Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ്, രാത്രിയില്‍ എങ്ങനെ ഉറങ്ങാന്‍ സാധിക്കുന്നു? ബിന്‍ സല്‍മാന്‍ നല്‍കിയ മറുപടി വൈറല്‍

റിയാദ്: സൗദി അറേബ്യ മൊത്തം മാറിയിരിക്കുകയണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട സൗദിയല്ല ഇപ്പോള്‍. സൗദി അറേബ്യയിലെത്തുന്ന ഏതൊരാള്‍ക്കും ഇക്കാര്യം അനുഭവിച്ച് അറിയാന്‍ സാധിക്കും. സൗദിയിലെ ഓരോ രംഗത്തും മാറ്റം സംഭവിച്ചിരിക്കുന്നു. ഇക്കാര്യം തന്നെയാണ് സൗദി സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിയാദില്‍ വച്ച് പരസ്യമായി പറഞ്ഞത്.

സൗദിയുടെ ഇന്നത്തെ മാറ്റത്തിന് കാരണം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്. അദ്ദേഹത്തിന്റെ വീക്ഷണം അടിസ്ഥാനമാക്കിയാണ് സൗദി ഇപ്പോള്‍ ചലിച്ചുകൊണ്ടിരിക്കുന്നത്. ബിന്‍ സല്‍മാനെ വാനോളം പുകഴ്ത്തിയാണ് ട്രംപ് റിയാദില്‍ നടന്ന വ്യവസായികളുടെ യോഗത്തില്‍ സംസാരിച്ചത്. ലോകത്തെ ബിസിനസ് കേന്ദ്രമായി സൗദി അറേബ്യ മാറിയെന്നും ട്രംപ് പറഞ്ഞു. ഇതിനോടുള്ള ബിന്‍ സല്‍മാന്റെ പ്രതികരണവും മാധ്യമങ്ങളില്‍ നിറഞ്ഞു...

trump praised saudi crown prince

മുഹമ്മദ്, താങ്ങള്‍ രാത്രിയില്‍ ഉറങ്ങാറുണ്ടോ. എങ്ങനെ ഉറങ്ങാന്‍ സാധിക്കും. എന്തൊരു ജോലിയാണ് താങ്കള്‍ ചെയ്തിരിക്കുന്നത്... സൗദി അറേബ്യയില്‍ സമീപകാലത്ത് സംഭവിച്ച മാറ്റങ്ങള്‍ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു. ലോക നേതാക്കളുടെ ശ്രദ്ധാ കേന്ദ്രമായി സൗദി അറേബ്യ മാറുകയാണെന്നും ട്രംപ് സൂചിപ്പിച്ചു. ഇത്രയും മാറ്റങ്ങള്‍ സാധ്യമാണോ എന്ന് വിമര്‍ശകര്‍ ചോദിച്ചിരുന്നു. വിമര്‍ശകര്‍ തെറ്റാണെന്ന് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് സൗദി കാണിച്ചുകൊടുത്തിരിക്കുന്നു- ട്രംപ് പഞ്ഞു.

മുഹമ്മദ് ബിന്‍ സല്‍മാനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞപ്പോള്‍ ബിന്‍ സല്‍മാന്‍ ചിരിച്ചുകൊണ്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു. മറ്റുള്ളവരും ഈ നേരം കൈയ്യടിച്ചു. രണ്ടാംതവണ അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായി സൗദിയിലെത്തിയതായിരുന്നു ട്രംപ്. സൗദി അമേരിക്കയുടെ അടുത്ത സൗഹൃദ രാജ്യമാണെന്നും ട്രംപ് വ്യക്തമാക്കി.

കോടികളുടെ കരാറുകള്‍ ഒപ്പിട്ടു

മുഹമ്മദ് ബിന്‍ സല്‍മാന്റെയും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെയും അഭ്യര്‍ഥന പരിഗണിച്ച് സിറിയക്കെതിരായ അമേരിക്കന്‍ ഉപരോധം നീക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇത് കിരീടവകാശിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തിന്റെ കേന്ദ്രമാണ് സൗദി അറേബ്യ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയില്‍ നിന്ന് വന്‍ കരാറുകള്‍ നേടിയാണ് ട്രംപ് ഖത്തറിലേക്ക് തിരിച്ചത്.

142 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറാണ് സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ ഒപ്പുവച്ചിരിക്കുന്നത്. മാത്രമല്ല, 600 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയും ഉറപ്പിച്ചു. അമേരിക്കയിലെ നിര്‍മിത ബുദ്ധി കമ്പനികളിലും അടിസ്ഥാന സൗകര്യം, ഊര്‍ജം എന്നീ രംഗങ്ങളിലുമായിട്ടാണ് സൗദി അറേബ്യ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുക.

ജോ ബൈഡന്‍ ഭരണകൂടം പുലര്‍ത്തിയ നയത്തില്‍ നിന്ന് വിപരീതമായിട്ടാണ് ട്രംപ് നീങ്ങുന്നത്. സൗദി കിരീടവകാശിക്കെതിരെ പലപ്പോഴും കടുത്ത സമീപനം സ്വീകരിച്ചിരുന്നു ബൈഡന്‍. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ വേളയില്‍ സൗദി അറേബ്യ ജോ ബൈഡനെ പിന്തുണയ്ക്കാതിരുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാല്‍ ട്രംപ് സൗദി രാജകുമാരനെ കൂടുതല്‍ ചേര്‍ത്ത് പിടിക്കുകയാണ്.

ട്രംപ് ആദ്യതവണ അധികാരത്തിലെത്തിയ വേളയില്‍ വിദേശ സന്ദര്‍ശനത്തിന് തിരഞ്ഞെടുത്ത പ്രഥമ രാജ്യം സൗദിയായിരുന്നു. 2025ലും സമാനമായ നിലപാട് തന്നെയാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ബൈഡന്‍ മറിച്ചായിരുന്നു. അദ്ദേഹം മൂന്നാം വര്‍ഷമാണ് സൗദിയിലെത്തിയതും ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയതും. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ട്രംപ് ഇന്ന് ഖത്തറിലേക്ക് തിരിച്ചു. അതിന് മുമ്പ് അദ്ദേഹം സിറിയയിലെ പുതിയ പ്രസിഡന്റുമായും ചര്‍ച്ച നടത്തി. ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് പോയ ശേഷമാകും ട്രംപ് അമേരിക്കയിലേക്ക് തിരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+