കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അഭിമാനഹത്യ: ഗര്‍ഭിണിയെ കൊന്ന് കെട്ടിത്തൂക്കി
പ്രണയപരാജയത്തെത്തുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തില്‍നിന്ന് പൊലീസിന് ലഭിച്ചിരുന്നു. അയല്‍വാസിയായ വിപിന്‍ കേസര്‍വാനിയുമായുള്ള ബന്ധം ഇരുവീട്ടുകാരും അംഗീകരിയ്ക്കാത്തതിനാല്‍ ജീവനൊടുക്കുന്നുവെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കടിയേറ്റാണ് രജ്‌നി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. മരിയ്ക്കുന്നതിന് മുമ്പ് രജ്‌നിയ്ക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും തെളിഞ്ഞു. തുടര്‍ന്ന് രജ്‌നിയുടെ സഹോദരനെയും അച്ഛനെയും പോലീസ് ചോദ്യം ചെയ്തു.
രജ്‌നിയുമായി പ്രണയത്തിലായിരുന്ന കോളേജ് വിദ്യാര്‍ഥിയായ വിപിന് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ആത്മഹത്യാക്കുറിപ്പ് കൈയക്ഷരവിദഗ്ധരുടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Comments
Story first published: Friday, May 14, 2010, 10:35 [IST]