Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂര്‍: സ്വകാര്യമേഖലയില്‍ കന്നഡക്കാര്‍ക്ക് സംവരണം?

ബാംഗ്ലൂര്‍: ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ കഥയാണ്. എച്ച് എ എല്ലിലെ ഇന്റര്‍വ്യൂ ബോര്‍ഡാണ് രംഗം. എല്ലാ പരീക്ഷകളും പാസായി ഇന്റര്‍വ്യൂവും കഴിഞ്ഞ ശേഷമാണ് മലയാളിയായ വിനോദ് കൃഷ്ണനോട് ബോര്‍ഡിലുള്ളവര്‍ പറഞ്ഞത്, കന്നഡയില്‍ പേരെഴുതണം. കന്നഡയില്‍ സ്വന്തം പേര് അറിയാത്തതിനാല്‍ അദ്ദേഹത്തിന് ആ ജോലി പോയി. വിനോദ് കൃഷ്ണന്റേത് ഒറ്റപ്പെട്ട അനുഭവമല്ല. അത് പൊതുരംഗത്തെ കഥ എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ, സമാനമായ കഥകള്‍ സ്വകാര്യമേഖലയില്‍ നിന്നും ഇനി കേള്‍ക്കാം.

പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ സംവരണങ്ങള്‍ ബാംഗ്ലൂരില്‍ പുതിയ കാര്യമല്ല. അതിന് സര്‍ക്കാര്‍ - സ്വകാര്യമേഖല എന്നീ വ്യത്യാസങ്ങളുമില്ല. എന്നാല്‍ സ്വകാര്യമേഖലകളിലെ നിശ്ചിത വിഭാഗങ്ങളിലെ ജോലികള്‍ ഇനി കന്നഡക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇടത്തരം ജോലികളില്‍ 70 ശതമാനം വരെയാണ് കന്നഡക്കാര്‍ക്കായി സംവരണം ചെയ്യുന്നത്.

bangalore-map

ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ഗ്രൂപ്പ് ഡിയില്‍ 100 ശതമാനം സംവരണമാണ് വരാന്‍ പോകുന്നത്. എക്‌സിക്യുട്ടീവ് ജോലികളിലും അഡ്മിനിസ്‌ട്രേറ്റീവ് ജോലികളിലും 70 ശതമാനം വരെ സംവരണമുണ്ടാകും. ഇന്ത്യയുടെ ഐ ടി നഗരം എന്നറിയപ്പെടുന്ന ബാംഗ്ലൂരില്‍ വൈറ്റ്, ബ്ലൂ കോളര്‍ ജോലികളില്‍ ഏര്‍പ്പെടുന്നവരില്‍ കൂടുതലും അന്യനാട്ടുകാരാണ്.

കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതല്‍. ഉത്തരേന്ത്യക്കാരും കുറവല്ല. ബയോടെക്, ഐ ടി രംഗങ്ങളിലായി ലക്ഷക്കണക്കിന് പേര്‍ പുറത്തുനിന്നും വന്ന് ഇവിടെ തൊഴിലെടുക്കുന്നു. ഈ രംഗങ്ങളില്‍ സംവരണത്തിന് ഇതുവരെ ശുപാര്‍ശയില്ല. ഗ്രൂപ്പ് സിയില്‍ 70 ശതമാനവും ഗ്രൂപ്പ് ഡിയില്‍ 100 ശതമാനവും സംവരണം അനുവദിക്കാനുള്ള നയത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+