കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പക്ഷം പോരിനുറച്ച്

  • By Staff
Google Oneindia Malayalam News

ദില്ലി: ബീഹാറിലെ ബഗല്‍പ്പൂരിലുണ്ടായ പൊലീസിനെ കിരാത നടപടിയ്‌ക്കു പിന്നാലെ ഗുജറാത്തിലും സമാനസംഭവം.

ബഗല്‍പ്പൂരില്‍ സ്‌ത്രീയുടെ മാലപിടിച്ചുപറിച്ചുവെന്ന്‌ ആരോപിച്ച്‌ ജനക്കൂട്ടം പിടികൂടിയ ഒരു യുവാവിനെ കൈകള്‍ ബന്ധിച്ച്‌ കാല്‍ ബൈക്കില്‍ ചേര്‍ത്ത്‌ കെട്ടി പൊലീസ്‌ സവാരി നടത്തിയത്‌ വന്‍ വിവാദമായിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ ഗുജറാത്തിലെ ബന്‍റാസ്‌കന്ദ ജില്ലയിലെ സല്ല ഗ്രാമത്തില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

ബഗല്‍പ്പൂരില്‍ ക്രൂരവിനോദം നടത്തിയത്‌ ജനക്കൂട്ടവും പൊലീസും ഒറ്റക്കെട്ടായിട്ടായിരുന്നെങ്കില്‍ ഗുജറാത്തില്‍ ജനക്കൂട്ടം തനിച്ചാണെന്നുമാത്രം. ബഗല്‍പ്പൂരിലെ സംഭവത്തില്‍ ക്രൂരവിനോദത്തിന്‌ ഇരയായ യുവാവ്‌ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടുവെങ്കില്‍ ഗുജറാത്തില്‍ പ്രതി കൊല്ലപ്പെടുകയാണുണ്ടായത്‌.

ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ തുനിഞ്ഞുവെന്നാരോപിച്ച്‌ അവളുടെ കുടുംബാംഗങ്ങളാണ്‌ യുവാവിനെതിരെ കിരാത നടപടി സ്വീകരിച്ചത്‌. ആരോപണ വിധേയനായ രമേഷ്‌ പട്ടേല്‍ എന്ന യുവാവിനെ ചേര്‍ത്ത്‌ കെട്ടി ട്രാക്ടര്‍ ഓടിച്ചാണ്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അരിശം തീര്‍ത്തത്‌.

ആഗസ്റ്റ്‌ 25നാണ്‌ ഈ സംഭവം നടന്നത്‌. പ്രണയ കഥയറിഞ്ഞ്‌ രമേശിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ വീട്ടില്‍ നിന്നും വലിച്ചിറക്കി ട്രാക്ടറില്‍ കെട്ടിയിട്ട്‌ ഓടിയ്ക്കുകയായിരുന്നു. യുവാവ്‌ മരിക്കുന്നതുവരെ ആളുകള്‍ ശിക്ഷ തുടര്‍ന്നു.

ഇതിനിടെ ബഗല്‍പ്പൂര്‍ സംഭവവുമായി ബന്ധപ്പെട്ട്‌ സസ്‌പെന്‍ഷനിലായിരുന്ന രണ്ടു പൊലീസുകാരെ ജോലിയില്‍ നിന്നും പുറത്താക്കി. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ കിട്ടിയതിനെത്തുടര്‍ന്നാണ്‌ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രണ്ടുപേരെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ വ്യാഴാഴ്‌ച ഉത്തരവിട്ടത്‌. ഒരു അസിസ്റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്ടറെയും ഒരു കോണ്‍സ്‌റ്റബിളിനെതിരെയുമാണ്‌ നടപടി സ്വീകരിച്ചിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X