8408 കോടിയുടെ ചെലവ്, നേട്ടമാകുന്നത് കേരളത്തിനും; ബെംഗളൂരു-മൈസൂര്‍ പാതയെ കുറിച്ച് അറിയാം
ബെംഗളൂരു-മൈസൂരു മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഈ എക്സ്പ്രസ് വേ സഹായകരമായിരിക്കും. അത് കൂടി മുന്നില്‍ കണ്ടാണ് ഇത് വന്നിരിക്കുന്നത്. ഹൈ സ്പീഡ് പാത രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായിട്ടാണ് നിര്‍മിച്ചത്.

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിച്ച കര്‍ണാടകത്തിലെ എക്സ്പ്രസ് പാതയെ കുറിച്ച് അറിയേണ്ടത് നിരവധി കാര്യങ്ങള്‍. കേരളത്തിലേക്ക് അടക്കമുള്ള യാത്രയെ മാറ്റമറിക്കുന്നതായിരിക്കും ഈ പാത. 118 കിലോമീറ്റര്‍ നീളത്തിലുള്ളതാണ് ഈ എക്സ്പ്രസ് പാത. 8408 കോടി രൂപയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ഈ പത്തുവരി അതിവേഗപ്പാത വന്നതോടെ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാ സമയം മൂന്നിലൊന്നായി കുറയും. നേട്ടങ്ങള്‍ അതില്‍ മാത്രം നില്‍ക്കില്ല. കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും, അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കും ഈ പാത ആശ്വാസമാകും.
കേരളത്തിന് ഇത് നേട്ടമാകുന്നത് സുപ്രധാനപ്പെട്ട ഒരു കാരണത്തിലൂടെയാണ്. ഉത്തര കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ പാത ഏറെ നേട്ടമാകും എന്നതാണ് കേരളത്തിന് ഇത് ഗുണം ചെയ്യുന്ന കാര്യം. ഇതുവഴിയുള്ള യാത്രയ്ക്ക് ടോള്‍ നല്‍കേണ്ടി വരും.

പക്ഷേ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്കും, സ്വകാര്യ ബസ്സുകള്‍ക്കും ഇത് നേട്ടമാകും. ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായിട്ടാണ് ഈ അതിവേഗപ്പാത പണിതത്.
പാത തുറക്കുന്നതോടെ ബെംഗളൂരു-മൈസൂരു യാത്രാ സമയം ഒരു മണിക്കൂര്‍ 20 മിനുട്ടായി കുറയും. നിലവില്‍ നാല് മണിക്കൂര്‍ വരെ ഈ റൂട്ടിലെ യാത്രക്കായി വേണ്ടി വരുന്നുണ്ട്.
ബെംഗളൂരു-മൈസൂരു മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഈ എക്സ്പ്രസ് വേ സഹായകരമായിരിക്കും. അത് കൂടി മുന്നില്‍ കണ്ടാണ് ഇത് വന്നിരിക്കുന്നത്. ഹൈ സ്പീഡ് പാത രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായിട്ടാണ് നിര്‍മിച്ചത്.
ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും
നിഡഘട്ട മുതല്‍ മൈസൂരു വരെയുള്ള 61 കിലോമീറ്റര്‍ ആദ്യ ഘട്ടത്തിലും, ബെംഗളൂരു മുതല്‍ നിഡഘട്ട വരെയുള്ള 58 കിലോമീറ്റര്‍ രണ്ടാം ഘട്ടത്തിലും നിര്‍മിക്കുകയായിരുന്നു. പ്രധാന ഗതാഗതത്തിനായി ആറുവരി പാതയും, ഇരുവശത്തുമായി രണ്ടുവീതം സര്‍വീസ് റോഡുകളും അടങ്ങുന്നതാണ് പത്തുവരി പാത. സമീപഗ്രാമങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ ഈ രണ്ടുവരി പാതകള്‍ സഹായിക്കും.
അതേസമയം ആറുവരി പാതയിലൂടെ 150 കിലോമീറ്റര്‍ വേഗത്തില്‍ വരെ വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാം. ബിഡദി, രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ, ചന്നപട്ടണം, മദ്ദൂര്‍, എന്നിങ്ങനെ ആറിടങ്ങളിലായി ബൈപ്പാസുകളുണ്ട്. ടൗണിലെ ഗതാഗത കുരുക്കൊന്നും ഈ യാത്രയെ ബാധിക്കില്ല.
ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിനും ഇത് പരിഹാരമുണ്ടാക്കും. അഞ്ച് ബൈപ്പാസുകള്‍ അടങ്ങുന്ന 52 കിലോമീറ്റര്‍ പാത ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി വരുന്നുണ്ട്. അതാണ് ഈ പ്രശ്നത്തിന് പരിഹാരം കാണുക.
ഗതാഗതം ഈ മേഖലയില്‍ അതിവേഗത്തിലാകാന്‍ ഇതെല്ലാം സഹായിക്കും. ബെംഗളൂരു മുതല്‍ നിദഘട്ട വരെയുള്ള ടോള്‍ നിരക്കുകളാണ് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications