Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനൂർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് ബിജെപി കൗൺസിലർ; യുഡിഎഫ് ഭരണസമിതിക്ക് എതിരെയും ആക്ഷേപം

തലശേരി: പാനൂര്‍ നഗരസഭാ സെക്രട്ടറിയെ പാനൂര്‍ നഗരസഭാ കാര്യാലയത്തില്‍ ബിജെപി കൗണ്‍സിലര്‍ തിങ്കളാഴ്ച്ച രാവിലെ ഉപരോധിച്ചു. നഗരസഭാ സെക്രട്ടറി എ പ്രവീണ്‍ കൗണ്‍സില്‍ യോഗത്തില്‍ പോലും ഒപ്പിടാതെ നിയമവ്യവസ്ഥയെയും നഗരസഭയെയും അപമാനിക്കുന്നുവെന്നാരോപിച്ചാണ് തിങ്കളാഴ്ച്ച രാവിലെ പത്തുമണയോടെ ബിജെപി കൗണ്‍സിലര്‍ എം രത്‌നാകരന്‍ ഉപരോധസമരം നടത്തിയത്.

തനതുഫണ്ടില്‍ നിന്നും 95,175 രൂപ സെക്രട്ടറി വകമാറ്റി ചെലവഴിച്ചുവെന്ന് രത്‌നാകരന്‍ ആരോപിച്ചു. ഇതു പുറത്തായതോടെ ചെക്ക് രജിസ്‌റ്ററില്‍ കൃത്രിമം നടത്തി ജീവനക്കാരനെ കൊണ്ടു ഫയല്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്‌ത സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ് യു.ഡി.എഫ് ഭരണസമിതിയെന്ന് അദ്ദേഹം ആരോപിച്ചു.

panoor

സെക്രട്ടറിക്കെതിരെ നടപടിവരുമെന്ന മുട്ടാപോക്ക് ന്യായത്തിലാണ് യു.ഡി.എഫ് ഭരണസമിതിയെന്നും അദ്ദേഹം ആരോപിച്ചു.നിയമലംഘനം നടത്തിയ സെക്രട്ടറിക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് എല്‍ഡിഎഫ്. കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി ഒപ്പിടാത്തതിനാല്‍ യോഗതീരുമാനം പോലും രണ്ടുമാസമായി കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ചിട്ടില്ല. തന്റെ ഉപരോധസമരം മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കു വേണ്ടിയാണെന്നും രത്‌നാകരന്‍ പറഞ്ഞു.

നേരത്തെ പാനൂര്‍ നഗരസഭാ സെക്രട്ടറി പ്രവീണിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. നഗരസഭാ ചെയര്‍മാന്‍ വി.നാസര്‍ മാസ്റ്റര്‍ക്കും മുസ്‌ലിം ലീഗ് നേതാക്കള്‍ക്കുമെതിരെ ഫോണില്‍ ആരോഗ്യവകുപ്പ് ജീവനക്കാരനോട് വിദ്വേഷം നിറഞ്ഞ ഭാഷയില്‍ സംസാരിച്ചത് പുറത്തായതോടെയാണ് ഭരണസമിതി സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.

എന്നാല്‍ തദ്ദേശസ്വയം ഭരണവകുപ്പ് ഇതു അവഗണിച്ചുകൊണ്ടു സെക്രട്ടറിയെ പാനൂരില്‍ തന്നെ നിലനിര്‍ത്തുകയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാനൂരില്‍ നടന്ന നവകേരളസദസിന്റെ ചുമതലക്കാരനായി നിയോഗിക്കുകയുമായിരുന്നു. സെക്രട്ടറി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് വകുപ്പുതല നടപടിയില്‍ നിന്നും ഒഴിവായത്.

2024-സര്‍വീസില്‍ നിന്നും വിരമിക്കേണ്ട തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതുകൊണ്ടു ജില്ലവിട്ടു ജോലി ചെയ്യാന്‍ കഴിയില്ലെന്നുമാണ് സെക്രട്ടറി വാദിച്ചത്. ഇതുപരിഗണിച്ചുകൊണ്ടാണ് കണ്ണൂര്‍ ജില്ലയില്‍ മറ്റു നഗരസഭയില്‍ ഒഴിവുവരുന്ന മുറയ്ക്ക് സെക്രട്ടറിയെ സ്ഥലം മാറ്റിയാല്‍ മതിയെന്നു ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്.

സെക്രട്ടറിക്കെതിരെ നടപടിയെടുക്കാത്ത സി.പി.എം നിലപാട് ഇരട്ടത്താപ്പാണെന്നു ആരോപിച്ചു മുസ്‌ലിം ലീഗ് രംഗത്തുവന്നു. സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നവരെ നിയമ പോരാട്ടം നടത്താനും മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയ്‌ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉള്‍പ്പെടെ നേരത്തെ സെക്രട്ടറി ആരോപിച്ചിരുന്നു. സെക്രട്ടറിയെ തന്നെ നിലനിര്‍ത്തിക്കൊണ്ടു മുന്‍പോട്ടു പോവുന്നത് യുഡിഎഫ് ഭരണസമിതിക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+