ഉറങ്ങിപ്പോയതല്ല, അപകടമുണ്ടായിരുന്നെങ്കില്‍ തിരിച്ച് പറയുമായിരുന്നു: വിശദീകരിച്ച് എറണാകുളം കളക്ടര്‍
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍ രേണു രാജ്. അന്നത്തെ ദിവസം ജില്ലയ്ക്ക് റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ലെന്ന് കളക്ടര്‍ പറയുന്നു. അതുകൊണ്ട് നിയമപ്രകാരം അവധി കൊടുക്കണമെന്നില്ലായിരുന്നു. താന്‍ ഉറങ്ങിപോയതല്ലെന്നും ട്രോളുകള്‍ക്ക് മറുപടിയായി രേണു രാജ് പറഞ്ഞു.
അന്ന് പുലര്‍ച്ചെ വന്ന അലര്‍ട്ടില്‍ മഴ കൂടുന്നതായി കാണിച്ചിരുന്നു. അപ്പോഴും രാവിലെയാകുമ്പോഴേക്ക് മഴ ശമിക്കുമെന്നാണ് കരുതിയത്. രാവിലെ ഏഴരയ്ക്ക് വന്ന അലര്‍ട്ടില്‍ അതിശക്തമായ കാറ്റും മഴയും ജില്ലയിലുണ്ടാവുമെന്നും വന്നിരുന്നു.

ഉച്ചയോടെ വെള്ളത്തിന്റെ നിരപ്പ് ഉയരുമെന്നും അലര്ട്ടിലുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ഉച്ചയോടെ നദികളിലെ വെള്ളത്തിന്റെ നിരപ്പ് ഉയരാന്‍ തുടങ്ങി. അതുകൊണ്ട് അന്നത്തെ ദിവസം അവധി പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് വൈകിയാണെങ്കിലും പ്രഖ്യാപിച്ചത്. രണ്ടാമത്തെ കാര്യം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടായതാണ്. അതില്‍ പരാതി പറയുന്നതില്‍ പ്രശ്നമില്ല.

എനിക്ക് മനസ്സിലാവും. ആ സ്ഥാനത്ത് ഞാനാണെങ്കിലും അങ്ങനെയൊക്കെ പറയും. പക്ഷേ അത്തരമൊരു സാഹചര്യത്തില്‍ ബുദ്ധിമുട്ടിയാലും ഒരു തീരുമാനമെടുക്കാതെ നിര്‍വാഹമില്ലെന്നും രേണു രാജ് പറഞ്ഞു. അന്ന് താന്‍ ഉറങ്ങിപ്പോയതല്ല, കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നില്‍ വന്നപ്പോള്‍ സുരക്ഷ തിരഞ്ഞെടുത്തതാണെന്ന് കളക്ടര്‍ പറയുന്നു.

അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടമുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ തിരിച്ചുപറയുമായിരുന്നു. അന്നത്തെ തീരുമാനത്തില്‍ നൂറ് ശതമാനം ബോധ്യമുണ്ട്, തെറ്റ് പറ്റിയിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. രാവിലെ 8.25നാണ് കളക്ടര്‍ രേണു രാജ് ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍ കുട്ടികള്‍ സ്കൂളിലേക്ക് പോയതിന് ശേഷമായിരുന്നു കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പല രക്ഷിതാക്കളും കളക്ടറുടെ തീരുമാനത്തില്‍ ബുദ്ധിമുട്ടിയിരുന്നു. ജോലി സ്ഥലത്ത് നിന്ന് മടങ്ങി വന്നാല്‍ കുട്ടികളെ ഇവര്‍ കൊണ്ടുപോയത്. മുന്നറിയിപ്പ് എന്ന് പറയുന്നത് ഒരു വിവരം മാത്രമാണ്. വസ്തുത എന്താണെന്ന് നോക്കിയാണ് തീരുമാനമെടുക്കുക.

കുട്ടികള്‍ ഉച്ചകഴിഞ്ഞ പോകട്ടെ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍, ആ സമയം വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും അപകടവും ഉണ്ടായെങ്കില്‍ നിങ്ങള്‍ തിരിച്ച് പറയുമായിരുന്നു. അല്‍പ്പം വൈകിയാണെങ്കില്‍ അവധി കൊടുക്കേണ്ടതായിരുന്നു എന്ന് പറയുമായിരുന്നു. ബുദ്ധിമുട്ടെല്ലാവര്ക്കുമുണ്ടായി. ഇനി അത്തരം കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കും. ആ തീരുമാനത്തില്‍ ഇപ്പോഴും ഉറച്ച് നില്ക്കുന്നു. അവധി പ്രഖ്യാപിക്കുക എന്നത് മാത്രമായിരുന്നു മുന്നിലുള്ള വഴിയെന്നും രേണുരാജ് പറഞ്ഞു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications