രണ്ടാം ആഴ്ചയില്‍ യു എസിന് അമ്പരപ്പ്
പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞത് മറ്റൊന്നാണ്. ഈ സന്നാഹങ്ങള്‍ കൊണ്ട് അത്ര എളുപ്പത്തില്‍ സദ്ദാം ഹുസൈനെ കീഴടക്കാനാവില്ല. അതുകൊണ്ട് കൂടുതല്‍ സൈന്യത്തെ ഇറാഖിലേയ്ക്ക് അയയ്ക്കുകയാണ് യു എസ്.
2003 മാര്‍ച്ച് 20 വ്യാഴാഴ്ചയാണ് സഖ്യസേന ഇറാഖിന് മേല്‍ ആക്രമണം തുടങ്ങിയത്.
ഇത്രയും ചെറിയ ഒരു രാജ്യത്തെ കീഴടക്കാന്‍ സര്‍വ സൈനിക സൗകര്യവുമുള്ള യു എസിനും ബ്രിട്ടണും കഴിയുന്നില്ലെന്നത് അവരെ നാണിപ്പിയ്ക്കുന്നുണ്ട്. പക്ഷേ അത് പുറത്ത് കാട്ടാന്‍ അവര്‍ തയ്യാറല്ല. പകരം ഇറാഖിലെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് മിസിലുകള്‍ തൊടുക്കുകയാണ് അവര്‍. നാണം മറയ്ക്കാനുള്ള യുദ്ധ തന്ത്രം. ബാഗ്ദാദിലെ ഒരു കമ്പോളത്തിലേയ്ക്ക് മിസ്സില് അയയ്ക്കാന്‍ പോലും അവര്‍ മടിച്ചില്ല. മാര്‍ച്ച് 26 ബുധനാഴ്ചയാണ് ബാഗ്ദാദിലെ കമ്പോളത്തിലേയ്ക്ക് യു എസ് മിസ്സില് തൊടുത്തത്. ഇതില്‍ 15 ഇറാഖ് കാര്‍ മരിയ്ക്കുകയും ചെയ്തു.
ഇറാഖിന്റെ എല്ലാ ഭാഗത്തും അതായത് വടക്കും തെക്കും കിഴക്കും പടിഞ്ഞാറും കൂടുതല്‍ സൈനികരെ എത്തിയ്ക്കുമെന്ന് പെന്റഗണ്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ബാഗ്ദാദില്‍ നിന്ന് തെക്കോട്ട് ഇറാഖിന്റെ 1000 ത്തോളം വാഹനങ്ങളും സൈനികരും മുന്നേറുന്നുണ്ട്. അതിന് നേരെയും യു എസ് ആക്രമണം നടത്തുന്നുണ്ട്. ഇറാഖ് സൈനിക വ്യൂഹത്തില്‍ ഏതാനും വാഹനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് യു എസിന്റെ ഭാഷ്യം. എന്നാല്‍ അല്‍ ജസീറ ടെലിവിഷന്‍ പറയുന്നത് 1000 വാഹനങ്ങളുള്ള സൈനിക സംഘമാണെന്നാണ്. ഇറാഖ് നടത്തുന്ന എല്ലാ നീക്കങ്ങളേയും കുറിച്ച് കുറച്ച് മാത്രം പ്രചരിപ്പിയ്ക്കുക എന്നത് യു എസിന്റെ തന്ത്രം മാത്രമാണ്. തുടക്കം മുതല്‍ അവര്‍ പയറ്റുന്ന പ്രചാരണ തന്ത്രം. അതാണ് 1000 വാഹനങ്ങള്‍ എന്ന അവര്‍ സമ്മതിയ്ക്കാത്തത്.
തെക്കന്‍ ഇറാഖില്‍ സഖ്യ സേന കനത്ത ആക്രമണമാണ് നേരിടുന്നത്. സദ്ദാം ഹുസൈന്റെ മകന് ഒദയ് സദ്ദാം രൂപീകരിച്ച ഫിദായേം എന്ന സൈനിക സംഘമാണ് സഖ്യസേനയെ ഇവിടെ നേരിടുന്നത്. ഇത് സഖ്യസേനയെ തളര്‍ത്തിയിരിയ്ക്കുകയാണ്. ഇത് കണ്ട് അമ്പരന്നാണ് കൂടുതല്‍ സൈന്യത്തെ ഇറാഖിലേയ്ക്ക് അയയ്ക്കാന്‍ യു എസ് തീരുമാനിച്ചത്.
വടക്കന്‍ ഇറാഖില്‍ നിന്നും ആകാശത്തുകൂടെയും ബാഗ്ദാദിനെതിരെയുള്ള ആക്രണം ശക്തിപ്പെടുത്തി ബാഗ്ദാദ് കീഴടക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് പെന്റഗണ്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെക്ക് ഭാഗത്തുള്ള ഇറാഖ് സൈനികരുമായി യുദ്ധം പീന്നിട് മതിയെന്നതാണ് പെന്റഗണിന്റെ നിലപാട്. ബാഗ്ദാദ് പിടിച്ചടക്കാനായി തെക്ക് നിന്നുള്ള നീക്കവും തുടരും.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications