Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ സുരക്ഷിത നഗരങ്ങളിൽ ഒന്നാമത് അബുദാബി; ആദ്യ പത്തിൽ ആറും യുഎഇയിൽ നിന്ന്..!

ദുബായ്: തുടർച്ചയായി പത്താം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി. 2017ലാണ് ഈ യുഎഇ നഗരത്തെ ആദ്യമായി നേട്ടത്തിന് തിരഞ്ഞെടുക്കാത്തത്. അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സുരക്ഷ, ജീവിതനിലവാരം, ജീവിതച്ചെലവ് എന്നിവ നിരീക്ഷിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായ നംബിയോ ആണ് റാങ്കിംഗ് തയ്യാറാക്കിയത്. കഴിഞ്ഞ വർഷം 382 നഗരങ്ങളെയും മറികടന്നുകൊണ്ട് അബുദാബി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ഈ വർഷവും നേട്ടം തുടർന്നു. യുഎഇയിലെ താമസക്കാർക്കും പ്രവാസികൾക്കുമിടയിൽ രാജ്യത്തിനുള്ള അഭിപ്രായം കണക്കിലെടുക്കുമ്പോൾ ഈ അംഗീകാരം ഒരിക്കലും അമ്പരപ്പ് ഉണ്ടാക്കില്ല. കാരണം മലയാളികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് പ്രവാസികൾ യുഎഇയിൽ ഏറ്റവും പ്രതീക്ഷയോടെ നോക്കി കാണുന്ന ഇടമാണ് അബുദാബി.

abudhabi

ഉയർന്ന ജീവിതനിലവാരം, സുരക്ഷ, ഭദ്രത, എളുപ്പത്തിൽ സ്ഥിരതാമസമാക്കാൻ കഴിയുന്ന സാഹചര്യം എന്നിവ ചൂണ്ടിക്കാട്ടി, ഏകദേശം 19 പ്രവാസികളും യുഎഇയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ തന്നെ പലരുടെയും പ്രഥമ പരിഗണന അബുദാബിക്ക് തന്നെയാണ്.

നേരത്തെ ഇന്റർനേഷൻസ് കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവിട്ട 'എക്‌സ്‌പാറ്റ് ഇൻസൈഡർ 2025' സർവേ റിപ്പോർട്ട് പ്രകാരം, 18 ശതമാനം പ്രവാസികളും സമീപഭാവിയിൽ രാജ്യത്ത് തുടരാൻ പദ്ധതിയിടുന്നു. എന്നാൽ, 39 ശതമാനം പേർക്ക് അവരുടെ ദീർഘകാല പദ്ധതികളെക്കുറിച്ച് കൃത്യമായ തീരുമാനമില്ല. ഇത്രയധികം പ്രവാസികൾ അവിടെ തന്നെ തുടരാൻ കാരണം ഈ നാടിനുള്ള പ്രത്യേകതകൾ തന്നെയാണ്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും സ്ഥിരമായ പിന്തുണയും, പോലീസ് ഉദ്യോഗസ്ഥരുടെ അർപ്പണബോധമുള്ള പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അബുദാബി പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അഹമ്മദ് സൈഫ് ബിൻ സൈറ്റൂൺ അൽ മുഹൈരിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അബുദാബിയുടെ സുരക്ഷാ മാതൃകയിൽ 24 മണിക്കൂർ ജാഗ്രത, നൂതനമായ തന്ത്രങ്ങൾ, ആധുനിക സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ശക്തമായ സമൂഹ പങ്കാളിത്തം എന്നിവയുണ്ട്. ഇത് സുരക്ഷിതവും സ്ഥിരതയുള്ളതുമായ സമൂഹത്തിന്റെ അടിത്തറയാണെന്നും മുഹൈരി ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ യുഎഇ ലോകത്തിന് തന്നെ മാതൃകയാണെന്നത് പൊതുവെ ഉയരുന്ന അഭിപ്രായമാണ്.

മനുഷ്യ സുരക്ഷയോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ റാങ്കിംഗെന്ന് അബുദാബി പോലീസ് ഡയറക്‌ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ തഹ്‌നൂൻ അൽ നഹ്യാനും അഭിപ്രായപ്പെടുകയുണ്ടായി. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ആകർഷകമായ ഒരന്തരീക്ഷം തന്നെയാണ് അബുദാബി സൃഷ്‌ടിച്ചതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് മറ്റൊരു യുഎഇ നഗരമായ റാസൽ-ഖൈമയാണ്. മൂന്നും സ്ഥാനങ്ങളിലും യുഎഇ നഗരങ്ങൾ തന്നെയാണ്, മൂന്നാമത് അജ്‌മാനും, നാലാമത് ഷാർജയുമാണ്. അഞ്ചാം സ്ഥാനത്ത് ഖത്തറിലെ ദോഹയും, ആറാം സ്ഥാനത്ത് ദുബായും, ഏഴാം സ്ഥാനത്ത് തായ്‌പേയും, എട്ടാമത് മസ്‌ക്കറ്റും, ഒൻപതാം സ്ഥാനത്ത് ഹേഗും, പത്താം സ്ഥാനത്ത് ടാംപരെയുമാണ് ഇടം നേടിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+