തെരുവ് നായ ശല്യം രൂക്ഷം; ഹൈക്കോടതി മുന്നില്‍ ശയനപ്രദക്ഷിണവുമായി നഗരസഭാ ചെയര്മാന്
കൊച്ചി: തെരുവുനായ ശല്യത്തില്‍ പൊറുതി മുട്ടി കൊച്ചി നഗരം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി. അതേസമയം നീതി തേടി ഹൈക്കോടതിക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയിരിക്കുകയാണ് പിറവം നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്മാന് ജില്‍സ് പെരിയപ്പുറം.
വിഷയത്തില്‍ ഹൈക്കോടതിയുടെ ശ്രദ്ധ ക്ഷണിക്കാനായിരുന്നു ഈ രീതിയിലുള്ള പ്രതിഷേധം. വന്ധ്യംകരണം ശാശ്വത പരിഹാരമല്ലെന്നും, പണം തട്ടാനുള്ള മാര്‍ഗം മാത്രമാണെന്നും ജില് പറയുന്നു. തെരുവുനായ ശല്യത്തിന് അടിയന്തരമായി ഇടപെടല്‍ നടത്തണമെന്നും ജില്‍സ് വ്യക്തമാക്കി.

സംസ്ഥാനത്താകെ തെരുവ് നായയുടെ ശല്യം അതിരൂക്ഷമാണ്. നിരവധി പേര്‍ക്കാണ് കടിയേറ്റത്. തൃശൂരില്‍ രണ്ട് പേര്‍ക്കും ഇടുക്കിയില്‍ അഞ്ച് പേര്‍ക്കും കാട്ടാക്കടയില്‍ നാല് പേര്‍ക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശൂരിലെ അഞ്ചേരി സ്കൂളിന് സമീപത്ത് വെച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്.
ഓട്ടോ ഡ്രൈവറായ സന്തോഷിനെയും ഒരു ബംഗാള്‍ സ്വദേശിയെയുമാണ് നായ ആക്രമിച്ചത്.ഇരുവരെയും തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ഉപ്പുതറ കണ്ണംപടിയില്‍ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്. കാട്ടാക്കടയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കും കടിയേറ്റു.
കൊച്ചിയിലെ ചെങ്ങമനാട്ടെ നെടുവന്നൂരില്‍ തെരുവുനായയുടെ കടിയേറ്റ് രണ്ട് പേര്‍ക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. നായ്ക്കള്‍ പരിസരത്ത് കറങ്ങി നടക്കുന്നത് ആളുകളെ ആകെ ഭയപ്പെടുത്തുന്നുണ്ട്.
നായ്ക്കള്‍ നെടുമ്പാശ്ശേരി പഞ്ചായത്ത് അതിര്‍ത്തിയിലേക്ക് കടന്നുവെന്ന വിവരം ലഭിച്ചതോടെ ഇവയെ പിടികൂടാന്‍ പഞ്ചായത്ത് അധികൃതര്‍ നായ് പിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. ലോട്ടറി വില്‍പ്പനക്കാരനായ ജോര്‍ജ് എന്നയാള്‍ക്ക് നെടുവന്നൂര്‍ പള്ളിക്ക് സമീപത്ത് വെച്ചാണ് വലത് കാലിന് കടിയേറ്റത്. ഇയാള്‍ ചികിത്സ തേടിയ ശേഷം, പ്രതിരോധ കുത്തിവെപ്പ് എടുത്തു.
അതേസമയം തെരുവ് നായ വീടുകളിലും കയറി ആക്രമണെ തുടങ്ങിയിട്ടുണ്ട്. നാല് പേരെയാണ് വീട്ടില്‍ കയറി കടിച്ച് പരിക്കേല്‍പ്പിച്ചത്. കടിച്ച നായയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ വീട്ടിലെ പത്മിനി എന്ന സ്ത്രീക്ക് തയ്യല്‍ ജോലിക്കിടെയാണ് കടിയേറ്റത്. അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് കൊച്ചുമോള് എന്ന സ്ത്രീയെ നായ ആക്രമിച്ചത്.
വീട്ടിലേക്ക് വന്ന അയല്‍വാസിയെ കടിക്കാന്‍ ശ്രമിച്ച നായയെ കസേരയെടുത്ത് അടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷൈന്‍ എന്ന യുവാവിന് കടിയേറ്റത്. കഴുത്തില്‍ ബെല്‍റ്റുള്ള വളര്‍ത്തുനായയാണ് ആക്രമിച്ചതെന്ന് സൂചനയുണ്ട്. പക്ഷേ സ്ഥിരീകരിച്ചിട്ടില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications