ജയറാമിന്റെ ചെരുപ്പുതുടയ്ക്കല് വിവാദത്തില്‍

രാജസ്ഥാനിലെ ബിക്കാനീറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തിനിടെ നല്കിയ ഖാദി ഷാള്‍ വെച്ചാണ് മുന്‍ കേന്ദ്രപരിസ്ഥിതിമന്ത്രിയായിരുന്ന ജയറാം രമേശ് ചെരിപ്പ് തുടച്ചത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സാന്നിധ്യത്തില്‍ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയായിരുന്നു മന്ത്രിയുടെ ചെരുപ്പുതുടയ്ക്കല്.
കോണ്‍ഗ്രസ് നേതാക്കളായ രാമേശ്വര്‍ ദുദിയും രാംപ്യാരി വിഷ്ണോയിയുമാണ് ജയറാം രമേശിനെ ഖാദി ഷാളുകള്‍ അണിയിച്ചത്. വേദിയില്‍ കസേരയിലിരിക്കുകയായിരുന്ന മന്ത്രി ഷാള്‍ സ്വീകരിക്കുകയും മുന്നിലുള്ള മേശമേല്‍ വയ്ക്കുകയും ചെയ്തു. അല്പസമയത്തിന് ശേഷം ഷാള്‍ എടുത്ത മന്ത്രി അതുകൊണ്ട് ചെരുപ്പ് തുടയ്ക്കുകയായിരുന്നു.
സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് അരുണ്‍ ചതുര്‍വേദി, കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി ഗെഹ്ലോട്ടും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.
പരുത്തിഷാള്‍ ഗാന്ധിജിയുടെ നെയ്ത്ത് യന്ത്രത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് ചെരുപ്പു തുടയ്ക്കുന്നതിലൂടെ ഗാന്ധിജിയെയാണ് ജയ്റാം രമേഷ് അപമാനിച്ചത് ബിജെപി പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രാഭന് പ്രതികരിച്ചത്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications