കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്‌: ഗീതയെ ചോദ്യം ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

പയ്യന്നൂര്‍: ഹരിയാനയില്‍ നിന്നും വരന്‍മാര്‍ വധുക്കളെത്തേടി ഇങ്ങ്‌ തെക്ക്‌ കേരളത്തില്‍. ഭാഷയും സംസ്‌കാരവും എല്ലാം വെവ്വേറെയാണെങ്കിലും മലയാളിപ്പെണ്‍കൊടികളെ മതിയെന്നാണ്‌ ഹരിയാനയിലെ പുരുഷകേസരികള്‍ പറയുന്നത്‌.

2,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ്‌ ഇവര്‍ വധുക്കളെത്തേടി കേരളത്തിലെത്തുന്നത്‌. കേരളത്തിന്റെ വടക്കേയറ്റത്തെ കണ്ണൂരും കാസര്‍ക്കോടുമാണ്‌ ദേശീയോദ്‌ഗ്രഥനത്തിന്റെ ഉത്തമമാതൃകകാണിച്ച്‌ ഹരിയാനപ്പയ്യന്‍മാര്‍ക്ക്‌ പെണ്‍കൊടികളെ നല്‍കുന്നത്‌.

വിദ്യാഭ്യാസമാണ്‌ ഹരിയാനക്കാരെ കേരളത്തിലേയ്‌ക്കാകര്‍ഷിയ്‌ക്കുന്ന ഒരു പ്രധാന ഘടകം. കുടുംബത്തെ പരിപാലിക്കാനുള്ള കേരളസ്‌ത്രീകളുടെ കഴിവിനെയും ഇവര്‍ പ്രശംസിയ്‌ക്കുന്നു. ഇവിടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടികളില്ല. ഇവരുടെ കയ്യില്‍ വരും തലമുറയുടെ ഭാവി ഭദ്രമാണ്‌- സുഹൃത്തിനായി കണ്ണൂരില്‍ നിന്നും വധുവിനെ അന്വേഷിയ്‌ക്കുന്ന ഹരിയാനക്കാരന്‍ നരേഷ്‌ ഇളവാഡി പറയുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍നിന്നും ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികളാണ്‌ ഹരിയാനയുടെ മരുമക്കളായത്‌. അവിടത്തെ ജീവിതത്തില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന്‌ നരേഷിന്റെ ഭാര്യ ശാരദ പറയുന്നു. പയ്യന്നൂരില്‍ നിന്നും ഹരിയാനയുടെ പുത്രഭാര്യയായ ആദ്യ മലയാളിപ്പെണ്‍കൊടിയാണത്രേ ശാരദ. ഹരിയാനയിലെ ഹിസ്സാറിലാണ്‌ ശാരദയും കുടുംബവും താമസിക്കുന്നത്‌.

അവിടെ ജീവിതം ഒരു പ്രശ്‌നങ്ങളുമില്ലാതെയാണ്‌ മുന്നോട്ടുപോകുന്നത്‌. ഭാഷയും സംസ്‌കാരവുമൊന്നും ഒരിക്കലും പ്രശ്‌നമായിട്ടില്ല. എന്റെ അനുഭവം കണ്ടുകൊണ്ട്‌ ഇപ്പോള്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ ഹരിയാനയിലെ പുരുഷന്മാരെ കെട്ടാന്‍ മുന്നോട്ടുവരുന്നുണ്ട്‌- ശാരദ പറയുന്നു.

ഈ രീതി തുടര്‍ന്നുകൊണ്ടിരിക്കുമെന്നാണ്‌ ഈ പ്രവണതയെക്കുറിച്ച്‌ പഠനം നടത്തിയ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X