Get Updates
Get notified of breaking news, exclusive insights, and must-see stories!

കളിക്കുന്നത് തമിഴ്‌നാടും ചില സിനിമാക്കാരും:ജോര്‍ജ്

PC George
കൊച്ചി: ചെറുനെല്ലി എസ്‌റ്റേറ്റ് കൃഷിഭൂമി തന്നെയാണെന്ന് പിസി ജോര്‍ജ്. ഇതു തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. 1909-10 വര്‍ഷത്തില്‍ സര്‍വ്വെ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്‌റ്റേറ്റ് റബര്‍ പ്ലാന്റേഷനാണെന്ന് വ്യക്തമാക്കുന്നുണ്ട്. 1933 മുതല്‍ ഇവിടം റബര്‍ തോട്ടമാണെന്ന റബര്‍ ബോര്‍ഡ് രജിസ്ട്രഷനുമുണ്ട്. 1992ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ എസ്‌റ്റേറ്റിന്റെ വില്‍പ്പന ശരിവച്ചിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

നെല്ലിയാമ്പതിയെ വനഭൂമിയാക്കാനുള്ള നീക്കത്തിനു പിന്നില്‍ തമിഴ്‌നാട് സര്‍ക്കാരും ചില സിനിമാക്കാരുമാണെന്നും ചീഫ് വിപ്പ് ആരോപിച്ചു. നെല്ലിയാമ്പതി വിഷയം സിബിഐ അന്വേഷിക്കണമെന്ന ഗണേഷ് കുമാറിന്റെ വാദത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നെല്ലിയാമ്പതി പഞ്ചായത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ആരാണെന്നാണ് സിബിഐ ആദ്യം അന്വേഷിക്കേണ്ടത്. കര്‍ഷകരെ അടിച്ചോടിച്ച് ചിലര്‍ ഭൂമി തട്ടിയെടുത്തിരിക്കുകയാണ്. ഇതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വേണ്ടിയുള്ള കേരളത്തിന്റെ വാദം തകര്‍ന്നതിനു പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്നും സിബിഐ അന്വേഷിക്കണം. തമിഴ്‌നാട് സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് സീക്രട്ട് ഫണ്ട് കൈപ്പറ്റിയതാരാണെന്നും അന്വേഷിക്കണം.

തമിഴ്‌നാട് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നെല്ലിയാമ്പതി ടൈഗര്‍ റിസര്‍വ് വനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നില്‍ ചില സിനിമാക്കാരുമുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 120 പബ്ലിക് പ്ലീഡര്‍മാരെയും 18 സ്‌പെഷ്യല്‍ പ്ലീഷര്‍മാരെയും രണ്ട് അഡീഷണല്‍ പ്ലീഡര്‍മാരെയും ഒരു സ്‌റ്റേറ്റ് അറ്റോര്‍ണിയെയും ഒരു അഡ്വക്കേറ്റ് ജനറലിനെയും നിയമിച്ചിരുന്നു. ഇവരെ ഉപയോഗിക്കാതെ വനംവകുപ്പിന്റെ കേസ് വാദിക്കാന്‍ ഒരു അഭിഭാഷകയെ തന്നെയാണ് ആശ്രയിക്കുന്നത്. 2006 മുതല്‍ 2011 വരെ സുപ്രീം കോടതിയില്‍ ഒരു കേസുപോലും വാദിക്കാത്ത ഈ അഭിഭാഷക തന്നെ കേസ് വാദിക്കണമെന്ന വനംവകുപ്പിന്റെ താല്‍പര്യത്തിനു പിന്നിലുള്ള കാരണം സിബിഐ അന്വേഷിക്കണമെന്നും ചീഫ് വി്പ്പ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+