വുഡിന്റെ തീപന്തില് ഡിസി വീണു, ലഖ്നൗവിന് 50 റണ്‍സ് വിജയം, കരുത്തായി ബാറ്റിംഗ്
ലഖ്നൗ: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി. 50 റണ്‍സിന്റെ ജയമാണ് ലഖ്നൗ സ്വ്ന്തമാക്കിയത്. 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയെ എറിഞ്ഞിട്ടത് മാര്‍ക്ക് വുഡാണ്. താരം നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. മാര്‍ക്ക് വുഡിന്റെ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
അതേസമയം ഡല്‍ഹി നിരയില്‍ 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും, 30 റണ്‍സെടുത്ത റൈലി റൂസോയും മാത്രമാണ് തിളങ്ങിയത്. ബാക്കിയെല്ലാവരും നിരാശപ്പെടുത്തി. മിച്ചല്‍ മാര്‍ഷ് നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡായി, സര്‍ഫ്രാസ് ഖാന്, റോവ്മാന്‍ പവല്‍, എന്നിവരെല്ലാം പരാജയമായി. ബാറ്റിംഗ് മോശമായതാണ് ഡല്‍ഹി തോല്‍ക്കാനും കാരണം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ബാറ്റ്സ്മാന്മാര് തുടക്കത്തില്‍ പതറിയെങ്കിലും ഗംഭീര പ്രകടനമാണ് പിന്നീടങ്ങോട്ട് പുറത്തെടുത്തത്. 73 റണ്‍സെടുത്ത കൈല്‍ മയേഴ്സാണ് ടീമിന്റെ ടോപ്സ്കോറര്‍. താരത്തിന്റെ വെടിക്കെട്ടാണ് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ടീമിനെ വമ്പന്‍ സ്കോറിലെത്തിച്ചത്. ലഖ്നൗവില്‍ ശരിക്കും പറഞ്ഞാല്‍ വെസ്റ്റിന്‍ഡീസ് താരങ്ങളുടെ മികവാണ് കാണാന്‍ കഴിഞ്ഞത്. മയേഴ്സിന് പുറമേ നിക്കോളാസ് പൂരാനും ടീമിന് വേണ്ടി തിളങ്ങി. പൂരാന്റെ വെടിക്കെട്ടാണ് ലഖ്നൗവിന്റെ സ്കോര്‍ 190 കടത്തിയത്.
ലഖ്നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇന്ത്യന്‍ ടീമിലെ അതേ ഫോം താരം ഐപിഎല്ലിലും തുടരുന്നതാണ് കണ്ടത്. 12 പന്തില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു താരം നേടിയത്. സക്കറിയയാണ് രാഹുലിനെ പുറത്താക്കിയത്. പിന്നീട് ദീപക് ഹൂഡയെ പിടിച്ച് വെടിക്കെട്ട് പ്രകടനമാണ് മയേഴ്സ് കാഴ്ച്ചവെച്ചത്. 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. മയേഴ്സ് 7 സിക്സറുകളും രണ്ട് ബൗണ്ടറിയും അടിച്ചു.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
ഹൂഡ 18 രപന്തില് 17 റണ്‍സടിച്ച് മികച്ച പിന്തുണ നല്കി. ക്രുണാല്‍ പാണ്ഡ്യ(15*), മാര്‍ക്കസ് സ്റ്റോയിനിസ്(12) എന്നിവരൊക്കെ ചെറിയ രീതിയില്‍ സ്കോര്‍ ചെയ്തു. സ്കോര്‍ 200 എത്തുമെന്ന ഘട്ടത്തിലാണ് മയേഴും ഹൂഡയുമെല്ലാം പുറത്താവുന്നത്. റണ്‍റേറ്റ് താഴ്ന്നുവെങ്കിലും, നിക്കോളാസ് പൂരാന്റെ വെടിക്കെട്ട് ബാറ്റിംഗ് ടീമിന് രക്ഷയാവുകയായിരുന്നു. 21 പന്തില്‍ 36 റണ്‍സാണ് പൂരാന് അടിച്ചത്.
മൂന്ന് സി്സറുകള് ആ ബാറ്റില്‍ നിന്ന് പിറന്നു. ആയുഷ് ബദോനി 7 പന്തില്‍ പതിനെട്ട് റണ്‍സടിച്ച് നിര്‍ണായക പ്രകടനം നടത്തി. ഡല്‍ഹി നിരയില്‍ ചേതന്‍ സക്കരിയ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേലും, കുല്‍ദീപ് യാദവും ഓരോ വിക്കറ്റെടുത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications