ഒഡിഷ അക്രമം: ടൈറ്റ്ലര്‍ക്കെതിരെ കേസ്
ഭുവനേശ്വര്‍ (ഒഡിഷ): കല്‍ക്കരി അഴിമതിയില്‍ ആരോപണ വിധേയനായ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായക് രാജി വെക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാണ് ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതേ സംഭവത്തില്‍ മറ്റ് ആറുപേരെയും പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമത്തിനിടെ പരിക്കേറ്റ വനിതാ കോണ്‍സ്റ്റബിള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ടൈറ്റ്ലറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ അക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് ടൈറ്റ്ലറാണെന്നാണ് കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ കുറ്റമാണ് ടൈറ്റ്ലറിനെതിരെ ചുമത്തിയിരിക്കുന്നത്.
സംഘര്‍ഷത്തിനിടയില്‍ വനിതാപൊലീസിന് നേരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാനുള്ള ടൈറ്റ്ലറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാല്പതോളം പേരടങ്ങുന്ന സംഘം വനിതാപൊലീസിനെ ആക്രമണത്തിനിരയാക്കാന് ശ്രമിച്ചത്.
നിയമസഭാ മന്ദിരം പിക്കറ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 60 പൊലീസുകാരടക്കം 260 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്നും കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വിശദീകണം നല്‍കണമെന്നുമാണ് കോണ്ഗ്രസിന്റെആവശ്യം.
മിനിമം പൊലീസിനെ ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടതെന്നും ജനക്കൂട്ടം പെട്ടെന്ന് അക്രമത്തിലേക്ക് വഴി മാറിയതാണെന്നും ഒഡിഷ ഡി.ജി.പി പ്രകാശ് മിശ്ര പറഞ്ഞു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം











Click it and Unblock the Notifications