Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തോലിക്കക്കാരില്ലെങ്കില്‍ തമിഴ്‌നാട് ബീഹാര്‍ പോലെയാകുമായിരുന്നു; സ്പീക്കര്‍ വിവാദത്തില്‍

ചെന്നൈ: തമിഴ്‌നാട് സ്പീക്കര്‍ അപ്പാവുവിന്റെ പരാമര്‍ശം വിവാദത്തില്‍. സംസ്ഥാനത്ത് കത്തോലിക്കാ വിഭാഗക്കാരില്ലെങ്കില്‍ ഇവിടം ബീഹാര്‍ പോലെയാകുമായിരുന്നുവെന്നാണ് അപ്പാവുവിന്റെ പരാമര്‍ശം. കത്തോലിക്കാ ക്രിസ്ത്യാനികളാണ് തമിഴ്‌നാടിന്റെ ഇന്നത്തെ പുരോഗതിക്ക് കാരണമെന്നാണ് അപ്പാവു അവകാശപ്പെടുന്നത്.

1

തിരുച്ചിറപ്പള്ളിയിലെ സെന്റ് പോള്‍ സെമിനാരിയുടെ നൂറാം വാര്‍ഷികാഘോഷത്തിനാണ് സ്പീക്കര്‍ ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്. കത്തോലിക്കാ ക്രിസ്ത്യാനികളും സഭയിലെ പിതാക്കന്‍മാരുമാണ് തമിഴ്‌നാട്ടില്‍ സാമൂഹ്യ നീതി കൊണ്ടുവന്നതിന് പ്രധാന കാരണം. ദ്രാവിഡ നയം നടപ്പാക്കുന്ന സര്‍ക്കാര്‍ വന്നത് അതിലൂടെയാണെന്നും അപ്പാവു അവകാശപ്പെട്ടു.

ജൂണ്‍ 28ന് സ്പീക്കര്‍ നടത്തിയ പരാമര്‍ശമാണിത്. അതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തമിഴ്‌നാടിന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട് കത്തോലിക്ക വിഭാഗം. നിങ്ങളൊന്ന് തിരഞ്ഞ് നോക്കൂ, അവരില്ലെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ. ബീഹാറിനെ പോലെയാകുമായിരുന്നു നമ്മുടെ തമിഴ്‌നാട്.

ഇന്ന് ഞാന്‍ എങ്ങനെയാണോ ആ അവസ്ഥയിലേക്ക് എന്നെ നയിച്ചത് കത്തോലിക്കാ പുരോഹിതരും കന്യാസ്ത്രീകളും ചേര്‍ന്നതാണ്. തമിഴ്‌നാട് സര്‍ക്കാര്‍ നിങ്ങളുടെ സര്‍ക്കാരാണ്. നിങ്ങളാണ് അതിനെ രൂപപ്പെടുത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു.

നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, ഉപവാസമിരുന്നു. ഇന്ന് ഈ സര്‍ക്കാരിനുള്ളതെല്ലാം നിങ്ങള്‍ നേടിതന്നതാണ്. ദ്രാവിഡ ഭരണത്തിനും സാമൂഹ്യ നീതിക്കും കാരണം കത്തോലിക്കാ വിഭാഗവും ക്രിസ്ത്യന്‍ പുരോഹിതരുമാണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ വിഭാഗങ്ങള്‍ അവര്‍ക്കുള്ള എല്ലാ പ്രശ്‌നങ്ങളും എഴുതി തയ്യാറാക്കി, അത് മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കണമെന്ന് സ്പീക്കര്‍ പറഞ്ഞു.

ഈ സര്‍ക്കാരിന് നിങ്ങളുടെ പരാതികേള്‍ക്കാന്‍ ബാധ്യതയുണ്ട്. നിങ്ങളുടെ സര്‍ക്കാരാണ് ഇതെന്ന കാര്യം തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്കാവില്ല. ഇന്നത്തെ തമിഴ്‌നാട് നിങ്ങളുടെ സഹായം കൊണ്ടാണ് സാധ്യമായത്. ഈ മുഖ്യമന്ത്രിയും നിങ്ങളുടേതാണ്. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും അപ്പാവു പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്ന് ക്രിസ്ത്യാനികളെ നീക്കം ചെയ്യുകയാണെങ്കില്‍, ഇവിടെ യാതൊരു വികസനവും ഉണ്ടാവില്ല. ഈ സംസ്ഥാനത്തിന്റെ വികസനത്തിന് പ്രധാന കാരണം കത്തോലിക്കരാണെന്നും സ്പീക്കര്‍ അപ്പാവു പറഞ്ഞു. താന്‍ ചരിത്രം മാത്രമാണ് പറഞ്ഞത്. ക്രിസ്ത്യന്‍ മിഷണറിമാരാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നത്. സാമൂഹിക നീതിയും അവരാണ് നടപ്പാക്കിയത്.

റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

ദ്രാവിഡ രാഷ്ട്രീയം അതിനെ തുടര്‍ച്ച മാത്രമാണെന്നും വിവാദത്തില്‍ അപ്പാവു വിശദീകരിച്ചു. ബിജെപി ഈ വിഷയത്തില്‍ ഡിഎംകെയ്‌ക്കെതിരെ രംഗത്ത് വന്നു. ഇതാണ് ഡിഎംകെയുടെ മതേതരത്വം. അവരെ ഇനി അത്തരമൊരു പാര്‍ട്ടിയായി കാണാന്‍ പറ്റില്ല. അവരുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണ് ഡിഎംകെയെന്നും ബിജെപി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+