ചെന്നൈയിലെ പെരുമഴ: ആഘാതം കെട്ടടുങ്ങിയില്ല; 3 പേർ ഷോക്കേറ്റു; പരിഭ്രാന്തിയിൽ ജനങ്ങൾ
ചെന്നൈയിലെ പെരുമഴ: ആഘാതം കെട്ടടുങ്ങിയില്ല; 3 പേർ ഷോക്കേറ്റു; പരിഭ്രാന്തിയിൽ ജനങ്ങൾ
ചെന്നൈ: കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ആഘാതം ചൈന്നെയിൽ മാറാതെ തുടരുകയാണ്. 30 - ാം തീയതി ഉച്ച മുതൽ ചൈന്നെ വീണ്ടും വെളളത്തിലായിരുന്നു. അർധരാത്രി വരെ മഴ നിർത്താതെ പെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളും വെളളം കൊണ്ട് മുങ്ങി. 3 പേർ ഷോക്കേറ്റു മരണപ്പെട്ടു.
മഴക്കെടുതിയിൽ ഷോപ്പിങ് മാളിന്റെ സീലിങ് അടർന്നു വീണു താഴേക്ക് പതിച്ചു. എന്നിരുന്നാലും ആളപായം റിപ്പോർട്ട് ചെയ്തില്ല. കനത്ത മഴയെത്തുടർന്നുളള വെളളക്കെട്ടിൽ ഗതാഗതം താറുമാറായി. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പലരും അവരുടെ ഓഫീസിൽ തന്നെ രാത്രി നിൽക്കേണ്ടി വന്നു.

അതേ സമയം, കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിൽ പെട്ടെന്നുണ്ടായ മഴയിൽ അപകടമുണ്ടായി. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചിരുന്നു. തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.
മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കൽ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. 10 ജില്ലകളിൽ ജനങ്ങൾക്കായി മഴ മുന്നറിയിപ്പും നൽകിയിരുന്നു. അതിനൊപ്പം ഭരണകൂടം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിരുന്നു.
എന്നാൽ, ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. മഴയെ തുടർന്ന് ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എം ആ ര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിൽ ആണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിരുന്നു.
പത്ത് ജില്ലകളിൽ കൂടി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിയോട് കൂടിയുള്ള മഴയായിരിക്കും ഉണ്ടാവുക എന്നാണ് വിവരം. എന്നാൽ ഇത് അതി തീവ്രമാകില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേ സമയം, ദുരിത ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദർശിച്ചിരുന്നു.
അതേ സമയം, 2 മാസങ്ങൾക്ക് മുൻപും സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. അന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട പശ്ചാത്തലത്തിൽ അപകട സാധ്യത കണക്കിലെടുത്ത് ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടം നിർദ്ദേശം നൽകിയിരുന്നു. മൂന്നു മണിക്കൂറോളം മഴ കനക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. കടലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
കനത്ത മഴയുടെ സാഹചര്യത്തിൽ തമിഴ്നാട്ടിലെ പല ജില്ലകളും അവധി പ്രഖ്യാപിരുന്നു. ചെന്നൈയിലെ 11 സബ് വേകൾ അടച്ച് പൂട്ടിരുന്നു. പ്രതികൂല സാഹചര്യത്തെ തുടർന്ന് ട്രെയിൻ, വിമാന സർവീസുകൾ നിർത്തലാക്കിയുന്നു. തിരദേശ ജില്ലകളിൽ വ്യാപകമായി കൃഷി നാശമുണ്ടായി. ഇരുചക്ര വാഹന യാത്രകൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തിയതായി നിർദേശമുണ്ടായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications