കുവൈത്ത് കോടികള്‍ കുഴിച്ചെടുക്കും!! സൗദി അറേബ്യ പിന്തുണ പ്രഖ്യാപിച്ചു; ഉടക്കി ഇറാന്
റിയാദ്: സൗദി അറേബ്യയും കുവൈത്തും സംയുക്തായി ഇറക്കിയ പ്രസ്താവനയാണ് ഇന്ന് ഗള്‍ഫ് രാഷ്ട്രീയ രംഗത്തെ പ്രധാന ചര്‍ച്ച. അതിര്‍ത്തിയിലെ എണ്ണ-വാതക പാടത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് മാത്രമാണ് എന്നാണ് ഇവരുടെ പ്രസ്താവന. മൂന്നാമതൊരു കക്ഷി അവകാശവാദം ഉന്നയിക്കേണ്ടെന്ന് സൂചിപ്പിക്കുന്ന പ്രസ്താവന വരുംദിവസങ്ങളില്‍ വലിയ വിവാദത്തിന് കാരണമായേക്കും.
പ്രകൃതി വിഭവങ്ങളുടെ കലവറയാണ് കുവൈത്തും ഇറാനും അതിര്‍ത്തി പങ്കിടുന്ന പ്രദേശം. അറാഷ് എന്നാണ് ഈ പ്രദേശത്തെ ഇറാന് വിളിക്കുന്നത്. ദുര്‍റ എന്ന് കുവൈത്തും. കുവൈത്തിനൊപ്പമാണ് സൗദി അറേബ്യ വിഷയത്തില്‍ നിലകൊള്ളുന്നത്. ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എങ്കിലും അടുത്തിടെ ഇരു രാജ്യങ്ങളും കൈകൊടുത്തു. ഇതോടെ തടസം ഇറാന് മാത്രമായി.

അറാഷ് തങ്ങളുടെത് മാത്രമാണ് എന്നാണ് ഇറാന്റെ വാദം. എന്നാല്‍ കുവൈത്തും സമാനമായ ആവശ്യവുമായി രംഗത്തുണ്ട്. ഇറാനുമായി പലതവണ കുവൈത്ത് ചര്‍ച്ചകള്‍ക്ക് ശ്രമിച്ചു. നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ മാസം വീണ്ടും ചര്‍ച്ചകള്‍ക്ക് ശ്രമിച്ചപ്പോള്‍ ഇറാന് മുഖം തിരിച്ചു. മാത്രമല്ല അവര്‍ വലിയ പ്രഖ്യാപനം നടത്തുകയും ചെയ്തു.
അറാഷില് വാതക ഖനനം ആരംഭിക്കാന്‍ പോകുന്നു എന്നാണ് ഇറാന്റെ പ്രഖ്യാപനം. കോടികളുടെ മൂല്യമുള്ള വാതകമാണ് മേഖലയില്‍. ഖനനം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി മാറാം. ഇറാനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയാണ് ഖനനത്തിന് തടസം. എങ്കിലും ഖനനം തുടങ്ങാന്‍ പോകുന്നുവെന്ന് അവര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചു.
ഇറാനുമായി സമവായത്തിന്റെ പാത സ്വീകരിക്കാന്‍ കുവൈത്ത് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് സൗദിയും കുവൈത്തും സംയുക്തമായി ഇന്ന് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പ്രദേശത്തിന്റെ ഉടമസ്ഥാവകാശം കുവൈത്തിനും സൗദിക്കും മാത്രമാണെന്നും മറിച്ചുള്ള വാദങ്ങള്‍ ശരിയല്ലെന്നുമാണ് പ്രസ്താവന. ഇത് ഇറാനെ ചൊടിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും ഖനനമാണ് അടുത്ത ദൗത്യമെന്നും ഇറാന് എണ്ണ വകുപ്പ് മന്ത്രി ജവാദ് ഓജി ഞായറാഴ്ച പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ കുവൈത്ത് മന്ത്രി സഅദ് അല്‍ ബറാക്കും സമാനമായ പ്രതികരണവുമായി രംഗത്തെത്തി. ശേഷമാണ് സൗദി ഭരണകൂടവുമായി വിഷയം ചര്‍ച്ച ചെയ്തതും സംയുക്ത പ്രസ്താവന ഇറക്കിയതും.
1960ലാണ് ഈ മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായത്. ഇറാനും കുവൈത്തും വ്യത്യസ്ത ഖനന കരാറുകള്‍ നല്‍കിയതാണ് വിവാദത്തിന് കാരണം. ആംഗ്ലോ-ഇറാനിയന്‍ ഓയില്‍ കമ്പനിക്കാണ് ഇറാന് കരാര്‍ നല്‍കിയത്. കുവൈത്ത് റോയല്‍ ഡച്ച് ഷെല്‍ കമ്പനിക്കും. രണ്ട് രാജ്യങ്ങളും ഒരേ പ്രദേശത്തെ ഖനനത്തിന് കരാര്‍ നല്‍കിയതോടെ തര്‍ക്കമാകുകയും എല്ലാം നിലയ്ക്കുകയും ചെയ്തു. 222 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വാതക ശേഖരം ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്.
-
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?











Click it and Unblock the Notifications