യുവാക്കള്‍ എഐയുടെ നിര്മാതാക്കളാകണം; വിദേശ അല്‍ഗോരിതങ്ങളെ ആശ്രയിക്കുന്നത് അപകടം: അദാനി
മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മേഖലയില്‍ യുവാക്കളുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ പ്രശംസിച്ച് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. സാമ്പത്തിക വളര്‍ച്ച, ദേശീയ ശേഷി, തൊഴില്‍ മേഖല എന്നിവയെ കൃത്രിമ ബുദ്ധി അടിമുടി മാറ്റുന്ന ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ഗൗതം അദാനി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിദ്യാ പ്രതിഷ്ഠാന്‍ ശരദ് പവാര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗൗതം അദാനി.
കേവലം സാങ്കേതിക വിദ്യയുടെ ഉപയോക്താക്കള്‍ എന്നതിലുപരി, ഇന്ത്യയുടെ ദേശീയ മുന്ഗണനകള്ക്കനുസരിച്ചുള്ള ഇന്റലിജന്‍സ് സംവിധാനങ്ങളുടെ നിര്‍മ്മാതാക്കളായി മാറാന്‍ ഇന്ത്യന്‍ യുവാക്കള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വ്യാവസായിക-ഡിജിറ്റല്‍ വിപ്ലവങ്ങള്‍ക്ക് ശേഷമുള്ള മനുഷ്യ പുരോഗതിയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. രാജ്യത്തിന്റെ മുന്‍ഗണനകള്‍ മനസില്‍ വെച്ചുകൊണ്ട് വേണം യുവാക്കള്‍ കൃത്രിമ ബുദ്ധിയെ നയിക്കാനും നവീകരിക്കാനുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൗതം അദാനിയുടെ വാക്കുകള്‍: ചരിത്രം പരിശോധിച്ചാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ എപ്പോഴും തുടക്കത്തില്‍ ആശങ്കകള്‍ ഉണ്ടാക്കാറുണ്ടെങ്കിലും, അവ ആത്യന്തികമായി കൂടുതല്‍ അവസരങ്ങളാണ് സൃഷ്ടിക്കാറുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യന്ത്രവല്‍ക്കരണം, വൈദ്യുതീകരണം, കമ്പ്യൂട്ടറുകള്‍ എന്നിവ പോലെ എഐയും സാധാരണ പൗരന്മാരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. ആധാര്‍, ജന്‍ ധന്, യുപിഐ എന്നിവ ഇന്ത്യയുടെ ഡിജിറ്റല്‍ മുഖച്ഛായ മാറ്റിയതുപോലെ, എഐ എന്നത് പൗരന്മാരുടെ തീരുമാനങ്ങള്‍ വേഗത്തിലാക്കാനും പുതിയ സംരംഭകത്വം വളര്‍ത്താനും സഹായിക്കുന്ന അടിസ്ഥാന ഘടകമായി മാറും.
കര്‍ഷകര്‍, ചെറുകിട സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് ഡാറ്റ വിശകലനം ചെയ്യാനും ആഗോള അവസരങ്ങള്‍ കണ്ടെത്താനും എഐ ഉപകരണങ്ങള്‍ കൊണ്ടു സാധിക്കും. ഭൂമിശാസ്ത്രപരമായ പരിഗണനകള്‍ ഇല്ലാതെ ആഗോള അവസരങ്ങള്‍ ആക്സസ് ചെയ്യാനും എഐയിലൂടെ സാധിക്കും. പശ്ചാത്തലത്തേക്കാള്‍ കഴിവിനും പൊരുത്തപ്പെടലിനുമായിരിക്കും വരുംകാലത്ത് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സ്വന്തമായി കൃത്രിമബുദ്ധി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അദാനി ചൂണ്ടിക്കാട്ടി. തന്ത്രപരമായ തീരുമാനങ്ങളെ എഐ സ്വാധീനിക്കുന്ന ഇക്കാലത്ത്, വിദേശ അല്‍ഗോരിതങ്ങളെയും പ്ലാറ്റ്ഫോമുകളെയും അമിതമായി ആശ്രയിക്കുന്നത് അപകടകരമാണ്. ഇന്ത്യയുടെ ഡാറ്റയും കമ്പ്യൂട്ടിങ് ഇന്‍ഫ്രാസ്ട്രക്ചറുകളും രാജ്യത്തിന്റെ താല്‍പ്പര്യങ്ങളുമായി ചേര്ന്നുനില്ക്കണം. വിദേശത്ത് നിര്‍മ്മിച്ച സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍, ഇന്ത്യയില്‍ നിര്‍മ്മിച്ചതും നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ദേശീയ ശേഷിയായി കൃത്രിമ ബുദ്ധിയെ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഐയുടെ വികസനത്തിന് ആവശ്യമായ ഡാറ്റാ സെന്ററുകള്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ശുദ്ധമായ ഊര്‍ജ്ജം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സമ്പദ്വ്യവസ്ഥയില് ഹൈവേകളും തുറമുഖങ്ങളും പവര്‍ പ്ലാന്റുകളും പോലെ പ്രധാനമാണ് ഈ ഡിജിറ്റല്‍ സൗകര്യങ്ങളും.
2023-ല്‍ അദാനി ഗ്രൂപ്പ് നല്കിയ 25 കോടി രൂപയുടെ ധനസഹായത്തോടെയാണ് വിദ്യാ പ്രതിഷ്ഠാന്‍ ശരദ് പവാര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപിതമായത്. സാങ്കേതിക വിദ്യകളില്‍ ഗവേഷണം, നൈപുണ്യ വികസനം, വ്യവസായാധിഷ്ഠിത പരിശീലനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കൃഷി, ആരോഗ്യ സംരക്ഷണം, ഭരണം, വ്യവസായം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ എഐ ഉപയോഗിച്ചുള്ള പരിഹാരങ്ങള്‍ കണ്ടെത്താനാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും യഥാര്‍ത്ഥ ലോകത്തെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമുള്ള ഒരു സഹകരണ പ്ലാറ്റ്ഫോമായി ഇത് പ്രവര്‍ത്തിക്കും.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications