Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ എണ്ണവില കുത്തനെ കുറച്ചു; ഉല്‍പ്പാദനം വര്‍ധിപ്പിച്ചു, ഇന്ത്യയ്ക്ക് ഇരട്ടി സന്തോഷം

റിയാദ്: ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന പുതിയ തീരുമാനം എടുത്തിരിക്കുകയാണ് സൗദി. ക്രൂഡ് ഓയില്‍ വില വെട്ടിക്കുറച്ചിരിക്കുകയാണ് ഈ ജിസിസി രാജ്യം. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ഹോര്‍മുസ് കടല്‍പാതയില്‍ പ്രതിസന്ധി നിലനില്‍ക്കവെയാണ് പുതിയ തീരുമാനം.

സൂര്യ, ഇന്ദ്രന്‍സ് തകര്‍ത്ത് അഭിനയിച്ച കറുപ്പ് മുതല്‍ ഷെയ്ന്‍ നിഗത്തിന്റെ ദൃഢം വരെ; ഈ ആഴ്ചത്തെ OTT റിലീസുകള്‍
സൂര്യ, ഇന്ദ്രന്‍സ് തകര്‍ത്ത് അഭിനയിച്ച കറുപ്പ് മുതല്‍ ഷെയ്ന്‍ നിഗത്തിന്റെ ദൃഢം വരെ; ഈ ആഴ്ചത്തെ OTT റിലീസുകള്‍

ഏഷ്യയിലേക്ക് വില്‍ക്കുന്ന എണ്ണയുടെ വിലയാണ് സൗദി അറേബ്യ കുറച്ചിരിക്കുന്നത്. സൗദി അരാംകോ പുതിയ തീരുമാനം ഇന്ന് പ്രഖ്യാപിച്ചു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണയുടെ ഇറക്കുമതി കുറച്ചതാണ് സൗദിയെ മാറ്റി ചിന്തിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയുടെ എണ്ണ കൂടുതല്‍ വാങ്ങിയിരുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.

saudi arabia reduce oil price

സൗദി അറേബ്യയുടെ പ്രീമിയം ക്രൂഡ് ഓയില്‍ ആണ് അറബ് ലൈറ്റ്. ഇതിന് ബാരല്‍ വില ആറ് ഡോളര്‍ കുറച്ച് 9.50 ഡോളറാക്കി. ജൂലൈ മാസത്തില്‍ ഏഷ്യയിലേക്ക് നല്‍കുന്ന ക്രൂഡ് ഓയിലിനാണ് ഈ വില. തുടര്‍ച്ചയായി നാലാം മാസമാണ് സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറയ്ക്കുന്നത്. ജൂണിലെ വില 15.50 ഡോളര്‍ ആയിരുന്നു. യൂറോപ്പിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് 10 ഡോളറും അമേരിക്കയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് 2 ഡോളറുമാണ് കുറച്ചിരിക്കുന്നത്.

റെയില്‍വെ അടിമുടി മാറി; 20 മണിക്കൂര്‍ വേണ്ടിടത്ത് ഇനി വെറും 6 മണിക്കൂര്‍, ഡല്‍ഹി-സിലിഗുരി യാത്ര
റെയില്‍വെ അടിമുടി മാറി; 20 മണിക്കൂര്‍ വേണ്ടിടത്ത് ഇനി വെറും 6 മണിക്കൂര്‍, ഡല്‍ഹി-സിലിഗുരി യാത്ര

സൗദിയുടെ എല്ലാ ഇനത്തില്‍ പെട്ട ക്രൂഡ് ഓയിലിനും വില കുറച്ചിട്ടുണ്ട്. ഹോര്‍മുസ് വഴി എണ്ണ കയറ്റുമതി അസാധ്യമായതോടെ സൗദി അറേബ്യ ചെങ്കടല്‍ വഴിയാണ് കയറ്റുമതി ചെയ്യുന്നത്. പൈപ്പ് ലൈന്‍ വഴി യാമ്പു തുറമുഖത്ത് എത്തിച്ച ശേഷമാണ് സൗദിയുടെ എണ്ണ കയറ്റുമതി. ഹോര്‍മുസ് വഴി അടഞ്ഞതിനാല്‍ ഇന്ത്യയും ചൈനയും വെനസ്വേലയുടെ എണ്ണ കൂടുതലായി വാങ്ങുകയാണ്. ഈ ഇടപാട് നിയന്ത്രിക്കുന്നതാകട്ടെ അമേരിക്കയും. ഈ സാഹചര്യത്തില്‍ വിപണി പിടിക്കുന്ന എന്ന തന്ത്രം കൂടി സൗദിയുടെ നീക്കത്തിന് പിന്നിലുണ്ട്.

എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഒപെക് പ്ലസ് രാജ്യങ്ങള്‍

ഒപെക് പ്ലസ് അടുത്ത മാസം എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രതിദിനം 1,88,000 ബാരല്‍ എണ്ണയാണ് പുതുതായി വര്‍ധിപ്പിക്കുന്നത്. യുദ്ധം തുടരുന്നതിനിടയിലാണ് ഈ തീരുമാനം. ഏപ്രില്‍ മുതല്‍ 6,00,000 ബാരല്‍ വര്‍ധിപ്പിക്കാനായിരുന്നു ഒപെക് പ്ലസ് തീരുമാനം. എന്നാല്‍ ഈ തീരുമാനം കടലാസില്‍ മാത്രമാണ്. മധ്യേഷ്യയിലെ പല രാജ്യങ്ങള്‍ക്കും ഉല്‍പ്പാദനം പഴയതുപോലെയാക്കാന്‍ കഴിയുന്നില്ല.

ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ ഈ തീരുമാനം കൊണ്ട് പ്രയോജനമില്ല. അധിക ലഭ്യതയുണ്ടാകാന്‍ സാധ്യതയുണ്ട്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത് പ്രായോഗികമായി നടപ്പിലാക്കാന്‍ അവര്‍ക്ക് പ്രയാസമാണ്. ഇറാഖിനെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. ദിവസേനയുള്ള ഇറാഖിന്റെ ഉല്‍പ്പാദനം 40 ലക്ഷത്തില്‍ നിന്ന് 14 ലക്ഷമായി കുറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+