Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിസി എന്റെ മകളാണ്, ഏലിയാമ്മയില്‍ പിറന്ന മകള്‍: വര്‍ക്കി പറയുന്നു...

അച്ഛനാണെങ്കില്‍ അത് അച്ഛന്‍ തന്നെ തെളിയിക്കട്ടെ എന്നാണ് വര്‍ക്കിയുടെ പിതൃത്വത്തെക്കുറിച്ച് സിനിമാനടി ലിസി പറഞ്ഞത്. എന്നാല്‍ വര്‍ക്കിക്ക്് ഒന്നും തെളിയിക്കാനില്ല. പൂക്കാട്ടുപടി സ്വദേശിനിയായ ഏലിയാമ്മയില്‍ തനിക്കുണ്ടായ മകളാണ് ലിസിയെന്ന് വര്‍ക്കി പറയുന്നു. ആലുവയില്‍ കെട്ടിടം പണിയെടുക്കുന്ന കാലത്താണത്രെ വര്‍ക്കി ഏലിയാമ്മയുമായി സ്‌നേഹത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

എന്നാല്‍ ലിസി പിറന്ന് അധികം വൈകാതെ വര്‍ക്കിയും ഏലിയാമ്മയും വഴി പിരിഞ്ഞു. ഏലിയാമ്മയുടെ സിനിമാ മോഹമാണ് തങ്ങള്‍ പിരിയാന്‍ കാരണമെന്നാണ് ഒരു പ്രമുഖ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വര്‍ക്കി പറഞ്ഞത്. സിനിമയില്‍ അഭിനയിച്ചേ എന്ന് ഏലിയാമ്മ നിര്‍ബന്ധം പിടിച്ചു. തടയാന്‍ ശ്രമിച്ച തന്നെ ഏലിയാമ്മയുടെ സഹോദരങ്ങള്‍ മര്‍ദ്ദിച്ചു. പക്ഷേ ലിസിക്ക് തന്നോട് ദേഷ്യം തോന്നാന്‍ കാരണം ഇതൊന്നുമല്ല...

സത്യമാണ് ബന്ധം വേര്‍പിരിഞ്ഞു

സത്യമാണ് ബന്ധം വേര്‍പിരിഞ്ഞു

ഏലിയാമ്മയുമായുള്ള ബന്ധം താന്‍ വേര്‍പിരിഞ്ഞു എന്നത് സത്യമാണ്. ഏലിയാമ്മയുടെ സിനിമാ മോഹമാണ് അതിന് കാരണം. അല്ലാതെ താന്‍ ഉപേക്ഷിച്ച് പോയതല്ല.

മകളോട് സ്‌നേഹമുണ്ടായിരുന്നു

മകളോട് സ്‌നേഹമുണ്ടായിരുന്നു

മകളെ അതിയായി സ്‌നേഹിക്കുന്ന ഒരു അപ്പനായിരുന്നു താന്‍. ഏലിയാമ്മയുമായി പിരിഞ്ഞെങ്കിലും ലിസി സ്‌കൂളില്‍ പോകുന്ന വഴിക്കും മറ്റും താന്‍ ഒളിച്ചിരുന്ന് മകളെ കാണാറുണ്ടായിരുന്നു.

എന്നാല്‍ മകള്‍ അതൊന്നും അറിഞ്ഞില്ല

എന്നാല്‍ മകള്‍ അതൊന്നും അറിഞ്ഞില്ല

തന്റെ സ്‌നേഹം മകള്‍ അറിഞ്ഞില്ല എന്നാണ് വര്‍ക്കി മംഗളത്തോട് പറഞ്ഞത്. മുതിര്‍ന്നതിന് ശേഷം ലിസിയെ കാണാന്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.

മദ്യപാനത്തിന് കാരണം മകള്‍

മദ്യപാനത്തിന് കാരണം മകള്‍

മകള്‍ കൂടി ഉപേക്ഷിച്ചതോടെയാണത്രേ വര്‍ക്കി മദ്യത്തിന് അടിമയായത്. ഉണ്ടായിരുന്ന സ്ഥലം വിറ്റു.

മകള്‍ തള്ളിപ്പറഞ്ഞു

മകള്‍ തള്ളിപ്പറഞ്ഞു

സിനിമയില്‍ അവസരം കിട്ടി പ്രശസ്തതയായതോടെ താന്‍ അപ്പനാണ് എന്ന് പറയാന്‍ ലിസിക്ക് കുറച്ചില്‍ തോന്നിക്കാണും എന്നാണ് വര്‍ക്കി കരുതുന്നത്.

കോടതി വിധി വര്‍ക്കിക്ക് അനുകൂലം

കോടതി വിധി വര്‍ക്കിക്ക് അനുകൂലം

ലിസി - വര്‍ക്കി തര്‍ക്കത്തില്‍ വര്‍ക്കിക്കൊപ്പമായിരുന്നു കോടതി. മാസം 5500 രൂപ വീതം അച്ഛന് നല്‍കാനും ലിസിയോട് കോടതി ആവശ്യപ്പെട്ടു.

വിവാഹക്കാര്യം പറഞ്ഞിരുന്നു

വിവാഹക്കാര്യം പറഞ്ഞിരുന്നു

സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം ചെയ്യുന്ന കാര്യം മകള്‍ തന്നോട് പറഞ്ഞിരുന്നതായും വര്‍ക്കി ഓര്‍മിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+