മോഷണം നടത്തും, അതേ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കും, പോലീസിനെ കറക്കി കള്ളന് അശോകന്
കൊച്ചി: കള്ളന് അശോകന്, ഈ പേര് കഴിഞ്ഞ കുറച്ച് നാളായി പോലീസിന് തലവേദനയാണ്. നാട്ടുകാര്‍ക്കും അതുപോലെ തന്നെയാണ്. ഒടുവില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതിനായുള്ള പോലീസിന്റെ സാഹസങ്ങളും അമ്പരപ്പിക്കുന്നതായിരുന്നു. കറുകവളപ്പില്‍ അശോകന് എന്ന കള്ളന് അശോകന് യുവതിയെ തലയ്ക്കടിച്ച് മോഷണം നടത്തിയ ശേഷം ഒളിവിലിലായിരുന്നു. മോഷണത്തിന് ശേഷം കാട് കയറുന്നതാണ് ഇയാളുടെ സ്റ്റൈല്‍. കാഞ്ഞങ്ങാട്ടെ മടിക്കൈ കാഞ്ഞിരപ്പൊയില്‍ തോട്ടിനാട്ടെ ചെഗുവേര ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വിനോദയാത്ര പോയ യുവാക്കളാണ് അശോകനെ തിരിച്ചറിഞ്ഞ് പോലീസിനെ വിവരം അറിയിച്ചത്.

മഫ്തിയില്‍ എത്തിയ പോലീസ് യുവാക്കളുടെ സഹായത്തോടെയാണ് അശോകനെയും കൂട്ടാളികളെയും പിടികൂടിയത്. മറൈന്‍ഡ്രൈവിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ അശോകനെ കണ്ടാണ് യുവാക്കള്‍ പിന്തുടര്ന്നത്. തുടര്‍ന്ന് ഫോട്ടോ ഫോണില്‍ പകര്‍ത്തി നാട്ടിലേക്ക് അയച്ചു. അവിടെയുള്ളവരാണ് അശോകനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അശോകന് കയറിയ മൊബൈല്‍ കടയിലെ ഉടമയെ കൊണ്ട് ഇയാളെ തിരികെ വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അശോകനെയും കൂട്ടരെയും പോലീസും യുവാക്കളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വലിയൊരു തലവേദന കൂടിയാണ് പോലീസ് ഇതോടെ ഒഴിഞ്ഞത്.
മാര്‍ച്ച് ഒന്‍പതിനാണ് കാഞ്ഞിരപ്പൊയിലിലെ അനില്‍ കുമാറിന്റെ ഭാര്യ ബിജിതയെ അശോകന് തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് ആഭരണങ്ങള്‍ കാട് കയറുകയായിരുന്നു. കാടിനുള്ളില്‍ വന്‍ പോലീസ് സംഘം തന്നെ തിരച്ചില്‍ നടത്തിയെങ്കിലും പിടിക്കാനായില്ല. 300 ഏക്കറില്‍ അധികം വ്യാപിച്ച് കിടക്കുന്ന ചെങ്കല്‍ കുന്നുകളില്‍ നിന്ന് പ്രതിയെ തപ്പി കണ്ടെത്തുക ബുദ്ധിമുട്ടേറിയതായിരുന്നു. ചെങ്കല്‍ കുന്നുകളിലൂടെയുള്ള വഴികളെല്ലാം അശോകന് കാണാപ്പാടമാണ്. പാറമടകള്‍ വരെ അശോകന് കൃത്യമായി അറിയാം. പോലീസ് വന്നാലും അതുകൊണ്ട് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് അശോകന് അറിയാമായിരുന്നു. പോലീസ് ഇയാളെ തിരഞ്ഞ് നടന്നത് വെറുതെയായി.
അശോകന്റെ മോഷണങ്ങള്‍ക്കും ഒരുപാട് വെറൈറ്റിയുണ്ട്. ബിജിതയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന അശോകന് വീട്ടിനകത്തുണ്ടായിരുന്ന ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ച ബേക്കറി സാധനങ്ങളും ഇയാള്‍ കവര്‍ന്നു. മോഷണം നടത്തുന്ന ഇടങ്ങളില്‍ നിന്നെല്ലാം ഭക്ഷണം കഴിച്ച ശേഷമാണ് അശോകന് മടങ്ങാറുള്ളത്. അശോകന് പല കേസുകളിലും പ്രതിയാണ്. കുട്ടികളെ സ്കൂളില്‍ വിട്ട് തിരിച്ചെത്തിയതായിരുന്നു ബിജിത പുറത്തെ കസേരയില്‍ ഇരിക്കുമ്പോഴാണ് അശോകന് പിന്നിലെത്തി തലയ്ക്കടിച്ചത്. ഇതിന് ശേഷം ദേഹത്തുള്ള മാലയും കമ്മലും മോതിരവും ഊരിയെടുത്തു. ഇടയ്ക്ക് ബോധം വന്ന ബിജിതയെ ഇയാള്‍ ഷൂസിന്റെ ലേസ് കഴുത്തില്‍ കുരുക്കി വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications