Get Updates
Get notified of breaking news, exclusive insights, and must-see stories!

മുപ്പതാണ്ടിന് ശേഷം കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ്! തിരുപ്പതിയോ, കൊല്‍ക്കത്തയോ, ദില്ലിയോ... ഏതാകും മാതൃക

കോണ്‍ഗ്രസ് സമ്പൂര്‍ണമായ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് അടിത്തട്ട് മുതല്‍ പരമോന്നത പദവിവരെ ഏതെങ്കിലും തരത്തിലുള്ള ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ വേണം നിര്‍ണയിക്കപ്പെടാന്‍ എന്നത് പൊതു അഭിപ്രായമാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ കാലങ്ങളായി അങ്ങനെ ഒരു പതിവില്ലാത്തതാണ്.

കേരളത്തിലെ കാര്യങ്ങള്‍ തന്നെ പരിഗണിക്കാം. കെപിസിസി പ്രസിഡന്റിനേയും ഡിസിസി അധ്യക്ഷന്‍മാരേയും കെപിസിസി ഭാരവാഹികളേയും എല്ലാം 'നിയമിക്കുക' ആണ് ചെയ്തിട്ടുള്ളത്, തിരഞ്ഞെടുക്കുകയല്ല. മൂന്ന് പതിറ്റാണ്ടിന് ശേഷം, ആദ്യമായി കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു എന്നത് അതുകൊണ്ട് തന്നെ വലിയ വാര്‍ത്തയും ആണ്. എങ്ങനെ ആയിരിക്കും ഈ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുക എന്നത് മാത്രമേ ഇനി അറിയാനുള്ളു. അതിനൊപ്പം ചില ചരിത്ര വസ്തുതകള്‍ കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.

1

സംഘടനാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനുള്ളില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന ഒരു കാര്യമാണ്. ജനാധിപത്യ പാര്‍ട്ടിയെന്ന പേര് പേറുമ്പോഴും, ഔദ്യോഗിക സ്ഥാനങ്ങളില്‍ 'നിയമിക്കപ്പെടുന്നവര്‍' എത്തുന്നു എന്നത് കോണ്‍ഗ്രസിന്റെ വലിയ പരാജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തപ്പെട്ടതിന് ശേഷം, എല്ലാം നെഹ്‌റു കുടുംബം എടുക്കുന്ന തീരുമാനം എന്ന നിലയിലേക്ക് കോണ്‍ഗ്രസ് പലപ്പോഴും ചുരുങ്ങിപ്പോയിരുന്നു. ഇപ്പോള്‍ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് പ്രവര്‍ത്തകര്‍ അതിനെ നോക്കിക്കാണുന്നത്.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

2

എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ സുതാര്യവും നീതിയുക്തവും ആയ വണ്ണം ഒരു സംഘടനാ തിരഞ്ഞെടുപ്പ് നടക്കുമോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും സംഘടനാ തിരഞ്ഞെടുപ്പ് വഴിവയ്ക്കുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. താഴേ തട്ടിലെ തിരഞ്ഞെടുപ്പിന് അപ്പുറത്തേക്ക്, പ്രവര്‍ത്തക സമിതിയുമായി ബന്ധപ്പെട്ട ചില ചരിത്രങ്ങള്‍ കൂടി ഇതോടൊപ്പം പരിശോധിക്കപ്പെടേണ്ടതുണ്ട്. അതില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ടവയാണ് തിരുപ്പതിയിലും കൊല്‍ക്കത്തയിലും ദില്ലിയിലും നടന്ന എഐസിസി സമ്മേളനങ്ങള്‍.

3

1992 ഏപ്രില്‍ മാസത്തില്‍ ആയിരുന്നു എഐസിസിയുടെ തിരുപ്പതി സമ്മേളനം. രാജീവ് ഗാന്ധിയുടെ മരണശേഷം കടുത്ത നേതൃദാരിദ്രം പേറിനില്‍ക്കുകയായിരുന്നു അന്ന് കോണ്‍ഗ്രസ്. നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും തന്നെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇല്ലാതിരുന്ന കാലഘട്ടം. പിവി നരസിംഹറാവു ആയിരുന്നു അന്ന് കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയും. കെ കരുണാകരന്‍ കോണ്‍ഗ്രസിലെ കിങ് മേക്കര്‍ ആയിരുന്ന കാലം എന്ന് കൂടി അതിനെ വിശേഷിപ്പിക്കാം.

4

അന്ന് കോണ്‍ഗ്രസില്‍ നടന്നത് നിയന്ത്രണങ്ങളേതുമില്ലാത്ത ഒരു സംഘടനാ തിരഞ്ഞെടുപ്പായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അന്ന് നരസിംഹ റാവുവിന് വലിയ വെല്ലുവിളിയൊന്നും നേരിടേണ്ടി വന്നില്ല. പക്ഷേ, പരമോന്നത സമിതിയായ പ്രവര്‍ത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍. റാവുവിന്റെ എതിര്‍പക്ഷത്തുണ്ടായിരുന്ന അര്‍ജുന്‍ സിങ്ങും ശരദ് പവാറും മിന്നും വിജയം നേടി. ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കാന്‍ നരസിംഹ റാവു അന്ന് വലിയൊരു തന്ത്രം പ്രയോഗിച്ചു. പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രാതിനിധ്യം ലഭിക്കാതെ പോയല്ലോ എന്ന പശ്ചാത്താപം ആയിരുന്നു ആ തന്ത്രം. അങ്ങനെ, തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജിവയ്‌ക്കേണ്ടി വരികയും പ്രവര്‍ത്തക സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു.

5

1997 ല്‍ വീണ്ടും എഐസിസി സമ്മേളനം നടക്കുന്നു. അന്ന് കൊല്‍ക്കത്തയില്‍ വച്ചായിരുന്നു സമ്മേളനം. സീതാറാം കേസരി ആയിരുന്നു പാര്‍ട്ടി അധ്യക്ഷന്‍. അന്നും എതിര്‍പക്ഷത്തുണ്ടായിരുന്നവരില്‍ പ്രധാനി ശരദ് പവാര്‍ ആയിരുന്നു. പിന്നെ രാജേഷ് പൈലറ്റും. അധ്യക്ഷ സ്ഥാനത്തേക്ക് 65 ശതമാനത്തില്‍ പരം വോട്ടോടെ സീതാറാം കേസരി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം തന്നെ, പ്രവര്‍ത്തക സമിതിയിലേക്ക് എതിര്‍പക്ഷത്തുണ്ടായിരുന്ന അര്‍ജുന്‍ സിങ്ങും, അഹമ്മദ് പട്ടേലും, ശരദ് പവാറും, എകെ ആന്റണിയും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചെത്തി. ഒരുപക്ഷേ, മികച്ച ഒരു മാതൃകയെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ഇത്.

6

അതിനും രണ്ട് വര്‍ഷത്തിന് ശേഷം ആണ് സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. തുടര്‍ന്ന് ദില്ലിയില്‍ ചേര്‍ന്ന എഐസിസി സമ്മേളനത്തില്‍ 99 ശതമാനം വോട്ടുകളോടെ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തി. എന്നാല്‍, അന്ന് മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ തിരഞ്ഞെടുപ്പില്‍ വലിയൊരു മാറ്റം വരികയായിരുന്നു. പ്രവര്‍ത്തക സമിതിയിലേക്ക് ആരെ തിരഞ്ഞെടുക്കണം എന്നത് അധ്യക്ഷയുടെ തീരുമാനം ആയിരിക്കുമെന്ന് ഒരു പ്രമേയം പാസാക്കപ്പെട്ടു. അന്നുമുതല്‍ ഇന്നുവരെ, ഹൈക്കമാന്‍ഡ് അല്ലെങ്കില്‍ നെഹ്‌റു കുടുംബം ആണ് പ്രവര്‍ത്തക സമിതിയിലേക്ക് ആളുകളെ നിശ്ചയിച്ച് പോരുന്നത്. ഇന്ന് സോണിയ ഗാന്ധിയെ കൂടാതെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രവര്‍ത്തക സമിതി അംഗങ്ങളാണ്.

7

വീണ്ടും ഒരു സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ സോണിയ ഗാന്ധിയും നെഹ്‌റു കുടുംബവും മേല്‍പറഞ്ഞ ഏത് എഐസിസി സമ്മേളനത്തിന്റെ പാതയില്‍ ആയിരിക്കും തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നതാണ് സുപ്രധാന ചോദ്യം. പാര്‍ട്ടിയുടെ പരമാധികാരം ഒരു കുടുംബത്തില്‍ മാത്രം ഒതുങ്ങും വിധം ദില്ലി സമ്മേളനത്തില്‍ സ്വീകരിച്ച നയമായിരിക്കുമോ അതോ എതിര്‍ശബ്ദങ്ങള്‍ക്ക് കൂടി പ്രാതിനിധ്യമുള്ള കൊല്‍ക്കത്ത സമ്മേളനത്തില്‍ സ്വീകരിച്ച നയമായിരിക്കുമോ?

8

2022 സെപ്തംബര്‍ മാസത്തില്‍ എഐസിസിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ള ഷെഡ്യൂള്‍ വ്യക്തമാക്കുന്നത്. അതേസമയം തന്നെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിന്റെ ആവശ്യമെന്തെന്ന ചോദ്യം കോണ്‍ഗ്രസിലെ ഒരു ചെറിയ വിഭാഗമെങ്കിലും അകമേ ചോദിക്കുന്നുണ്ട്. എന്തായാലും ദേശീയ അധ്യക്ഷനും പ്രവര്‍ത്തക സമിതിയും ഒഴികെയുള്ള സ്ഥാനമാനങ്ങളില്‍ സുതാര്യമായ ഒരു തിരഞ്ഞെടുപ്പ് നടക്കുമല്ലോ എന്ന ശുഭാപ്തി വിശ്വാസവും അവര്‍ക്കുണ്ട്.

Recommended Video

cmsvideo
    പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും
    9


    കേരളത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ നിയമിച്ചിട്ട് മാസങ്ങളുടെ പഴക്കമേ ആയിട്ടുള്ളു. ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ ഇത് ആഴ്ചകളുടെ പഴക്കം മാത്രം. കെപിസിസി ഭാരവാഹികളെ ഇനിയും നിശ്ചയിച്ചുകഴിഞ്ഞിട്ടില്ല. 2022 ഓഗസ്റ്റ് മാസത്തോടെ ഈ സ്ഥാനങ്ങളിലേക്കെല്ലാം തിരഞ്ഞെടുപ്പ് നടക്കും എന്നാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അതില്‍ എന്ത് സംഭവിക്കും എന്നതും കണ്ടറിയാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+