയെല്ലാവരേയും ഉള്‍പ്പെടുത്തി. എന്തുകൊണ്ട് എന്നെ ഒഴിവാക്കി. ഞാന്‍ വേണ്ടപ്പെട്ടവള്‍ അല്ലായിരുന്നോ. ഇത്രമാത്രം വിദ്വേഷം തോന്നാന്‍ കാരണമെന്താണെന്നായിരുന്നു റിമിയുടെ ചോദ്യം. ഇതിന് രമേശ് പിഷാരടി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
പഞ്ചവര്‍ണതത്ത എന്ന ചിത്രത്തില്‍ ആകെ നാല് വരി മാത്രമാണ് പെണ്‍പാട്ടുള്ളത്. ബാക്കിയെല്ലാം മെയില്‍ ഗാനങ്ങളാണ്. ആ നാല് വരി പാട്ട് പാടിയത് ജ്യോത്സനയാണ്. അനുശ്രി ചെയ്യുന്ന കഥാപ്ത്രത്തിന് വേണ്ടിയാണ് പാട്ട്. അനുശ്രീയുടെ ശബ്ദത്തോട് സാമ്യം തോന്നിയത് ജ്യോത്സനയുടെ ശബ്ദമായിരുന്നു. അതുകൊണ്ടാണ് ചിത്രത്തില്‍ ജ്യോത്സനയെ കൊണ്ട് പാടിച്ചതെന്ന് പിഷാരടി പറഞ്ഞു.
ഇത് കൂടാതെ മറ്റൊരു രഹസ്യവും പിഷാടരി അഭിമുഖത്തിനിടെ പറഞ്ഞു. റിമിയെ എ്തുകൊണ്ടാണ് തുമ്പി എന്ന് വിളിക്കുന്നതെന്നും അതിന് പിന്നിലെ കഥയുമാണ് പിഷാരടി വെളിപ്പെടുത്തിയത്. തുമ്പിക്ക് വെറുതെ ഇരിക്കുന്ന പരിപാടിയില്ല, തുമ്പിക്ക് പറന്ന് നടക്കുന്ന പരിപാടിയാണ്. അതുകൊണ്ടാണ് റിമിയെ അങ്ങനെ വിളിക്കുന്നതെന്നായിരുന്നു പിഷാരടി പറഞ്ഞത്.
Recommended Video
ദുല്‍ഖറും പൃഥ്വിരാജും ഒടിടി വഴിയിലേക്ക്?മലയാള സിനിമയുടെ നഷ്ടം 900 കോടി, റിലീസില്ലാതെ 60 ചിത്രങ്ങള്‍
മരയ്ക്കാര്‍ റിലീസ് തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍; തിയേറ്ററുകള്‍ വീണ്ടും ആരവങ്ങളിലേക്ക്
ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ