സൗദി അറേബ്യയുടെ തന്ത്രം വിജയിച്ചു; ഇന്ത്യ മാത്രമല്ല, ചൈനയും 'വീണു', ബിന്‍ സല്മാന് സന്തോഷം
റിയാദ്: സൗദി അറേബ്യയുടെ വിപണി തന്ത്രം വിജയം കാണുന്നു. സൗദിയില്‍ നിന്ന് ചൈന വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വിപണിയില്‍ സൗദി അറേബ്യ അവരുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ്. മറ്റു എണ്ണ രാജ്യങ്ങള്‍ നേരത്തെ മുന്നേറ്റം നടത്തിയെങ്കിലും വില കുറച്ചുള്ള നീക്കമാണ് സൗദിക്ക് നേട്ടമായത്.
ലോകത്ത് ഖനനം ചെയ്യാന്‍ സാധിക്കുന്ന ക്രൂഡ് ഓയില്‍ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. മാത്രമല്ല, ഇപ്പോള്‍ പ്രകൃതി വാതക കയറ്റുമതിയിലും ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് സൗദി. ഇതിനിടെയാണ് ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യയും ചൈനയും അവരുടെ വാങ്ങല്‍ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തുന്നു എന്ന വിവരം.

ഇന്ത്യയും ചൈനയുമെല്ലാം ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിക്കുന്നത് റഷ്യയെ ആണ്. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുമ്പോള്‍ ചരക്കു കടത്ത് കൂലി അധികമാണെങ്കിലും അവര്‍ വില കുറച്ചു നല്‍കുന്നതായിരുന്നു ആകര്‍ഷണം. എന്നാല്‍ അമേരിക്കയുടെ ഉപരോധം ശക്തമായതോടെ റഷ്യന്‍ എണ്ണ കൂടുതല്‍ വെല്ലുവിളി നേരിടുകയാണ്.
എണ്ണ രാജ്യങ്ങള്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വിപണിയിലെത്തിച്ചത് വില കുറയാന്‍ കാരണമായിരുന്നു. ഉല്‍പ്പാദനത്തില്‍ നിയന്ത്രണം വേണം എന്ന നിലപാടായിരുന്നു നേരത്തെ സൗദിക്ക്. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ക്വാട്ട ലംഘിച്ചതോടെ സൗദിയും നിലപാട് മാറ്റി. പരമാവധി ഉല്‍പ്പാദിപ്പിക്കുക, വില കുറച്ച് കൊടുക്കുക എന്ന തന്ത്രത്തിലേക്ക് സൗദിയും എത്തി. ഇതില്‍ ചൈനയും ഇന്ത്യയും ആകൃഷ്ടരായി.
5 വര്‍ഷത്തിനിടെ ഇത്രയും കുറഞ്ഞ വില ആദ്യം
ഫെബ്രുവരി മുതല്‍ 0.30 ഡോളര്‍ ആണ് ഒരു ബാരലിന് സൗദി അറേബ്യ കുറച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നേരിയ തോതില്‍ വില കുറച്ചു വരികയാണ് സൗദി അറേബ്യ. നിലവില്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് സൗദി ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത്. ഇത് ഇന്ത്യയ്ക്കും ചൈനയ്ക്കും നേട്ടമായി.
ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഈ രണ്ട് വിപണിയില്‍ നിന്നും റഷ്യ അകലുകയാണ്. പകരം എത്തുന്നതാകട്ടെ സൗദി അറേബ്യയും. ഇത് സൗദിയുടെ ബജറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. സാധാരണ സൗദിയില്‍ നിന്ന് 48 ദശലക്ഷം ബാരല്‍ എണ്ണയാണ് ചൈന വാങ്ങിയിരുന്നത്. മാര്‍ച്ചില്‍ 57 ദശലക്ഷം ആയി ഉയരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം വരെ റഷ്യയുടെ എണ്ണയാണ് ഇന്ത്യ കൂടുതല്‍ ഇറക്കിയിരുന്നത്. ഫെബ്രുവരിയിലെ ആദ്യ പത്ത് ദിവസത്തെ കണക്കുകള്‍ പ്രകാരം ഈ സ്ഥാനത്ത് സൗദി അറേബ്യയാണ്. പ്രതിദിനം 1.13 ദശലക്ഷം ബാരല്‍ എണ്ണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് അയച്ചത്. റഷ്യ 1.09 ദശലക്ഷം ബാരലും. ജനുവരിയില്‍ റഷ്യയില്‍ നിന്ന് 1.14 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്തിരുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പെട്രോൾ-ഡീസൽ വില വർധന; നിർണായക തീരുമാനം എടുത്ത് കേന്ദ്ര സർക്കാർ -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ












Click it and Unblock the Notifications