ഖത്തറിനെ മറികടന്ന് യുഎഇ ഇന്ത്യയിലേക്ക് എത്തുന്നു: ഗെയിലുമായി വമ്പന്‍ കരാർ, പിന്നാലെ ഖത്തറും വരും
ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) വിതരണം ചെയ്യുന്നതിനായി പുതിയ കരാറിലേർപ്പെട്ട് ഇന്ത്യയും യു എ ഇയും. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക കമ്പനിയായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിന് പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള 10 വർഷത്തെ കരാറിലാണ് യു എ ഇയും അഡ്നോക് ഗ്യാസ് ചൊവ്വാഴ്ച ഒപ്പുവച്ചിരിക്കുന്നത്.
2030 ഓടെ ഇന്ത്യയിലെ വാതക ഉപഭോഗം ഇന്നത്തെ 155 എം എം എസ് സി എം ഡിയിൽ നിന്ന് 500 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററായി (എം എം എസ് സി എം ഡി) ഉയർത്തുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് യു എ ഇയുമായുള്ള പുതിയ കരാർ.

കമ്പനിയുടെ പ്രധാന വിപണിയായി ഇന്ത്യ തുടരുകയാണെന്ന് അഡ്നോക് ഗ്യാസ് ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് മുഹമ്മദ് അലബ്രിയും പറഞ്ഞു. "ഉത്തരവാദിത്തപരമായ ഊർജ്ജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ദീർഘകാല പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്ന് ഈ ഏറ്റവും പുതിയ വിതരണ കരാർ അടിവരയിടുന്നു," അലെബ്രി കൂട്ടിച്ചേർത്തു.
അഡ്നോക്ക് ഗ്യാസിൻ്റെ മാതൃസ്ഥാപനമായ അബുദാബി നാഷണൽ ഓയിൽ കമ്പനി വാതക വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനെ ഒരു പരിവർത്തന ഇന്ധനമായി കാണുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലുമാണ് ഇന്ത്യയുമായുള്ള കരാർ. കൂടാതെ, 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷം എൽഎൻജിയുടെ ഡിമാന്‍ഡ് വലിയ തോതില്‍ വർധിച്ചിട്ടുമുണ്ട്.
2022-23 വാർഷിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, യുഎസ്എ, ഖത്തർ, ഓസ്‌ട്രേലിയ, റഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിതരണം കൂടി കണക്കിലെടുക്കുമ്പോള്‍ ഗെയില്‍ വഴി പ്രതിവർഷം 14 ദശലക്ഷം ടൺ എൽഎൻജി രാജ്യത്തേക്ക് എത്തുന്നുണ്ട്. മറുവശത്ത് ടോട്ടൽ എനർജീസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, പെട്രോ ചൈന ഇൻ്റർനാഷണൽ എന്നിവയുൾപ്പെടെയുള്ള കമ്പനികളുമായി 2023-ൽ 12 ബില്യൺ ഡോളർ മൂല്യമുള്ള ഒന്നിലധികം അന്താരാഷ്ട്ര എൽഎൻജി കരാറുകളിൽ അഡ്നോക്കും ഒപ്പുവെച്ചിരുന്നു.
അതേസമയം, ഊർജ്ജ രംഗത്ത് ഇന്ത്യയുമായി പുതിയ കരാറിലേർപ്പെടാന്‍ ഖത്തറും താല്‍പര്യം അറിയിച്ചിട്ടുണ്ട്. നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ അയഞ്ഞ വ്യവസ്ഥകളിൽ ഇന്ത്യൻ കമ്പനികള്‍ക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ഒപ്പുവെച്ചേക്കുമെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്.
ഡെസ്റ്റിനേഷൻ-ഫ്ലെക്സിബിൾ കാർഗോകളും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്യുന്ന കരാർ ഇന്ത്യന്‍ കമ്പനികള്‍ക്കും കൂടുതല്‍ ലാഭകരമായേക്കുമെന്നാണ് പ്രതീക്ഷ. 77 ദശലക്ഷത്തിൽ നിന്ന് 2027 ഓടെ 126 ദശലക്ഷം ടിപിയായി ദ്രവീകൃത ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഖത്തർ, യുഎസ് നിന്നുള്ള മത്സരം വർദ്ധിക്കുന്നതിനാൽ ഏഷ്യയിലും യൂറോപ്പിലും ഇളവുകളോടെ വലിയ തോതില്‍ എല്‍ എന്‍ ജി വിതരണം ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications