രത്തന്‍ ടാറ്റയുടെ 10000 കോടി സ്വത്തില്‍ ഒരു വിഹിതം ശന്തനു നായിഡുവിന്; ഒരു വിഹിതം വളര്‍ത്തുനായക്കും
മുംബൈ: രത്തന്‍ ടാറ്റയുടെ പതിനായിരം കോടിയുടെ വില്‍പ്പത്രത്തില്‍ ഇടംപിടിച്ച് ശന്തനു നായിഡു എന്ന യുവാവ്. വില്പത്രത്തിനൊപ്പം പ്രശസ്തമായിരിക്കുകയാണ് ഈ പേരും. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ എക്സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്നു ശന്തനു നായിഡു. ടാറ്റ എസ്റ്റേറ്റിന്റെ ഒരു ഭാഗം ശന്തനുവിനും ലഭിക്കും. ഇരുവരും തമ്മില്‍ അത്രത്തോളം ആത്മാര്‍ത്ഥ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.
നായിഡുവിന്റെ വിദ്യാഭ്യാസ വായ്പ നേരത്തെ ടാറ്റ എഴുതി തള്ളിയിരുന്നു. ഉപരിപഠനത്തിനായി എടുത്ത വായ്പയായിരുന്നു ഇത്. ശന്തനുവിന്റെ സറ്റാര്ട്ടപ്പില് അദ്ദേഹത്തിനുണ്ടായിരുന്ന ഓഹരികളുടെ ഉടമസ്ഥാവകാശവും കൈമാറിയിരുന്നു. രത്തന്‍ ടാറ്റയുടെ സഹോദരന് ജിമ്മി ടാറ്റയ്ക്ക് അടക്കം ടാറ്റയുടെ വില്‍പ്പത്ര പ്രകാരം സ്വത്തിന്റെ ഒരോഹരി ലഭിക്കും.

രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരിമാരായ ഷിരീന്, ഡയാന ജീജാഭായ്, എന്നിവര്‍ സ്വത്തില്‍ അവകാശമുണ്ട്. പാചകക്കാരനും സ്വത്തിന്റെ വിഹിതം മാറ്റിവെച്ചിട്ടുണ്ട്. അലിബാഗിലെ രണ്ടായിരം സ്ക്വയര്‍ഫീറ്റിലുള്ള ബംഗ്ലാവാണ് ഇതില്‍ പ്രധാനപ്പെട്ടത്. മുംബൈ ജുഹുവിലെ താരം റോഡിലും ഇരുനില വീട്, 350 കോടിയിലേറെ വരുന്ന സ്ഥിരനിക്ഷേപം, ടാറ്റാ സണ്‍സില്‍ 0.83 ശതമാനം ഓഹരികള്‍ എന്നിവയെല്ലാം ടാറ്റയുടെ സ്വത്തുക്കളില്‍ വരും.
രത്തന്‍ടാറ്റ സ്വത്തുക്കളില്‍ ഒരു വിഹിതം വളര്‍ത്തുനായയാണ് ടിറ്റോയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. അതേസമയം രത്തന്‍ ടാറ്റ ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജെര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ വാങ്ങുന്നത്.
ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ സാധാരണ ചാരിറ്റബിള്‍ ട്രസ്റ്റുകളിലേക്കാണ് കൈമാറാറുള്ളത്. അതുകൊണ്ട് ടാറ്റാ സണ്‍സിലെ രത്തന്‍ ടാറ്റയുടെ ഓഹരികള്‍ രത്തന്‍ ടാറ്റ എന്ഡോവ്മെന്ര് ഫൗണ്ടേഷനിലേക്ക് കൈമാറും. ടാറ്റ മോട്ടോഴ്സ് അടക്കമുള്ളവയിലെ ഓഹരികളും ഈ ഫൗണ്ടേഷനിലേക്കാണ് കൈമാറുക.
അതേസമയം ടാറ്റയുടെ ശന്തനുവിന്റെയും സൗഹൃദം പലപ്പോഴും ചര്‍ച്ചയായിരുന്നു. വളര്‍ത്തുമൃഗങ്ങളോടുള്ള സ്നേഹമാണ് ഇരുവരെയും തമ്മില്‍ ബന്ധിപ്പിച്ചത്. ടാറ്റ കമ്പനികളുടെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ ട്രസ്റ്റില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുമാണ് ശന്തനു. ടാറ്റയുടെ സ്വത്തുക്കളില്‍ നല്ലൊരു ഭാഗം ടാറ്റാ സണ്‍സിലേക്കാണ് പോവുക.
രത്തന്‍ ടാറ്റ മരിക്കുന്നത് വരെ താമസിച്ചിരുന്ന കൊളാബയിലെ ഹാലേകായ് ഹൗസ് ടാറ്റ ഫൗണ്ടേഷന് കൈമാറും. ടാറ്റ മോട്ടോഴ്സിലും മറ്റ് കമ്പനികളിലുമുള്ള ഓഹരികളും ഫൗണ്ടേഷന് കൈമാറും. ടാറ്റയുടെ കൈവശം മുപ്പതോളം ആഡംബര കാറുകളുണ്ട്. ഇത് ടാറ്റ ഗ്രൂപ്പിന്റെ പൂനെയിലെ മ്യൂസിയത്തിലേക്ക് മാറ്റിയേക്കും.
നിലവില്‍ ഇവ കൊളാബയിലെ വീട്ടിലാണ് ഉള്ളത്. അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും ബഹുമതി പത്രങ്ങളും ടാറ്റ സെന്‍ട്രല്‍ ആര്‍ക്കൈവ്സിലേക്ക് മാറ്റും. രത്തന്‍ ടാറ്റയുടെ പിതാവ് നവല്‍ ടാറ്റയുടെ മരണത്തിന് ശേഷം ജുഹുവിലുള്ള വീട് രണ്ട് ദശാബ്ദത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ഇവ വില്‍ക്കാനാണ് തീരുമാനം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications