കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിനീയറിംഗ്: രണ്ടു തരത്തില്‍ സീറ്റ് അലോട്ട്മെന്റ് നടത്തി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കുറഞ്ഞയോഗ്യതയില്‍ രണ്ടുതരം മാനദണ്ഡം നിലനര്‍ത്തിക്കൊണ്ട് സംസ്ഥനത്തെ എന്‍ജിനീയറിംഗ് കോളജുകളിലെയ്ക്കുള്ള ആദ്യഘട്ട അലോട്ടുമെന്റ് പൂര്‍ത്തിയായി.

പ്ലസ് ടു പരീക്ഷയില്‍ കണക്കിന് 50ശതമാനവും ബന്ധപ്പെട്ട സയന്‍സ് വിഷയങ്ങള്‍ക്ക് 50 ശതമാനവും മാര്‍ക്കുള്ളവര്‍ക്കുമാത്രമേ കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ പ്രവേശനം നല്‍കിയിട്ടുള്ളു.

മഹാത്മാഗാന്ധി, കൊച്ചി സര്‍വ്വകലാശാലകള്‍ക്കുകീഴിലുള്ള കോളജുകളില്‍ പ്ലസ് ടു ജയിച്ച എല്ലാവര്‍ക്കും പ്രവേശനം നല്‍കിയിട്ടുണ്ട്.

പ്ലസ് ടു വിജയമാണ് കുറഞ്ഞ യോഗ്യതയായി പ്രോസ്പക്ടസുകളില്‍ നേരത്തേ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വരുത്തിയ ഭേദഗതി പ്രകാരം പ്രവേശനത്തിന് അതതു സര്‍വ്വകാലാശാലകള്‍ നിശ്ചയിക്കുന്ന കുറഞ്ഞ മാര്‍ക്ക് വേണ്ടതുണ്ട്.

ഇതേസമയം അമ്പത് ശതമാനം മാര്‍ക്കില്‍ കുറവുള്ള ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുണ്ട്.

പ്രോസ്പെക്ടസില്‍ ഭേദഗതി വന്നതോടെ ഇവരുടെ കാര്യം ആശങ്കയിലായിരിക്കുകയാണ്. പലരും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അംഗീകാരം ലഭിക്കാതെ ഓപ്ഷന്‍ സ്വീകരിച്ച പത്തു കോളജുകളിലെ വിവിധ കോഴ്സുകളിലേയ്ക്ക് വ്യാഴാഴ്ച സീറ്റ് അലോട്ട്മെന്റ് നടന്നിട്ടില്ല.

മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളിലെ 19633സീറ്റുകളില്‍ 18937 സീറ്റുകളിലേയ്ക്ക് ഇതുവരെ അലോട്ട്മെന്റ് നടത്തി. 23വരെ ഫീസടയ്ക്കാം. ഈ സമയത്ത് ഓപ്ഷന്‍ മാറ്റാന്‍ അവസരം ലഭിക്കും. 25നാണ് രണ്ടാംഘട്ട അലോട്ട്മെന്റും 27ന് മൂന്നാമത്തെ അലോട്ട്മെന്റും നടക്കും. 29, 30 തിയ്യതികളില്‍ പ്രവേശനം നേടണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X