കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ ചൂടുതട്ടി നിയമസഭയിലും കയ്യാങ്കളി

  • By Aswathi
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിഎസ് തിരുവഞ്ചൂരിന്റെ കരണത്തടിക്കുമായിരു എന്നേ പറഞ്ഞുള്ളു. വ്യാഴാഴ്ച്ച സഭ കൂടിയപ്പോള്‍ അതിന്റെ വക്കോളമെത്തി. പക്ഷേ ബെന്നി ബെഹന്നാന്‍ എംഎല്‍എയ്ക്ക് നേരയാണെന്ന് മത്രം. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ ഭരണകക്ഷിയംഗങ്ങളും പ്രതിരേധിക്കാന്‍ രംഗത്തിറങ്ങി. തുടര്‍ന്ന് വാക്ക് തര്‍ക്കം കയ്യേറ്റത്തിന്റെ വക്കിലെത്തി.

വി ശിവന്‍കുട്ടി, ബാബു എം പാലിശേരി, വിഎസ് സുനില്‍ കുമാര്‍ എന്നിവര്‍ ബെന്നി ബെഹന്നാന്‍ എംഎല്‍എയ്ക്കു നേരയാണ് കയ്യേറ്റത്തിന് മുതിര്‍ന്നത്. തുടര്‍ന്ന് മുന്‍ സ്പീക്കര്‍ രാധാകൃഷ്ണനും മറ്റും ഇടപെട്ടാണ് ഇരു കൂട്ടരെയും പിടിച്ചുമാറ്റി കയ്യേറ്റ ശ്രമം ഒഴിവാക്കിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്പീക്കര്‍ ചെയറില്‍ നിന്ന് ഇറങ്ങി പോവുകയും സഭ തല്‍ക്കാലമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി പറയാല്‍ തുടങ്ങിയപ്പോഴാണ് ബഹളം ആരംഭിച്ചത്. സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ഹസ്‌ക്കറിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.

അടിയന്തര പ്രമേയത്തിന് മറുപടി പറയും മുമ്പ് കഴിഞ്ഞ ദിവസം സഭയില്‍ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തിരുവഞ്ചൂര്‍ പറയാന്‍ തുടങ്ങിയതാണ് പ്രതിപക്ഷത്തെ പിണക്കിയത്. സഭയില്‍ തിരുവഞ്ചൂര്‍ കയ്യെത്തും ദൂരത്തായിരുന്നെങ്കില്‍ കരണത്തടിക്കുമായിരുന്നെന്ന് വിഎസ് പറഞ്ഞത് അണ്‍പാര്‍ലമെന്ററി വാക്കായി പോയെന്ന് തിരുവഞ്ചൂര്‍ പറഞ്ഞതോടെ പ്രതിപക്ഷം ഭരണ കക്ഷി ബഞ്ചിനു മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

സോളാര്‍ വിഷയത്തെ ചൊല്ലി തുടര്‍ച്ചയായി ഇത് നലാം ദിവസമാണ് സഭ സ്തംഭിക്കുന്നത്.

English summary
Unruly scenes in Kerala Assembly over solar scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X