തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്: തൂത്തുവാരി ഡിഎംകെ സഖ്യം, തകര്‍ന്നടിഞ്ഞ് അണ്ണാ ഡിഎംകെ
ചെന്നൈ: തമിഴ്നാട്ടില്‍ ഒന്‍പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാർട്ടി അടിസ്ഥാനത്തിൽ മത്സരിച്ച സീറ്റുകള്‍ തൂത്തുവാരി ഭരണകക്ഷിയായ ഡി എം കെ (ദ്രാവിഡ മുന്നേറ്റ കഴകം). 140 ജില്ലാ പഞ്ചായത്ത് വാർഡ് മെമ്പർ പോസ്റ്റുകളിൽ, ഡി എം കെ 64 സ്ഥാനങ്ങളിൽ വിജയിക്കുകയോ മുന്നേറുകയോ ചെയ്യുമ്പോൾ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാ എ ഐ എ ഡി എം കെ മുന്നിട്ട് നില്‍ക്കുന്നത് നാല് സീറ്റില്‍ മാത്രമാണ്. 1,381 പഞ്ചായത്ത് യൂണിയൻ വാർഡ് മെമ്പർ തിരഞ്ഞെടുപ്പില്‍ ഡിഎംകെ 166 പോസ്റ്റുകളിൽ വിജയിച്ചപ്പോള്‍ എഐഎഡിഎംകെയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് 26 എണ്ണം മാത്രമാണ്.
പി എം കെ ആറിടത്തും എ എം എം കെ ഒരിടത്തും മറ്റുള്ളവര്‍ നാല് സീറ്റുകളിലും വിജയിച്ചു. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആർ കടൽമണി തിരുച്ചി ജില്ലയിലെ സിരുമാരുതൂർ ഗ്രാമത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാണ് വോട്ടെണ്ണലിന്റെ തുടക്കത്തിലുണ്ടായ ശ്രദ്ധേയ സംഭവം. കടൽമണി 424 വോട്ടുകൾ നേടിയപ്പോൾ എതിരാളിയായ ആർ കണ്ണിയമ്മാൾ 423 വോട്ടുകളും കരസ്ഥമാക്കി. കോയമ്പത്തൂർ ജില്ലയിൽ കുരുടമ്പാളയത്തിൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥി ഡി കാർത്തിക്ക് ഒരു വോട്ട് മാത്രം ലഭിച്ചതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്.

ഫലം വന്നതിന് പിന്നാലെ ബി ജെ പിയുടെ സംസ്ഥാന ഘടകത്തെയും പ്രസിഡന്റ് കെ അണ്ണാമലൈയെയും ട്രോളിക്കൊണ്ട് "ഒറ്റ് വോട്ടു ബിജെപി" എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തിട്ടുണ്ട്. അതേസമയം ചെങ്കൽപ്പാട്ട് ജില്ലയിൽ 16 ജില്ലാ പഞ്ചായത്ത് വാർഡ് മെമ്പർ സീറ്റുകളില്‍ 7 ലും ഡിഎംകെ ലീഡ് ചെയ്യുകയാണ്. ഇവിടെ എ ഐ എ ഡി എം കെ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. പഞ്ചായത്ത് യൂണിയൻ വാർഡ് മെമ്പർ തസ്തികകളിൽ തിരഞ്ഞെടുപ്പ് നടന്ന 154 സ്ഥാനങ്ങളിൽ 13 ലും ഡി എം കെ മുന്നിലാണ്. ഏഴ് സീറ്റില്‍ മാത്രമാണ് എ ഐ ഡി എം കെയ്ക്ക് മുന്നിലെത്താന്‍ സാധിച്ചത്.
ഫലം പ്രഖ്യാപിച്ച 44 പഞ്ചായത്ത് യൂണിയൻ വാർഡുകളിൽ 33 ലാണ് ഡി എം കെ മുന്നിലെത്തിയത്. ഒന്‍പത് ജില്ലാ പഞ്ചായത്തുകളും ഡി എം കെ സഖ്യം അധികാരത്തിലെത്തുന്ന രീതിയാലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പാളയംകോട്ടൈ യൂണിയനിൽ, ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 14 വാർഡുകളിലെ എട്ടിലും വിജയിക്കുകയും ശേഷിക്കുന്നവയില്‍ മുന്നേറുകയും ചെയ്യുകയാണ്. പാപ്പക്കുടി പഞ്ചായത്ത് യൂണിയൻ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി പി ഐ (എം) സ്ഥാനാർത്ഥി ജെ. സമധാനം വാർഡ് 2 ൽ തിരഞ്ഞെടുക്കപ്പെട്ടു. സി പി എം സ്ഥാനാര്‍ത്ഥിക്ക് 1,611 വോട്ടുകൾ ലഭിച്ചപ്പോള്‍ എ ഐ എ ഡി എം കെ സ്ഥാനാർത്ഥി കെ വിജയ്ക്ക് നേടാന്‍ സാധിച്ചത് 1,374 വോട്ടുകള്‍ മാത്രമായിരുന്നു.
Recommended Video
അതേസമയം, വോട്ടെണ്ണൽ ഉചിതമായ രീതിയിൽ നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ക്രമക്കേടുകൾക്ക് സാധ്യതയുള്ളതിനാൽ മുഴുവൻ വോട്ടെണ്ണൽ പ്രക്രിയയും വീഡിയോ എടുക്കാൻ എസ്ഇസിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗാർത്ഥികളുടെ ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications