ഓസീസിനെതിരെ തിളങ്ങിയിട്ടും അശ്വിനില്ല, ഷമിയും ഔട്ട്; ഷാര്‍ദുലിനെ കൊണ്ടുവന്നത് എന്തിന്? കാരണം ഇതാണ്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗ് അവസാനിച്ചിരിക്കുകയാണ്. പക്ഷേ ആരാധകര്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത് രണ്ട് പേരുടെ അഭാവമാണ്. മുഹമ്മദ് ഷമിയും, രവിചന്ദ്രന്‍ അശ്വിനുമില്ല. ഇന്ത്യന്‍ ടീം അഫ്ഗാനിസ്ഥാനെതിരെ നന്നായി റണ്‍സ് വഴങ്ങിയിരുന്നു. ജസ്പ്രീത് ബുംറ മാത്രമാണ് ടീമില്‍ ഇല്ലാതിരുന്നത്. അതുകൊണ്ട് തന്നെ ആരാധകര്‍ കടുത്ത രോഷത്തിലാണ്.
രണ്ട് ബൗളര്‍മാരും ഇല്ലാത്തത് ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. പകരം വന്ന ഷാര്‍ദുല്‍ താക്കൂര്‍ അത്ര തിളങ്ങിയിട്ടുമില്ല. അശ്വിന് ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നു. റണ്‍സ് താരം വളരെ കുറവാണ് വഴങ്ങിയത്. അതുപോലെ ഷമിയും നല്ല പ്രകടനമാണ് നടത്തിയത്. എന്നിട്ടും മീഡിയം പേസര്‍ മാത്രമായ ഷാര്ദുളിനെ ടീമിലെടുക്കുകയായിരുന്നു.

ആദ്യത്തെ കാരണം ഡല്‍ഹിയിലെ പിച്ചാണ്. ഇതൊരു ഫ്ളാറ്റ് പിച്ചാണ്. ധാരാളം റണ്‍സ് വരാന്‍ സാധ്യതയുണ്ട് എന്ന് ആദ്യമേ ടീം മനസ്സിലാക്കിയിരുന്നു. ഇത്തരം പിച്ചുകളില്‍ പേസാണ് കൂടുതല്‍ മികച്ച് നില്ക്കുക. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് വലിയ റിസ്കാണ്. അതുകൊണ്ട് ടീമിലെ അധിക സ്പിന്നറായ അശ്വിനെ ടീം പുറത്തിരുത്തുകയായിരുന്നു. കാരണം ഷാര്‍ദുല്‍ മീഡിയ പേസറാണ്.
ആറോവറില്‍ 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. ശരാശരിക്ക് മുകളിലുള്ള പ്രകടനമെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അശ്വിന് ഓസീസിനെതിരെ വന്‍ വിജയമായിരുന്നു. ഒരു വിക്കറ്റ് മാത്രമേ കിട്ടിയുള്ളൂ എങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ അശ്വിന് പിന്നിലായിരുന്നു. അശ്വിന്റെ സമ്മര്‍ദ തന്ത്രമാണ് ബാക്കിയുള്ളവര്‍ക്ക് വിക്കറ്റ് ലഭിക്കാന്‍ കാരണമായത്.
ചെന്നൈയിലെ പിച്ചില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ വെച്ചാണ് കളിച്ചത്. ഇത് സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന നന്നായി ടേണ്‍ ചെയ്യുന്ന പിച്ചായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ യാതൊരു സാധ്യതയും സ്പിന്നര്‍മാര്‍ക്കില്ല. കുല്‍ദീപിന് മാത്രമാണ് ഒരു വിക്കറ്റ് ലഭിച്ചത്. അതോടൊപ്പം ഫീല്‍ഡിംഗില്‍ അശ്വിന് വരെ പിന്നിലാണ്.
ബാക്കിയുള്ളവര്‍ക്കൊപ്പം അദ്ദേഹത്തിന് ഫീല്‍ഡിംഗില്‍ എത്താന്‍ സാധിക്കുന്നില്ല. ഇതും ടീമില്‍ നിന്ന് മാറ്റാന്‍ കാരണമായിട്ടുണ്ട്. പകരം വന്ന ഷാര്‍ദുല്‍ ഇന്ന് മികച്ച ഫീല്‍ഡിംഗിലൂടെ ഒരു ക്യാച്ചെടുക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ത്യയുടെ തീരുമാനം കൃത്യമായിരുന്നു എന്ന് ഉറപ്പായിരുന്നു. അതേസമയം ഷമിയെ മാറ്റിയത് കൂടുതല്‍ അമ്പരപ്പിക്കുന്നതായിരുന്നു.
അതേസമയം ഷമിക്കും ഫീല്‍ഡിംഗിന്റെ പേരിലാണ് സ്ഥാനം നഷ്ടപ്പെട്ടത്. പക്ഷേ അഫ്ഗാനെതിരെ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചത് ഷമിയാണ്. പക്ഷേ ഷാര്‍ദുലിന് മുന്‍തൂക്കം ലഭിച്ചത് ബാറ്റിംഗിലാണ്. ഷമിയേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്നത് ഷാര്‍ദുലിന് ഗുണകരമായി വരികയായിരുന്നു.
അശ്വിന് നേരത്തെ ടീമിലെത്തിയത് അക്ഷര്‍ പട്ടേലിന് പരിക്കേറ്റത് കൊണ്ട് മാത്രമാണ്. അഫ്ഗാനിസ്ഥാന് മത്സരത്തില്‍ 272 റണ്‍സാണ് അടിച്ചത്. ഹസ്മത്തുള്ള ഷഹീദിയും, അസ്മത്തുള്ള ഒമര്‍സായിയും ടീമിനായി അര്‍ധസെഞ്ച്വറി നേടി. ജസ്പ്രീത് ബുംറ നാലും, ഹര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റെടുത്തു. എന്നാല്‍ മുഹമ്മദ് സിറാജ് മത്സരത്തില്‍ 9 ഓവറില്‍ 76 റണ്‍സാണ് വഴങ്ങിയത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications