Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ യുഎഇയെ വീഴ്ത്തും!! മൂന്നര വര്‍ഷത്തിനകം; 10000 കോടി ചെലവിട്ട് കൂറ്റന്‍ ജിദ്ദ ടവര്‍

റിയാദ്: അംബര ചുംബികളുടെ നാടാണ് യുഎഇ. ദുബായിലെ ബുര്‍ജ് ഖലീഫ അറിയാത്ത കൊച്ചു കുട്ടികള്‍ പോലുമില്ല. വിദേശികളെ ആകര്‍ഷിക്കുന്ന യുഎഇയുടെ തുറുപ്പ് ചീട്ടുകളിലൊന്നാണിത്. എന്നാല്‍ ഇതിനെയും വെല്ലുന്ന മറ്റൊരു കൂറ്റന്‍ കെട്ടിടം നിര്‍മിക്കാന്‍ പോകുകയാണ് സൗദി അറേബ്യ. ബിന്‍ലാദിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിര്‍മാണ ചുമതല.

കിങ്ഡം ഹോള്‍ഡിങ് കമ്പനി (കെഎച്ച്‌സി) യുടെ ചെയര്‍മാനും ശതകോടീശ്വരനുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് ഇക്കാര്യം പറഞ്ഞത്. ജിദ്ദയില്‍ ചെങ്കടലിനോട് ചേര്‍ന്നാകും കൂറ്റന്‍ ടവര്‍ വരിക. ആയിരം മീറ്ററിനേക്കാള്‍ ഉയരം വരുമെന്നാണ് അണിയറയിലുള്ളവര്‍ അവകാശപ്പെടുന്നത്. അറിയാം സൗദിയുടെ പുതിയ പദ്ധതിയെ കുറിച്ച്...

saudi jeddah tower symboll

(പ്രതീകാത്മക ചിത്രം)

ജിദ്ദ ടവര്‍ എന്ന പേരില്‍ പുതിയ കൂറ്റന്‍ കെട്ടിടം നിര്‍മിക്കാനാണ് സൗദിയുടെ തീരുമാനം. നേരത്തെ ഈ പദ്ധതി ചര്‍ച്ച ചെയ്യുകയും നിര്‍മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2018ല്‍ പദ്ധതി നിലച്ചു പോയി. ഇപ്പോള്‍ വീണ്ടും നിര്‍മാണം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് കെഎച്ച്‌സി.

അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരാണ് ജിദ്ദ ടവറിന്റെ നിര്‍മാണം പുനനാരംഭിക്കാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഈ പദ്ധതി വലിയ വാര്‍ത്തയാണിപ്പോള്‍. 10000 കോടി റിയാല്‍ ചെലവ് വരുന്ന പദ്ധതിയാണിത്. അതായത്, 2600 കോടി ഡോളര്‍ ചെലവ് വരും.

ജിദ്ദ ടവറിന്റെ നിര്‍മാണം ഔദ്യോഗികമായി പുനരാരംഭിച്ചിരിക്കുകയാണിപ്പോള്‍. ഞങ്ങള്‍ തിരിച്ചെത്തിയിരിക്കുകയാണ് എന്ന് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ എക്‌സില്‍ കുറിച്ചു. പുതിയ ടവര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജിദ്ദയുടെയും സൗദിയുടെയും ചിത്രം പൂര്‍ണമായി മാറും. എഞ്ചിനിയറിങിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ചാണ് നിര്‍മാണം.

ജിദ്ദ ഇക്കണോമിക് കമ്പനിയാണ് നിര്‍മാണ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത്. 157 നിലകള്‍ നിര്‍മിക്കാനാണ് ആലോചന. നിലവില്‍ 63 നിലകള്‍ നിര്‍മിച്ചിട്ടുണ്ട്. മൂന്നര വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. സമീപ പ്രദേശങ്ങളും ഇതോടൊപ്പം നവീകരിക്കും. ചുറ്റുമുള്ള 17 ലക്ഷം ചതുരശ്ര മീറ്ററില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

സൗദി പത്രമായ അല്‍വതന്‍ ബിന്‍ തലാല്‍ രാജകുമാരനെ ഉദ്ധരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ടവറിലുണ്ടായിരിക്കും. 2028ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിദ്ദ ടവര്‍ വരുമെന്ന് കേട്ട ഉടനെ മേഖലയിലെ സ്ഥലങ്ങളുടെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്.

2013ലാണ് ജിദ്ദ ടവറിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത്. എന്നാല്‍ 2018ല്‍ നലച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് തടവിലാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ബിന്‍ ലാദിന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും തടവിലാക്കപ്പെട്ടിരുന്നു.

നിര്‍മാണം പൂര്‍ത്തിയായാല്‍ ബുര്‍ജ് ഖലീഫയേക്കാള്‍ വലിപ്പമുണ്ടാകും ജിദ്ദ ടവറിന്. ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്. ജിദ്ദ ടവറിന് 1000 മീറ്റര്‍ ഉയരുമുണ്ടാകും. ബുര്‍ജ് ഖലീഫയുടെ ഡിസൈനര്‍ ആയിരുന്ന അമേരിക്കന്‍ ശില്‍പ്പി അഡ്രിയാന്‍ സ്മിത്ത് ആണ് ജിദ്ദ ടവറിന്റെയും ഡിസൈനര്‍. ഫോര്‍ സീസണ്‍ ഹോട്ടല്‍, ഓഫീസുകള്‍, ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍, 157ാം നിലയില്‍ നിന്നുള്ള നിരീക്ഷണ കേന്ദ്രം എന്നിവയെല്ലാം ജിദ്ദ ടവറിന്റെ പ്രത്യേകതകളാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+