ഓഹരി വിപണിക്ക് ഇന്ന് കറുത്ത ബുധനാഴ്‌ച; സെൻസെക്‌സ് ഇടിഞ്ഞത് 1109 പോയിന്റ്, നിക്ഷേപകർക്ക് നഷ്‌ടം 14 ലക്ഷം കോടി
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുകുലുക്കി വൻ ഇടിവ്. ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ സെൻസെക്‌സ് താഴ്ന്നത് 1109 പോയിന്റുകളാണ്. നഷ്‌ടത്തിന്റെ കുത്തൊഴുക്കിൽപെട്ട് ഇന്ന് നിക്ഷേപകർക്ക് നഷ്‌ടമായത് ഏകദേശം 14 ലക്ഷം കോടി രൂപയോളമാണ്. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാര സെഷനിൽ സെൻസെക്‌സ് 1109 പോയിന്റ് ഇടിഞ്ഞ് 72,558ലാണ് എത്തിയത്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സെഗ്‌മെന്റുകകളിൽ വലിയ രീതിയിലുള്ള വിൽപ്പനയാണ് നടന്നത്. 422 പോയിന്റ് ഇടിഞ്ഞ് 21,913 എന്ന നിലയിലെത്തിയതോടെ നിഫ്റ്റിയെയും ഈ സംഭവം സാരമായി ബാധിച്ചു. അടുത്തിടെ ഉണ്ടാക്കിയ എല്ലാ നേട്ടങ്ങളെയും ഒന്നുമല്ലാതാക്കി കൊണ്ടാണ് വിപണിയ്ക്ക് ഇത്രയും വലിയൊരു തിരിച്ചടി നേരിടേണ്ടി വന്നത്.

14 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണ് ഇന്ന് നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത്. മൊത്തം നിക്ഷേപക സമ്പത്ത് മുൻ സെഷനിലെ 385.64 ലക്ഷം കോടി രൂപയിൽ നിന്ന് 371.69 ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ചുരുങ്ങി. പവർഗ്രിഡ്, എൻടിപിസി, ടാറ്റ സ്‌റ്റീൽ, ഭാരതി എയർടെൽ, ടൈറ്റൻ കമ്പനി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ സെൻസെക്‌സിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് പ്രമുഖരിൽ ഉൾപ്പെടുന്നു.
മൊത്തം 223 ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഇത് വിപണിയിൽ നിലനിൽക്കുന്ന വ്യാപകമായ മോശം സാഹചര്യത്തെ അടിവരയിടുകയുണ്ടായി. കേവലം 89 ഓഹരികൾക്ക് മാത്രമാണ് ബിഎസ്ഇയിൽ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്താൻ സാധിച്ചത്.
ഭൂരിഭാഗം നേരവും അപായ സൂചനയോടെയാണ് വിപണി പ്രവർത്തിച്ചത്. 3926 ഓഹരികളിൽ 351 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം നടത്തിയത്. 3526 ഓഹരികളിൽ ഭൂരിഭാഗവും റെഡ് സോണിൽ വ്യാപാരം നടത്തുമ്പോൾ 66 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ബിഎസ്ഇയിലെ 19 മേഖലാ സൂചികകളും നഷ്‌ടം നേരിട്ടു. അതിൽ തന്നെ എണ്ണ, വാതകം, ലോഹങ്ങൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ഇടിവ് സാരമായി ബാധിച്ചു.
ബിഎസ്ഇ ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ക്യാപിറ്റൽ ഗുഡ്‌സ് തുടങ്ങിയ സൂചികകൾ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇത് വിശാലമായ വിപണിയിലെ മാന്ദ്യത്തെ കൃത്യമായി സൂചിപ്പിക്കുന്നു. ബിഎസ്ഇ ഓട്ടോ സൂചികയും ഗണ്യമായി ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 1602 പോയിന്റ് ഇടിഞ്ഞ് 37,635ലും സ്‌മോൾക്യാപ് സൂചിക 2079 പോയിന്റ് ഇടിഞ്ഞ് 40,752ലും എത്തി. എഫ്ഐഐ-ഡിഐഐ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ വിദേശ സ്ഥാപന നിക്ഷേപകർ ഇന്നലെ 73.12 കോടി രൂപയുടെ ഇക്വിറ്റികൾ അറ്റ അടിസ്ഥാനത്തിൽ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപകർ 2358.18 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications