Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഡാനുമായി വ്യാപാരത്തിനില്ലെന്ന് യുഎഇ, ടണ്‍കണക്കിന് സ്വര്‍ണം എന്ത് ചെയ്യും? ലക്ഷ്യം സൗദിയും ഖത്തറും

യുഎഇയുടെ വ്യാപാര വിലക്കില്‍ പതറി സുഡാന്‍. സുഡാനുമായുള്ള എല്ലാ വ്യാപാരത്തിനും യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത് വടക്കേ ആഫ്രിക്കന്‍ രാജ്യത്തിന്റെ സ്വര്‍ണ കയറ്റുമതിയെ സാരമായി ബാധിച്ചു. സുഡാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. കഴിഞ്ഞ വര്‍ഷം ആകെ 2.2 ബില്യണ്‍ ഡോളര്‍ ഇരുരാജ്യങ്ങളിലേക്കും വ്യാപാരം നടന്നതായി അന്താരാഷ്ട്ര നാണയ നിധി ഡാറ്റ കാണിക്കുന്നു.

ആഭ്യന്തരയുദ്ധത്തില്‍ എതിരാളിയായ അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനെ ആയുധമാക്കിയെന്നാരോപിച്ച് ജൂണില്‍ സുഡാനിലെ സൈനിക പിന്തുണയുള്ള സര്‍ക്കാര്‍ യുഎഇയുമായുള്ള ബന്ധം ഔദ്യോഗികമായി വിച്ഛേദിച്ചെങ്കിലും യുഎഇ അതിന്റെ സ്വര്‍ണ്ണക്കട്ടിയുടെ ഒരു പ്രധാന വിപണിയായി തുടര്‍ന്നിരുന്നു. അതേസമയം ആര്‍എസ്എഫിനെ സഹായിക്കുന്നുവെന്ന് യുഎഇ നിഷേധിച്ചിരുന്നു.

Gold Export

എന്നാല്‍ ആഗസ്റ്റ് ഏഴിന് യുഎഇ സുഡാനുമായുള്ള വ്യാപാരം നിര്‍ത്താന്‍ തീരുമാനിച്ചു എന്നാണ് ബ്ലൂംബെര്‍ഗ് ഉദ്ധരിച്ച സുഡാനിലെ ഗതാഗത മന്ത്രാലയത്തില്‍ നിന്നുള്ള ഒരു ആഭ്യന്തര റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഏഷ്യയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള ട്രാന്‍സിറ്റ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലേക്ക് ഈ വിലക്ക് നീട്ടുകയും ചെയ്തു. അതേസമയം യുഎഇയുടെ നീക്കത്തിനുള്ള കാരണങ്ങള്‍ രേഖയില്‍ വ്യക്തമാക്കിയിട്ടില്ല.

പോര്‍ട്ട് സുഡാനിലേക്ക് പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ ചരക്കുകള്‍ കൈകാര്യം ചെയ്യരുതെന്ന് യുഎഇ തുറമുഖങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന എഡി പോര്‍ട്ട്സ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശവും ഷിപ്പിംഗ് ഗ്രൂപ്പ് സിഎംഎ സിജിഎം എസ്എയുടെ അറിയിപ്പും ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷം യുഎഇയിലേക്കുള്ള രാജ്യത്തിന്റെ സ്വര്‍ണ കയറ്റുമതിയില്‍ ഭൂരിഭാഗവും നിര്‍ത്തിവച്ചതായും ഒമാനില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനായി സര്‍ക്കാര്‍ പ്രാഥമിക കരാറില്‍ എത്തിയതായും സുഡാന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

സ്വര്‍ണത്തിനായുള്ള ബദല്‍ കയറ്റുമതി മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഖനന മന്ത്രാലയ പ്രതിനിധി സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ഒമാനിലും ബഹ്‌റൈനിലും സന്ദര്‍ശനം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം യുഎഇയുടെ സാമ്പത്തിക, വിദേശകാര്യ മന്ത്രാലയം, ഒമാന്റെ വിദേശകാര്യ മന്ത്രാലയം, സുഡാന്‍ സൈന്യം, സീ പോര്‍ട്ട് അതോറിറ്റി, ഖനി മന്ത്രാലയം എന്നിവയുടെ വക്താക്കള്‍ എന്നിവര്‍ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.

വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള സ്വര്‍ണ കയറ്റുമതി സ്വാംശീകരിക്കുന്നതിനായി ദോഹയില്‍ ഒരു സൗകര്യം സ്ഥാപിക്കാന്‍ സുഡാനും ഖത്തറും സമ്മതിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സുഡാന്‍ ന്യൂസ് ഏജന്‍സി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുഡാന്‍ ധനമന്ത്രി ജിബ്രില്‍ ഇബ്രാഹിം കഴിഞ്ഞ മാസം അവസാനം ദോഹയില്‍ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

സുഡാന്‍ ഖനന മന്ത്രി നൂര്‍ അല്‍-ദേം താഹ അതേസമയം, ഈ ആഴ്ച ആദ്യം ഈജിപ്ത് ധനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സുഡാനീസ് മിനറല്‍ റിസോഴ്‌സസ് കമ്പനിയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു. 'ഖനന മേഖലയില്‍ സുഡാനിന്റെയും ഈജിപ്തിന്റെയും തന്ത്രപരമായ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ സുഡാന്‍ വളരെയധികം ആഗ്രഹിക്കുന്നു,' എന്ന് താഹ പറഞ്ഞതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

യുഎഇയില്‍ നിന്ന് സുഡാന്‍ ഉത്പാദിപ്പിക്കുന്ന മിക്ക സാധനങ്ങളും ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും വാങ്ങാമെന്നും രാജ്യത്തിന് ബദല്‍ കയറ്റുമതി വിപണികള്‍ കണ്ടെത്താന്‍ കഴിയുമെന്നും ഗതാഗത മന്ത്രാലയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2023 ഏപ്രിലില്‍ സൈന്യവും ആര്‍എസ്എഫും ഒരു അധികാര പങ്കിടല്‍ കരാറില്‍ യോജിക്കാന്‍ പരാജയപ്പെട്ടതോടെയാണ് സുഡാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 2021 ല്‍ ഇരുപക്ഷവും സംയുക്തമായി ഒരു സിവിലിയന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+