'സുഹൃത്തുക്കൾ വഞ്ചിച്ചു' ഹൈക്കോടതിയിൽ വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യാപേക്ഷ
ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യർ മൂൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം അടക്കമുള്ളവ നിലനിൽക്കില്ലെന്നാണാണ് ജാമ്യാപേക്ഷയിൽ ഇവരുന്നയിച്ചിട്ടുള്ള വാദം. ജാമ്യാപേക്ഷ സമർപ്പിച്ചതോടെ കേസിൽ പോലീസും ഹൈക്കോടതിയിൽ നിലപാട് അറിയിക്കേണ്ടി വരും. സെസിയുടെ ജാമ്യാപേക്ഷ ഉടൻ തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.
മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസി സേവ്യർ ഉന്നയിക്കുന്ന വാദം.
നേരത്തെ സെസി ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇവർക്കെതിരെ ആൾമാറാട്ടക്കുറ്റം അടക്കം ചുമത്തിയതോടെയാണ് കേസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുന്നത്. സെസിയിലേക്ക് കോടതിയിലേക്ക് എത്താൻ പോലീസിൽ നിന്നും അഭിഭാഷകരിൽ നിന്നും സഹായം ലഭിച്ചിരുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിനിടെ ചേർത്തലയിൽ ചായക്കടയിലുൾപ്പെടെ പലയിടങ്ങളിലും വെച്ച് സെസിയെ പലരും കാണുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ഇവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

അഭിഭാഷകയായിരിക്കാൻ യോഗ്യതയില്ലാതിരുന്നിട്ടും രണ്ട് വർഷത്തോളം ഇവർ അഭിഭാഷകയായിരുന്നിട്ടുണ്ട്. എന്നാൽ യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന കത്ത് ബാർ അസോസിയേഷന് ലഭിച്ചതോടെയാണ് സംഭവത്തിലെ സത്യം പുറത്തറിയുന്നത്. കത്ത് ലഭിച്ചതോടെ അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് തെളിയുകയും ചെയ്തിരുന്നു. സെസി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തിയതെന്നും, വ്യാജ എന്റോള്‍മെന്റ് നമ്പര്‍ നല്‍കി അംഗത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമനാണ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. മറ്റൊരു അഭിഭാഷകയുടെ റോൾ നമ്പർ സമർപ്പിച്ചാണ് ഇവർ ജോലി ചെയ്തിരുന്നതെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സത്യാവസ്ഥ വെളിപ്പെട്ടെന്ന് മനസ്സിലായതോടെ ഇവർ ഒളിവിൽ പോകുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് സെസിക്കെതിരെ ചുമത്തിയിട്ടുള്ളത്.












Click it and Unblock the Notifications