നിര്‍മ്മല്‍ മാധവിനെ പുതിയ കോളേജില്‍ ചേര്‍ക്കുന്നു

മറ്റേതെങ്കിലും കോളജിലേക്ക് നിര്‍മല്‍ മാധവിനെ മാറ്റി പ്രശ്നം അവസാനിപ്പിക്കുന്നതിന് തയ്യാറാണ് എന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അറിയുന്നു. നിര്‍മല്‍ മാധവിനെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശിപ്പിച്ചത് ശരിയായ കീഴ്വഴക്കമല്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടും കലക്ടര്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ട്.
നിര്‍മല്‍ മാധവിന് ഏതെങ്കിലും സ്വാശ്രയ എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള ഏതെങ്കിലും കോളജില്‍ പ്രവേശനം നല്‍കാനാണ് ആലോചന.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഏതെങ്കിലും കോളജില്‍ ചേരാന്‍ തയാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും നിര്‍മല്‍ മാധവ് ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്ത് എത്തിയില്ല.
മുഖ്യമന്ത്രി നേരിട്ട് പ്രശ്നത്തില്‍ ഇടപെടുകയും പ്രതിപക്ഷ ഉപനേതാവ് അടക്കമുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. റാഗിങ്ങിനിരയായ വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനു സര്‍ക്കാര്‍ ഒരുക്കമണ്. റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥിക്കു തുടര്‍പഠനം ഉറപ്പാക്കി മാത്രമേ ഇക്കാര്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയൂ. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും കുട്ടിക്കു പഠിക്കാനാവശ്യമായ സൗകര്യം ഒരുക്കിക്കൊടുക്കുക എന്ന കടമ നിറവേറ്റേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിലും ഇത്തരമൊരു തീരുമാനത്തോടു സഹകരിക്കാമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എ.പ്രദീപ് കുമാര്‍ എംഎല്‍എ ഇത് നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വിദ്യാര്ഥിയടക്കമുള്ളവരുടെ അഭിപ്രായങ്ങളും സര്‍ക്കാര്‍ ആരാഞ്ഞതായി അറിയുന്നു.
ഇനിയും പ്രശ്നം ഉണ്ടാകില്ല എന്നുറപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷത്തിന്റെകൂടി അഭിപ്രായം ആരാഞ്ഞ് തീരുമാനം എടുക്കുക എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചര്‍ച്ചകള്‍ നടത്തി രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളജില്‍ മാനേജ്മെന്റ് സീറ്റില്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ പഠിച്ചശേഷം കേരള സര്‍വകലാശാലയ്ക്കു കീഴിലെ സ്വാശ്രയ കോളജില്‍ സിവില്‍ എന്‍ജിനീയറിംഗില്‍ ഒന്നാം സെമസ്റ്ററിനു ചേര്‍ന്ന നിര്‍മലിനു മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി വെസ്റ്റ്ഹില്‍ എന്‍ജിനീയറിംഗ് കോളജില്‍ അഞ്ചാം സെമസ്റ്ററിനു പ്രവേശനം നല്കിയതു ശരിയായ കീഴ്വഴക്കമല്ലെന്നാണു കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കോഴിക്കോട് വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പിനെക്കുറിച്ചും കലക്ടര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വെടിവയ്ക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും കലക്ടര്‍ അറിയിച്ചതായാണു സൂചന.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications