കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ കുടില്‍ കെട്ടല്‍ തുടരുന്നു

  • By Staff
Google Oneindia Malayalam News

കല്പറ്റ: വയനാട്ടില്‍ മുത്തങ്ങ റെയ്ഞ്ചില്‍ ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ കൈയേറിയ ഭൂമിയില്‍ ആദിവാസികള്‍ കുടില്‍ കെട്ടല്‍ തുടരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ആദിവാസികള്‍ വിസമ്മതിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി മാത്രമേ തങ്ങള്‍ ചര്‍ച്ചയ്ക്കുള്ളൂവെന്ന് ആദിവാസി നേതാക്കള്‍ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഭൂമിയില്‍ നിന്ന് പിന്മാറില്ലെന്നും അവര്‍ വ്യക്തമാക്കി.

ബത്തേരി താലൂക്കിലെ മുത്തങ്ങ റെയ്ഞ്ചിലെ വയനാട് വന്യജീവി സങ്കേതത്തിന്റെ 160 ഏക്കര്‍ സ്ഥലത്താണ് ആദിവാസികള്‍ കയ്യേറ്റം നടത്തിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആദിവാസികളാണ് മുത്തങ്ങ റെയ്ഞ്ചിലെത്തിയിരിക്കുന്നത്. ഡിസംബര്‍ ആറ് തിങ്കളാഴ്ച രാത്രിയും കൂടുതല്‍ ആദിവാസികള്‍ മുത്തങ്ങ റെയ്ഞ്ചിലെത്തിയെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അസ്ഗര്‍ അലി പാഷ പറഞ്ഞു.

പിടിച്ചെടുത്ത ഭൂമിയില്‍ ഉടന്‍ കൃഷി ആരംഭിക്കുമെന്ന് ദളിത് സമര സമിതി കണ്‍വീനര്‍ ഗീതാനന്ദന്‍ പറഞ്ഞു. മുത്തങ്ങ റെയ്ഞ്ചിലെ ആയിരം ഏക്കറോളം സ്ഥലം തങ്ങള്‍ കയ്യേറിയിരിക്കുകയാണ്. 200 കുടിലുകള്‍ ഇതിനകം കെട്ടിയിട്ടുണ്ട്.

ആദിവാസി കുട്ടികള്‍ക്കായി ചൊവാഴ്ച കയ്യേറിയ ഭൂമിയില്‍ ഒരു സ്കൂള്‍ തുടങ്ങുമെന്ന് ഗീതാനന്ദന്‍ പറഞ്ഞു. കയ്യേറിയ ഭൂമിയില്‍ താമസിക്കുന്നതിന് ആവശ്യമായ സാധനങ്ങളുമായാണ് ആദിവാസികള്‍ എത്തിയിരിക്കുന്നത്.

ആദിവാസികള്‍ കയ്യേറിയ വനഭൂമിയില്‍ നാശനഷ്ടമൊന്നും വരുത്തിയിട്ടില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദിവാസികളില്‍ ചിലരുടെ കൈയില്‍ അമ്പും വില്ലും പോലുള്ള ആയുധങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X