Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് കേസ് കൊടുക്കാമായിരുന്നു; പുറത്താക്കാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ യോഗം: ചില നടന്മാർ പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിനെ തുടർന്ന് താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപ് മാറി നിന്നത് അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ടാണെന്ന് നടന്‍ ദേവന്‍. ഒരു ആരോപണം വന്നാല്‍ അടുത്ത നിമിഷം തന്നെ ആ അംഗത്തെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിന് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണം. ദിലീപിന്റെ വിഷയത്തില്‍ സംഘടന അത് നോക്കിയില്ലെന്നും അദ്ദേഹം പറയുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും വലിയ രീതിയിലുള്ള സമ്മർദ്ദം കാരണമാണ് ആ സമയത്ത് അങ്ങനെ ഒരു തീരുമാനം ഉണ്ടായത്. മമ്മൂട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു അമ്മയുടെ യോഗം. ഞങ്ങള്‍ അകത്ത് ഇരിക്കുമ്പോള്‍ പുറത്ത് ദിലീപിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളിലൊക്കെ വലിയ രീതിയിലുള്ള ബഹളമാണ്. അതോടൊപ്പം തന്നെ രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളും.

dileep-mammooty-devan

മമ്മൂട്ടിയുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ കൊണ്ടുപോയി റീത്ത് സമർപ്പിക്കുന്ന സാഹചര്യം വരേയുണ്ടായി. അതായത് അമ്മ സംഘടനയ്ക്ക് റീത്ത് സമർപ്പിക്കുകയാണ്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമൊക്കെയാണ് ചെയ്തത്. ആ സാഹചര്യത്തില്‍ അകത്ത് ഇരിക്കുകയായിരുന്നു ഞങ്ങള്‍ എല്ലാവരും തന്നെ വലിയ രീതിയില്‍ വേദനിച്ചു. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഉണ്ടായിരുന്നു. അത്തരം സമ്മർദങ്ങളാണ് ആ തീരുമാനത്തിലേക്ക് നയിച്ചത്.

പുറത്താക്കുന്നതിന് മുമ്പ് ദിലീപിന് എന്താണ് പറയാനുള്ളത് എന്ന് അറിയാന്‍ ഒരു നോട്ടീസ് നല്‍കണം. പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം വിശദീകരണം നല്‍കണമെന്നാണ് സംഘടനയുടെ ബൈലോ പറയുന്നത്. ആ നോട്ടീസിന് മറുപടി നല്‍കാതിരിക്കുകയോ വിശദീകരണം തൃപ്തികരം അല്ലാതിരിക്കുകയോ ചെയ്താല്‍ സസ്പെന്‍ഡ് ചെയ്യാം. പിന്നീട് കേസും കാര്യങ്ങളെല്ലാം പോകുന്നതിന് അനുസരിച്ചാണ് അവസാന നടപടിയായ പുറത്താക്കലിലേക്ക് കടക്കുകയെന്നും ദേവന്‍ പറയുന്നു.

സംഘടനയുടെ തീരുമാനത്തിനെതിരെ ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ അത് അമ്മക്ക് വലിയ പ്രശ്നം ആകുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മഹാമനസ്സുകൊണ്ട് കോടതിയില്‍ പോയില്ലെന്ന് മാത്രമല്ല, സ്വമേധയാ പിന്മാറി. ഞാന്‍ കാരണം അമ്മക്ക് ഒരു ദോഷം വരരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അത് ദിലീപിന്റെ മഹാമനസ്സ് തന്നെയായിരുന്നു.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന പൂർണ്ണ വിശ്വാസം ദിലീപിനുണ്ട്. ഞാന്‍ അടക്കം അംഗമായ ഒരു കമ്മറ്റിയാണ് ദിലീപിനെ പുറത്താക്കിയത്. നമ്മളൊക്കെ അന്ന് നിസ്സഹായരായിരുന്നു. വളരെ വിഷമത്തോട് കൂടിയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. പൊതുജനങ്ങളേയും മാധ്യമങ്ങളേയും പ്രീതിപ്പെടുത്തിയേ പറ്റു എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. എല്ലാവരും വന്ന് സമ്മർദത്തിലാക്കി സംഘടനയെ കോർണർ ചെയ്തു.

ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും മാധ്യമങ്ങളെ കാണും എന്നൊക്കെ പറഞ്ഞ താരങ്ങളുണ്ടായിരുന്നു. അതായത് ദിലീപിനെ ഈ നിമിഷം തന്നെ പുറത്താക്കണമെന്ന് വാദിക്കുന്ന ചിലരെ ഞാന്‍ അതിന് അകത്ത് കണ്ടു. മമ്മൂട്ടിക്കും മോഹന്‍ലാലിനും വരെ ഒന്നും മിണ്ടാന്‍ കഴിയാത്ത തരത്തിലുള്ള ഒരു സമ്മർദ്ദ തന്ത്രം അവിടെ ഉണ്ടായിരുന്നു. അത് കാരണമാണ് നിയമപരം അല്ലാതിരുന്നിട്ടും ദിലീപിനെ പുറത്താക്കിയത്.

അമ്മയോട് വൈകാരികമായി ബന്ധമുള്ള വ്യക്തിയാണ് ദിലീപ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകാതിരുന്നത്. സംഘടനയ്ക്ക് ഫണ്ട് ഉണ്ടാക്കുന്നതില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഒപ്പം തന്നെ നിന്ന വ്യക്തിയാണ് ദിലീപ്. ട്വന്റി-ട്വന്റി എന്ന സിനിമ പിടിച്ചപ്പോള്‍ കരാർ പ്രകാരമുള്ള തുകയ്ക്ക് പുറമെ ലാഭത്തില്‍ നിന്നും 25 ലക്ഷം കൂടെ അദ്ദേഹം നല്‍കി. അങ്ങനെ ആരെങ്കിലും ചെയ്യുമോയെന്നും ദേവന്‍ ചോദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+